• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

ദക്ഷിണാഫ്രിക്കയിലെ ആദ്യ സത്യാഗ്രഹവും ഗാന്ധിയുടെ അറസ്റ്റും

Oct 1, 2020, 04:02 PM IST
A A A

701870.jpgമൂന്നാമത്തെ തവണ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോഴാണ് സത്യാഗ്രഹമെന്ന സമരമുറ ഗാന്ധി പ്രയോഗിക്കുന്നത്. 1906 ഓഗസ്റ്റ് 22-ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാൾ പ്രവിശ്യാ സർക്കാർ ഏഷ്യക്കാർക്കെതിരേ വിവേചനപരമായ ഒരു നിയമം കൊണ്ടുവന്നു. പ്രവിശ്യയിൽ താമസിക്കുന്ന എട്ടു വയസ്സു കഴിഞ്ഞ ഇന്ത്യക്കാരുൾപ്പെടെയുള്ളവർ പട്ടികയിൽ പേരു രജിസ്റ്റർ ചെയ്യുകയും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുഴുവൻ സമയവും കൂടെ കൊണ്ടുനടക്കുകയും വേണം. അല്ലാത്തപക്ഷം പിഴയീടാക്കുകയോ ജയിലിൽ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്യുമെന്നായിരുന്നു നിയമം. ഏഷ്യാറ്റിക് രജിസ്‌ട്രേഷൻ ആക്ട്‌ എന്ന ഈ നിയമം ‘കറുത്ത നിയമം’ എന്ന് പിന്നീടറിയപ്പെട്ടു.

1906 സെപ്റ്റംബറിൽ തന്നെ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ച് സത്യാഗ്രഹസമരം നടത്താൻ ഗാന്ധി പ്രചാരണം ആരംഭിച്ചു. 1907 മാർച്ച് 22-നാണ് പ്രവിശ്യാസർക്കാർ നിയമം പാസാക്കിയത്. 1907 ജൂലായിൽ സർക്കാർ സർട്ടിഫിക്കറ്റ് ഓഫീസുകൾ തുറന്നതോടെ ഗാന്ധിജിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം ആരംഭിച്ചു. ഇതിനിടെ ലണ്ടനിലെത്തി ബ്രിട്ടിഷ് ഭരണകർത്താക്കളെ എതിർപ്പറിയിക്കാനും ശ്രമം നടത്തി. എങ്കിലും ഗുണമുണ്ടായില്ല.
ഗാന്ധിജിക്കൊപ്പം സമരം നടത്തിയ നൂറുകണക്കിന് സത്യാഗ്രഹികളെ കൂട്ടമായി ജയിലിലടച്ചു. അറസ്റ്റിലായെങ്കിലും നിസ്സഹകരണവുമായി സമരക്കാർ മുന്നോട്ടുപോയി.

ഗാന്ധിജിയെ അറസ്റ്റുചെയ്യുന്നു

രജിസ്‌ട്രേഷൻ നടത്താത്തതിന്റെപേരിൽ 1908 ജനുവരി പത്തിന് ഗാന്ധിജിയെ അറസ്റ്റുചെയ്തു. രണ്ടുമാസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും ജനുവരി 30-ന് വിട്ടയച്ചു. ജനുവരി അവസാനത്തോടുകൂടിത്തന്നെ ജനറൽ ജെ.സി. സ്മ്യൂറ്റ്‌സ് പ്രക്ഷോഭകാരികളുമായി ചർച്ചയ്ക്കു നിർബന്ധിതരായി. ഇന്ത്യക്കാർ സ്വമേധയാ രജിസ്‌ട്രേഷൻ നടത്തിയാൽ നേതാക്കളെ ജയിൽനിന്ന്‌ മോചിപ്പിക്കാമെന്നും കറുത്തനിയമം പിൻവലിക്കാമെന്നും അദ്ദേഹം വാക്കുനൽകി. ഗാന്ധിജി ഇതു സമ്മതിച്ചു രജിസ്‌ട്രേഷന് തയ്യാറായി. ഗാന്ധിയുടെ ഈ തീരുമാനത്തിൽ വഞ്ചിക്കപ്പെട്ടെന്ന് സ്വയംതോന്നിയ ഒരു കൂട്ടം സത്യാഗ്രഹികൾ രജിസ്‌ട്രേഷൻ ഓഫീസിലേക്ക് പോകുംവഴി ഗാന്ധിജിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. വിശ്വാസം കൈവിടാതെ ഗാന്ധിജി രജിസ്റ്റർചെയ്തു.

സ്മ്യൂറ്റ്‌സ്‌ വാക്കുപാലിച്ചില്ല. ഇതിൽ പ്രകോപിതരായ 2000-ത്തോളം പേർ ഗാന്ധിജിയുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ കത്തിച്ചു. ഗാന്ധിജിയെ ആക്രമിച്ചവർ മാപ്പുപറഞ്ഞ് ഒപ്പംചേർന്നു. ഏഴുവർഷം നീണ്ട സത്യാഗ്രഹസമരങ്ങൾക്കൊടുവിൽ 1914 ജൂൺമാസത്തിൽ ‘കറുത്ത നിയമം’ റദ്ദാക്കി. ഗാന്ധിജിയുടെ സത്യാഗ്രഹസമരം വിജയംകാണുകയും ചെയ്തു.

Content Highlight: first satyagraha of mahatma gandhi

PRINT
EMAIL
COMMENT

 

Related Articles

ഗാന്ധിമാർഗം
Features |
Features |
മഹാത്മജിയും മാതൃഭൂമിയും
Features |
ഗാന്ധിജിയുടെ ഒരു ദിവസം
Features |
പാവങ്ങളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ഒട്ടിയ വയറും വേദനിപ്പിച്ചു, ഗാന്ധിജി അർധനഗ്നനായ ഫക്കീറായി
 
  • Tags :
    • Gandhi Jayanthi
More from this section
Mahatma Gandhi
മഹാത്മജിയും മാതൃഭൂമിയും
Mahatma Gandhi
ഗാന്ധിജിയും മാധ്യമ പ്രവർത്തനവും
Mahatma Gandhi and Sree Narayana Guru
ആ കണ്ടുമുട്ടൽ!
Mahatma Gandhi
കേരളത്തെ പിടിച്ചുലച്ച സ്‌പർശങ്ങൾ
Mahatma Gandhi
സത്യാഗ്രഹത്തിന്റെ തിരുപ്പിറവി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.