
Photograph:
(Photo: madhuraj)
അട്ടപ്പാടി മല്ലീശ്വരൻമുടിയുടെ താഴ്വരയിൽ താമസിക്കുന്ന മല്ലിയുടെ മകനും സരസുവിന്റെയും ചന്ദ്രികയുടെയും സഹോദരനുമായ മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിട്ട് വർഷം നാലാവുന്നു. സാക്ഷരകേരളത്തിന്റെ ശിരസ്സ് അന്ന് സമസ്തലോകത്തിനുംമുന്നിൽ ലജ്ജിച്ചുകുനിഞ്ഞതാണ്; അതിനിയും ഉയർന്നിട്ടില്ല. മധുവിന്റെ മരണത്തിൽ ഞെട്ടലും ലേഖനങ്ങളും സമർപ്പിച്ച് എല്ലാവരും മറ്റുകാര്യങ്ങളിലേക്ക് പിരിഞ്ഞുപോയി. എന്നാൽ, ഒരമ്മയും രണ്ടുസഹോദരിമാരും വെയിലും മഴയും മഞ്ഞും കൊണ്ട്, എല്ലാം നിശ്ശബ്ദം സഹിച്ച് അലയുകയായിരുന്നു. നൊന്തുപെറ്റ മകന്, പ്രിയപ്പെട്ട കൂടപ്പിറപ്പിന് നീതികിട്ടാൻ. മണ്ണാർക്കാട് പട്ടികജാതി-വർഗ െസ്പഷ്യൽ കോടതിക്കുമുന്നിൽ മനസ്സുതപിച്ചുകൊണ്ട് അവർ കാത്തുനിന്നു. എന്നാൽ, രാഷ്ട്രീയകൊലപാതകികൾക്കും ക്രിമിനലുകൾക്കുംവേണ്ടി അഭിഭാഷകർ ലക്ഷങ്ങൾ ഫീസ് വാങ്ങി ആകാശത്തുനിന്ന് പറന്നിറങ്ങുന്ന ഈ നാട്ടിൽ മധുവിനുവേണ്ടി വാദിക്കാൻ നിയോഗിക്കപ്പെട്ട സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ കാണാനേയില്ലായിരുന്നു. ഒടുവിൽ നാലാംവർഷം കോടതിക്ക് ചോദിക്കേണ്ടിവന്നു: ''എവിടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ?'' ഈ കേസിലെ കുറ്റാരോപിതരെല്ലാം ജാമ്യത്തിൽ വിലസുമ്പോൾ, മധുവിന്റെ നാലാം മരണവാർഷികദിനമടുക്കുന്ന ഈ സമയത്ത് മാതൃഭൂമി സീനിയർ ചീഫ് ഫോട്ടോഗ്രാഫർ മധുരാജ് കടന്നുചെല്ലുന്നു...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..