• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Food
More
Hero Hero
  • News
  • Features
  • Food On Road
  • Artistic Plates
  • Recipe
  • Trends
  • Snacks
  • Lunch Box
  • Celebrity Cuisine
  • Interview

1960ലെ പട്ടിമറ്റത്തെ ചായക്കട ഇന്നും അതേ രുചിയോടെ

Sep 24, 2020, 10:34 AM IST
A A A

കൈപ്പുണ്യം കൈമുതലാക്കി പിതാവ് പൊത്താംകുഴിയില്‍ കൃഷ്ണനാണ് കാലങ്ങള്‍ക്കു മുമ്പേ ടൗണിലൊരു ചായപ്പീടിക തുറന്നത്.

tea shop
X

പട്ടിമറ്റത്തെ ചായക്കടയില്‍ സദാനന്ദന്‍ ചായയടിക്കുന്നു

കിഴക്കമ്പലം: 60 വര്‍ഷം മുമ്പ് പിതാവ് ആരംഭിച്ച കടയില്‍ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന ചേരുവകള്‍ അതേപടി ഇപ്പോഴും ചേര്‍ത്ത് പാകപ്പെടുത്തുന്ന അപൂര്‍വം ചാടക്കടകളിലൊന്നാണ് പട്ടിമറ്റത്തെ സദാനന്ദന്റെ ചായക്കട. ഇവിടെ കയറി ഒരുപ്രാവശ്യം ചായകഴിച്ചവര്‍ പിന്നീടും വരും. അത്രമാത്രം പഴമ നിലര്‍ത്തുന്നു. പട്ടിമറ്റത്ത് എത്തിയിട്ടുള്ള ഒട്ടേറെ രാഷ്ട്രീയ നേതാക്കളാണ് ഈ കടയിലെ രുചിയറിഞ്ഞിട്ടുള്ളത്. അവരൊക്കെ പിന്നീട് വന്നിട്ടുണ്ടെങ്കില്‍ ഈ ചായക്കടയില്‍ കയറിയിട്ടുണ്ടാകും. രാഷ്ട്രീയക്കാരുടെ ഇഷ്ടഭക്ഷണ കേന്ദ്രങ്ങളിലൊന്നായ പട്ടിമറ്റത്തെ സദാനന്ദന്റെ ചായക്കട ആറു പതിറ്റാണ്ട് പിന്നിട്ടു.

കൈപ്പുണ്യം കൈമുതലാക്കി പിതാവ് പൊത്താംകുഴിയില്‍ കൃഷ്ണനാണ് കാലങ്ങള്‍ക്കു മുമ്പേ ടൗണിലൊരു ചായപ്പീടിക തുറന്നത്. ദോശയും ചമ്മന്തിയും, പരിപ്പുവട, ഉഴുന്നുവട, പപ്പടവട, പഴം ബോളി എന്നിവയായിരുന്നു മെനു. അതിനിന്നും മാറ്റമില്ല. അച്ഛന് സഹായിയായി പത്താം വയസ്സില്‍ കടയിലെത്തിയതാണ് സദാനന്ദന്‍. റോഡ് വികസനത്തിന്റെ ഭാഗമായി രണ്ടിടങ്ങളിലേക്ക് മാറിയതൊഴിച്ചാല്‍ കടയിലെ മെനുവോ, പ്രവര്‍ത്തന രീതിക്കോ ഒരു മാറ്റവുമില്ല. ഇപ്പോള്‍ ഗുരുമന്ദിരത്തിനടുത്തേക്ക് കട മാറ്റിയെന്നു മാത്രം. ഇവിടത്തെ പലഹാരരുചിക്കൊപ്പമെത്താന്‍ പരിശ്രമിച്ചവരൊക്കെ തോറ്റുമടങ്ങി. രഹസ്യം പിതാവ് പകര്‍ന്ന കൈപ്പുണ്യമെന്നാണ് സദാനന്ദന്റെ പക്ഷം. ബര്‍ഗറും പിസ്സയും സാന്‍ഡ്‌വിച്ചും യുവതലമുറയുടെ ഹരമായി മാറിയപ്പോഴും വൈകീട്ടത്തെ സദാനന്ദന്റെ പലഹാരങ്ങള്‍ അവര്‍ക്കിന്നും പ്രിയമാണ്. 

1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി. നിരീക്ഷകനായിരുന്ന ഡോ. ശങ്കര്‍ദയാല്‍ ശര്‍മയും (മുന്‍ രാഷ്ട്രപ്രതി) മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും ഇവിടെക്കയറി ചായ കുടിച്ചിട്ടുണ്ട്. അന്നന്ന് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ വിറ്റുതീരും. ഒന്നും പിറ്റേന്നത്തേക്ക് ബാക്കിവെക്കില്ല. രാവിലെ തുറക്കുന്ന കടയില്‍ വില്‍പന വൈകീട്ടുമാത്രം. പലഹാരം ഉണ്ടാക്കുന്നതും വില്‍ക്കുന്നതും കടയുടമ തന്നെ. കോവിഡ്കാലമായതിനാല്‍ കടയിലിരുന്നുള്ള കഴിക്കല്‍ കുറഞ്ഞപ്പോള്‍ പാഴ്‌സലാണ് പ്രധാനം.

Content Highlights: old tea shop in pattimattom

PRINT
EMAIL
COMMENT
Next Story

അമ്മയുടെ കുക്കീസ് കളി എന്നോടോ? ഇതല്ല, ഇതിനപ്പുറം കയറിപ്പറ്റിയവളാണീ....

ബിസ്കറ്റും മിഠായികളും ചോക്ലേറ്റുമൊക്കെ എപ്പോഴും തിന്ന് കുട്ടികളുടെ പല്ലും ആരോഗ്യവുമൊക്കെ .. 

Read More
 

Related Articles

അമ്മയുടെ കുക്കീസ് കളി എന്നോടോ? ഇതല്ല, ഇതിനപ്പുറം കയറിപ്പറ്റിയവളാണീ....
Food |
Food |
മഞ്ഞ കണ്ട് മടങ്ങേണ്ട, ഇത് തണ്ണിമത്തൻ തന്നെ; നല്ല ഒന്നാന്തരം ദാഹശമിനി
Health |
ഈ ഒൻപത് പേരെ പുറത്തുനിർത്തിയില്ലെങ്കിൽ അവർ എട്ടിന്റെ പണി തരും
Food |
ബ്രഞ്ച് വിത്ത് ചിക്കന്‍ സാന്‍ഡ്‌വിച്ച്; ആഹാ കേമം
 
  • Tags :
    • Food
    • tea shop
    • Food News
More from this section
food
അമ്മയുടെ കുക്കീസ് കളി എന്നോടോ? ഇതല്ല, ഇതിനപ്പുറം കയറിപ്പറ്റിയവളാണീ....
roti
തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കിയ ആള്‍ ഒടുവില്‍ പിടിയില്‍
food
കൃത്രിമമാംസം ശീലമാക്കൂ, കാലാവസ്ഥാ മാറ്റം തടയൂ; ബില്‍ഗേറ്റ്‌സിന്റെ ഉപദേശം ഇതാണ്
food
മഹാമാരിയില്‍ നിന്ന് കരകയറണം, ഇന്ത്യന്‍ റസ്‌റ്ററന്റ് ഉടമകളോട് സംസാരിച്ച് യു.എസ് പ്രസിഡന്റ്
Michelle Obama
കുട്ടികളില്‍ നല്ല ഭക്ഷണശീലം വളര്‍ത്താന്‍ കുക്കറി ഷോയുമായി മിഷേല്‍ ഒബാമ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.