യാക്ക് | Mathrubumi Yatra (Photo: Abhilash Raveendran)
ഹിമാലയത്തില്‍ കണ്ടുവരുന്ന യാക്കിന്റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന്(ഫുഡ് ആനിമല്‍) പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.). അരുണാചല്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.എ.ആര്-നാഷണല്‍ റിസേര്‍ച്ച് സെന്റര്‍ ഇത് സംബന്ധിച്ച കത്ത് എഫ്.എസ്.എസ്.എ.ഐ.യ്ക്ക് കൈമാറിയിരുന്നു.
യാക്ക് കര്‍ഷകര്‍ക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ പുതിയ തീരുമാനം ഗുണകരമാകുമെന്നും ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും ഐ.സി.എ.ആര്.എന്‍. ഡയറക്ടര്‍ ഡോ. മിഹിര്‍ സര്‍ക്കാര്‍ പറഞ്ഞു. എഫ്.എസ്.എസ്.എ.ഐ. യാക്ക് ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമാണെന്ന് പ്രഖ്യാപിക്കാത്തതിനാല്‍ ഇവയ്ക്ക് രണ്ടിനും ഇത്രനാളും വിപണി കണ്ടെത്താനും വരുമാനം ഉറപ്പിക്കാനും കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാക്ക് പാലില്‍ 78 ശതമാനം മുതല്‍ 82 ശതമാനം വരെ ജലാംശം അടങ്ങിയിട്ടുള്ളതായും കൊഴുപ്പും മറ്റ് അവശ്യപോഷകങ്ങളും അടങ്ങിയിരിക്കുന്നതായും ഡോ. മിഹിര്‍ പറഞ്ഞു. കൂടാതെ, മറ്റ് പാലുകളില്‍ നിന്ന് നെയ്യും പനീറും ഉത്പാദിപ്പിക്കുന്നത് പോലെ യാക് പാലില്‍ നിന്നും ഇവ രണ്ടും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിക്കിം, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, വടക്കന്‍ ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലാണ് യാക്ക് കൂടുതലായി കണ്ടുവരുന്നത്.
Content Highlights: yak meat and milk, fssai declares yak as food animal, food
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..