• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

കനത്തപോരിനൊരുങ്ങി പുതുച്ചേരി

Apr 8, 2019, 11:55 PM IST
A A A

പോരാട്ടം വി. വൈദ്യലിംഗവും കെ. നാരായണസ്വാമിയും തമ്മിലാണെങ്കിലും ചർച്ചകളിൽ നിറയുന്നത്‌ ​െലഫ്‌. ഗവർണർ കിരൺബേദിയും മുഖ്യമന്ത്രി വി. നാരായണസാമിയുമാണ്‌

# പ്രശാന്ത്‌ കാനത്തൂർ
Pondichery
X

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ അങ്കം മുറുകും. കോൺഗ്രസും എൻ.ആർ. കോൺഗ്രസുമാണ് ചേകവൻമാരായി അങ്കം വെട്ടുന്നതെങ്കിലും കളരിഗുരുക്കൻമാർ ​െലഫ്റ്റനന്റ് ഗവർണർ കിരൺബേദിയും മുഖ്യമന്ത്രി വി. നാരായണസാമിയുമാണ്. ​െലഫ്റ്റനന്റ് ഗവർണറായി ബേദി സ്ഥാനമേറ്റതിനുശേഷം രണ്ട് വർഷത്തിലധികമായി പുതുച്ചേരിയിൽ ഭരണം അവതാളത്തിലാണെന്നാണ് നാരായണസാമിയുടെ പരാതി. അതേസമയം സർക്കാരിനെ കയറൂരിവിടാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിൽനിന്ന് ബേദി വ്യതിചലിക്കാൻ തയ്യാറല്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ നിയമിച്ച ഗവർണറായതിനാൽ കോൺഗ്രസ് ബേദിയോട് കൃത്യമായ അകലം പാലിക്കുന്നു. എന്നാൽ എൻ.ആർ. കോൺഗ്രസും എ.ഐ.എ.ഡി.എം.കെ.യും പ്രാദശേിക ബി.ജെ.പി. നേതൃത്വവും ബേദിയെ താങ്ങിനിർത്തുന്നുണ്ട്. ആശയക്കുഴപ്പം മുഴുവൻ ജനങ്ങൾക്കാണ്. അതുകൊണ്ടുതന്നെ പുതുച്ചേരിയിലെ വോട്ടർമാർ രണ്ടുവട്ടം ആലോചിച്ചുറപ്പിച്ചായിരിക്കും ഇത്തവണ പോളിങ് ബൂത്തിലേക്ക് ചുവടുവെക്കുക. ഏപ്രിൽ പതിനെട്ടിനാണ്‌ ഇവിടെ വോട്ടെടുപ്പ്‌.

കോൺഗ്രസും എൻ.ആർ. കോൺഗ്രസും

പുതുച്ചേരിയിലെ കോൺഗ്രസ് സ്ഥാനാർഥി മുൻമുഖ്യമന്ത്രി വി. വൈദ്യലിംഗമാണ്. മാഹിക്കാരനായ മുൻ മന്ത്രി ഇ. വത്സരാജിന്റെയും നിലവിലെ മുഖ്യമന്ത്രി വി. നാരായണസാമിയുടെയും പേരുകൾ സ്ഥാനാർഥികളായി ചർച്ചയിലെത്തിയിരുന്നു. നറുക്കു വീണത് വൈദ്യലിംഗത്തിനായിരുന്നു. ലാളിത്യവും സൗമ്യതയുമാണ് മുഖമുദ്ര. വിജയപ്രതീക്ഷയോടെയാണ്  പ്രചാരണത്തട്ടിലുള്ളത്. മുൻ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻ.ആർ. കോൺഗ്രസിൽ മനക്കുളാർ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉടമയായ കെ. നാരായണസാമിയാണ് വൈദ്യലിംഗത്തിന്റെ പ്രധാന എതിരാളി. രംഗസാമിക്കുള്ള ജനപിന്തുണ വിജയത്തിലേക്ക് നയിക്കുമെന്നാണ് നാരായണസാമിയുടെ പ്രതീക്ഷ. നാട്ടുമ്പുറത്തുകാരനെപ്പോലെ ജീവിക്കുന്ന രംഗസാമിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗമുണ്ട്. മുരടിച്ചുനിൽക്കുന്ന പുതുച്ചേരിയുടെ വികസനമാണ് എൻ.ആർ. കോൺഗ്രസിന്റെ വാഗ്ദാനം. കിരൺബേദിക്കെതിരേയുള്ള ആരോപണങ്ങൾ ചെറുക്കാനും പ്രചാരണത്തെ പ്രയോജനപ്പെടുത്തുന്നു. 

