• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Good News
More
  • Role Models
  • News
  • Feature

കേള്‍ക്കാനും പറയാനും സാധിക്കാത്തത് പരിമിതിയല്ല; കൊറോണക്കാലത്ത് സേവനനിരതയായി നിഷ

Apr 9, 2020, 08:06 PM IST
A A A

രോഗികളുടെ രക്തവും കഫവുമൊക്കെ പരിശോധിക്കുന്ന ലാബില്‍ ഒന്നരമാസം മുമ്പാണ് പാലക്കാട് യാക്കര സ്വദേശി നിഷ ജോലിയില്‍ പ്രവേശിച്ചത്.

# ആര്‍. അജേഷ്
nisha
നിഷ

പാലക്കാട്: ആരോടും മിണ്ടാനാകില്ല.. ആരുപറയുന്നതും കേള്‍ക്കാനും കഴിയില്ല... ജീവിതം നിശ്ശബ്ദമാണെങ്കിലും കൊറോണക്കാലത്ത് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തോട് സംസാരിക്കുകയാണ് എം. നിഷ. പാലക്കാട് ജില്ലാ ആശുപത്രി മൈക്രോബയോളജി ലാബിലെ അസിസ്റ്റന്റാണ് നിഷ. കേള്‍വിശക്തിയും സംസാരശേഷിയുമില്ലെങ്കിലും പരിമിതികളെ വകവെക്കാതെ ഭീതിയുടെ നാളുകളെ മൗനമായി നേരിടുകയാണിവര്‍.

രോഗികളുടെ രക്തവും കഫവുമൊക്കെ പരിശോധിക്കുന്ന ലാബില്‍ ഒന്നരമാസം മുമ്പാണ് പാലക്കാട് യാക്കര സ്വദേശി നിഷ ജോലിയില്‍ പ്രവേശിച്ചത്. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴിയായിരുന്നു നിയമനം. രോഗികളെത്തിക്കുന്ന രക്തം പരിശോധനയ്ക്കയച്ചശേഷം ഉപകരണങ്ങളെല്ലാം വൃത്തിയാക്കി സ്റ്റെറിലെയ്സ് ചെയ്‌തെടുക്കുന്ന ജോലിയാണ് ഇവരുടേത്. കൊറോണക്കാലമായതോടെ വീട്ടുകാര്‍ അവധിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ദുരിതകാലത്ത് തന്നെക്കൊണ്ട് ആവുന്ന സേവനമെങ്കിലും നടത്തണമെന്ന ആഗ്രഹമായിരുന്നു തീരുമാനത്തിനുപിന്നില്‍.

ഒമ്പതാംവയസ്സില്‍ ന്യുമോണിയ പിടിപെട്ടാണ് നിഷയ്ക്ക് കേള്‍വിശക്തി നഷ്ടമായത്. അതോടെ സംസാരശേഷിയും ഇല്ലാതായി. പിന്നീട് യാക്കര ശ്രവണസംസാര സ്‌കൂളിലായിരുന്നു പഠനം. ഇതിനിടെ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പാസായി. ചുണ്ടുകളുടെ അനക്കം മനസ്സിലാക്കിയും ആംഗ്യങ്ങള്‍ നോക്കിയുമാണ് നിഷ കാര്യങ്ങള്‍ തിരിച്ചറിയുന്നത്. അടുത്തുപരിചയമുള്ളവര്‍ക്ക് നിഷ പറയുന്നതെല്ലാം മനസ്സിലാക്കാനാവും. അല്ലാത്തവരോട് പേപ്പറില്‍ എഴുതിനല്‍കും. കംപ്യൂട്ടര്‍ ലാബ് അസിസ്റ്റായ നിഷയുടെ ഭര്‍ത്താവ് ഉണ്ണിപ്രസാദിനും കേള്‍വിശക്തിയില്ല. ഇവരുടെ മകന്‍ റോഷന്‍ നാലാംക്ലാസിലാണ് പഠിക്കുന്നത്. ബിസിനസുകാരനായ അച്ഛന്‍ മോഹന്‍ദാസും അമ്മ ലതയും സഹോദരി സ്മിതയും (വിക്ടോറിയ കോളേജ് ഇംഗ്ലീഷ് അധ്യാപിക) നിഷയ്ക്ക് പിന്തുണയുമായുണ്ട്.

content highlights: story of differently abled nisha who works at palakkad district hospital 

PRINT
EMAIL
COMMENT

 

Related Articles

മകളുടെ വിവാഹാഘോഷത്തിനു മാറ്റിവെച്ച പണംകൊണ്ട് മറ്റൊരു കുടുംബത്തിനു വീട്; ജോയിയുടെ മാതൃക
Good News |
Good News |
ഹണിമൂണിന് പോകും മുമ്പേ ബീച്ച് വൃത്തിയാക്കി;നീക്കം ചെയ്തത് 500 കിലോ മാലിന്യം,ദമ്പതികള്‍ക്ക് അഭിനന്ദനം
Good News |
800 പുസ്തകങ്ങള്‍ വായനശാലയ്ക്ക്; പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകന്‍
Good News |
തെരുവിന്റെ മക്കള്‍ക്ക് അന്നംനല്‍കുന്നവര്‍
 
  • Tags :
    • Goodnews
More from this section
arjun pandyan ias
തേയിലച്ചാക്ക് ചുമന്നു, അടുക്കള പഠനമുറിയാക്കി...ഒടുവില്‍ ലക്ഷ്യംനേടി; ഇത് അര്‍ജുന്‍ പാണ്ഡ്യന്‍ IAS
gopalakrishnan
15 ലക്ഷത്തിന് ഭൂമി വാങ്ങി ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു; കായ്കനികള്‍ പക്ഷിമൃഗാദികള്‍ക്ക്
vishnu
ചികിത്സാച്ചെലവ്, സഹോദരിയുടെ പഠനം... ഇപ്പോള്‍ അഞ്ചുപവന്‍ സ്വര്‍ണവും;വിഷ്ണുവിന് കരുത്തായി ചങ്ങാതിമാര്‍
house
തിരഞ്ഞെടുപ്പില്‍ തോറ്റു, നന്മയില്‍ ജയിച്ചു; നിര്‍ധനകുടുംബത്തിന് വീടൊരുക്കാന്‍ മുന്നിട്ടിറങ്ങി ഷാജി
shini
കോവിഡ് എഫ്.എല്‍.ടി.സിയിലെ നഴ്‌സാണ് ഷിനി; ഒപ്പം തെരുവിലുള്ളവര്‍ക്ക് അന്നദാതാവും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.