വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram(Screen Grab)
ഭക്ഷണവൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വന്‍കിട ഹോട്ടലുകളും റെസ്റ്റൊറന്റുകളും മാത്രമല്ല ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ചെറിയ ഹോട്ടലുകളും തെരുവോര ഭക്ഷണശാലകളും നല്കുന്ന സംഭാവനകള്‍ വളരെ വലുതാണ്. പരമ്പാരഗത വിഭവങ്ങള്‍ക്കൊപ്പം വിവിധങ്ങളായ പരീക്ഷണ വിഭവങ്ങളും നടക്കുന്ന ഇടം കൂടിയാണിത്. ചേരാത്ത വിഭവങ്ങള്‍ തമ്മില്‍ ചേര്‍ത്ത് വിചിത്ര രുചിക്കൂട്ടുകള്‍ ഒരുക്കുന്നതില്‍ മുമ്പിലാണ് തെരുവോര കച്ചവടക്കാര്‍. ഇത്തരം ഫ്യൂഷന്‍ വിഭവങ്ങളില്‍ ചിലത് രുചിയില്‍ മുമ്പിലാണെങ്കിലും ചിലതിനോട് മിക്കവരും മുഖംതിരിക്കാറാണ് പതിവ്. ഇപ്പോഴിതാ ഇത്തരമൊരു വിഭവം തയ്യാറാക്കുന്ന വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
ഏവര്‍ക്കും ഇഷ്ടപ്പെട്ട മധുരപലഹാരമാണ് കടലമിഠായി. ഇതിനൊപ്പം എരിവുള്ള ചട്നിയും ചാട്ട് മസാലയും നാരങ്ങാനീരുമൊക്കെ ചേര്‍ത്താലോ...ഈ ഫ്യൂഷന്‍ വിഭവം തയ്യാറാക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. 'surti_lalo' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മസാല ചിക്കി ചാട്ട്(കടമിഠായി മസാല ചാട്ട്) എന്നാണ് ഈ ഫ്യൂഷന്‍ വിഭവത്തിന്റെ പേര്.
അലൂമിനിയം ഫോയില്‍ വിരിച്ച പാത്രത്തില്‍ കടലമിഠായി ചെറിയ കഷ്ണങ്ങളാക്കി നിരത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിന് മുകളില്‍ ഗ്രീന്‍ ചട്നി നിരത്തും. ശേഷം ചെറുതായി അരിഞ്ഞ ഉള്ളിത്തണ്ടും പൊടിച്ച കോണ്‍ഫ്ളേക്സും സേവും മുകളില്‍ നിരത്തും. ഇതിന് മുകളില്‍ സ്വല്പം നാരങ്ങാനീരും ചാട്ട് മസാലയും കൂടി ചേര്‍ക്കുന്നതോടെ കടലമിഠായി മസാല ചാട്ട് റെഡി.
മധുരവും എരിവും മസാലയുടെ രുചിയും ചേര്‍ന്ന ഈ ഫ്യൂഷന്‍ വിഭവത്തിന്റെ രുചിയെന്താണെന്നോര്ത്ത് ആശ്ചര്യപ്പെടുകയാണോ? സോഷ്യല്‍ മീഡിയയില്‍ വീഡിയോ കണ്ട് നെറ്റി ചുളിക്കുകയാണ് ഭൂരിഭാഗം പേരും.
''ഇവിടെ എന്താണ് സംഭവിക്കുന്നത്.. കടലമിഠായി മധുരമാണ്. അതിനൊപ്പം ചാട്ട് മസാല കൂടി ചേര്‍ത്താല്‍ എന്തായിരിക്കും. ഇതിന് പിന്നിലെ യുക്തി എന്താണ്. ഭക്ഷണത്തിന്റെ ആധികാരികതയെ ബഹുമാനിക്കാന്‍ പഠിക്ക്''-വീഡിയോ കണ്ട് ഒരാള്‍ അഭിപ്രായപ്പെട്ടു. വല്ലാത്ത ക്രൂരതയാണിതെന്നാണ് വേറൊരാളുടെ അഭിപ്രായം.
ഇതെല്ലാം നൈപുണ്യം നേടിയ വിദഗ്ധരാണ് തയ്യാറാക്കുന്നതെന്നും വീട്ടില്‍ ഇത്തരം പരീക്ഷണം പാടില്ലെന്നും സുരക്ഷിതമായി ഇരിക്കാനും മറ്റൊരാള്‍ പറഞ്ഞു.
Content Highlights: indian street vendor sells masala chikki chaat, viral video, bizzare food, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..