ശർമിഷ്ഠ ഘോഷ് | Photo: linkedin.com/
ഡിഗ്രി കഴിഞ്ഞിട്ടും ജോലിയൊന്നും ലഭിക്കാത്തതിനാല്‍ ബിഹാറിലെ പട്നയില്‍ ചായക്കട തുടങ്ങിയ പെണ്‍കുട്ടിയെക്കുറിച്ച് കുറച്ചുനാളുകള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ചായ്വാലി എന്ന പേരില്‍ അറിയപ്പെടുന്ന അവരുടെ രണ്ടാമത്തെ ചായക്കടയും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതും വാര്‍ത്തയായിരുന്നു.
എന്നാല്‍, ഉയര്‍ന്ന ശമ്പളമുള്ള ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറി ജോലി രാജിവെച്ച് ഡല്‍ഹിയില്‍ ചായക്കട തുടങ്ങിയ യുവതിയുടെ ജീവിതകഥയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചർച്ച ആയിരിക്കുന്നത്.
വിരമിച്ച ബ്രിഗേഡിയര്‍ സഞ്ജയ് ഖന്നയാണ് യുവതിയെക്കുറിച്ചുള്ള പോസ്റ്റ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ഡല്‍ഹി കന്റോൺമെന്റിലെ ഗോപിനാഥ് ബസാറില്‍ ഒരു ചായ കുടിക്കാന്‍ തപ്പി നടക്കുന്നതിനിടെയാണ് സഞ്ജയ് ഖന്ന നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, ചായക്കച്ചവടം നടത്തുന്ന യുവതിയെ കണ്ടെത്തുന്നത്. ഉന്തുവണ്ടിയിലാണ് യുവതി ചായയും സ്നാക്സുകളും വില്‍ക്കുന്നത്.
ശര്‍മിഷ്ഠ ഘോഷ് എന്ന യുവതിയാണ് തന്റെ ചിരകാല സ്വപ്നമായ ചായക്കട നടത്തുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ശര്‍മിഷ്ഠ ചായക്കട തുടങ്ങുന്നതിനായാണ് ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയിലെ ജോലി രാജിവെച്ചത്.
തന്റെ കൂട്ടുകാരിയായ ഭാവന റാവുവിനെയും കൂട്ടിയാണ് ശര്‍മിഷ്ഠ ചായക്കട നടത്തുന്നത്. ഇരുവരും വൈകുന്നേരങ്ങളില്‍ ഗോപിനാഥ് ബസാറില്‍ എത്തുകയും ചായയും സ്നാക്സും ഒന്നിച്ച് തയ്യാറാക്കി വില്‍ക്കുകയുമാണ് പതിവ്.
ചെറിയ തൊഴിലെന്നോ വരുമാനം കുറഞ്ഞ ജോലിയെന്നതോ ഇല്ലെന്നും മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ ഇത്തരം ആളുകളെ ഉയര്‍ത്തിക്കാട്ടണമെന്നും ശര്മിഷ്ഠയെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് ബ്രിഗേഡിയര്‍ ഖന്ന പറഞ്ഞു.
ഈ ചായക്കടയില്‍ നിന്ന് വരുമാനം ശര്‍മിഷ്ഠ അവരുടെ കുടുംബത്തിന് നല്‍കുന്നുണ്ടെന്നും പോസ്റ്റില്‍ ബ്രിഗേഡിയര്‍ വ്യക്തമാക്കി.
Content Highlights: woman quits british council job to start a roadside food stall in delhi, food, viral story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..