 എന്നാൽ കിരൺബേദിക്കെതിരേയുള്ള കുറ്റാരോപണങ്ങളാണ് കോൺഗ്രസിന്റെ പ്രചാരണായുധം. അതിൽ പിടിച്ചുകയറി ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നു. കേന്ദ്ര സഹായധനം തടഞ്ഞും വികസനപദ്ധതികൾക്ക് ഇടങ്കോലിട്ടും ബേദി പുതുച്ചേരിയെ തവിടുപൊടിയാക്കുന്നുണ്ടെന്ന ആരോപണമാണ് വൈദ്യലിംഗത്തിന്റെ പ്രചാരണത്തിൽ നിറയുന്നത്. കൊണ്ടും കൊടുത്തും മുന്നോട്ടുനീങ്ങുമ്പോഴും രണ്ടു സ്ഥാനാർഥികൾക്കും വിജയപ്രതീക്ഷയിൽ കുറവില്ല. എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ ബി.ജെ.പി., പി.എം.കെ., ഡി.എം.ഡി.കെ. തുടങ്ങിയ കക്ഷികളുണ്ട്. ഡി.എം.കെ. സഖ്യത്തിൽ കോൺഗ്രസിനു പുറമെ സി.പി.ഐ., വി.സി.കെ., എം.ഡി.എം.കെ. തുടങ്ങിയ പാർട്ടികളാണ് അണിനിരക്കുന്നത്. കമൽഹാസന്റെ മക്കൾ നീതി മയ്യവും ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും സ്ഥാനാർഥിയെ കളത്തിലിറക്കിയിട്ടുണ്ട്. 

മാഹിയുടെ ശക്തി ചെറുതല്ല 

കാരയ്ക്കൽ, യാനം, മാഹി എന്നീ മേഖലകളടക്കം പുതുച്ചേരിയിൽ മൊത്തം പത്തുലക്ഷത്തോളം വോട്ടർമാരുണ്ട്. മാഹിയിൽമാത്രം മുപ്പതിനായിരത്തോളം വോട്ടർമാരുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി സി.പി.എം. സ്വതന്ത്രസ്ഥാനാർഥി വിജയിച്ച മണ്ഡലമാണ് മാഹി. മാഹിയിൽ ബി.ജെ.പി.ക്ക്‌  സ്വാധീനം കുറവാണ്. എ.ഐ.എ.ഡി.എം.കെ.യ്ക്കോ പി.എം.കെ.യ്ക്കോ സ്വാധീനവുമില്ല. സി.പി.എമ്മിന് സ്വാധീനമുള്ള മാഹിയിൽ പക്ഷേ, കോൺഗ്രസ് സ്ഥാനാർഥിക്കായി സി.പി.എം. പരസ്യപ്രചാരണത്തിനുണ്ടാവില്ല. മാഹിയിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് സി.പി.എം. കണ്ണൂർ നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാൽ പുതുച്ചേരി മണ്ഡലത്തിൽ മുഴുവൻ ഇത്തരമൊരു നിലപാട് പുതുച്ചേരിയിലെ പാർട്ടിനേതൃത്വം പറഞ്ഞിട്ടില്ല. ഡി.എം.കെ. മുന്നണിക്കൊപ്പമാണെന്നാണ് അവരുടെ നിലപാട്. 

പുതുച്ചേരിയിൽ 1967-ലാണ് ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെയായി കോൺഗ്രസ് ഒമ്പതുതവണ വിജയം ഉറപ്പിച്ചു. എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും പി.എം.കെയും ഒാരോതവണ വീതം ജയിച്ചു. 2011 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിനോട് പിണങ്ങി എൻ. രംഗസാമി എൻ.ആർ. കോൺഗ്രസ് പാർട്ടി രൂപവത്കരിച്ചതോടെ ഒരു വിഭാഗം പ്രവർത്തകർ അദ്ദേഹത്തിനൊപ്പം കൂടി. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വി. നാരായണസാമി 49.41 ശതമാനം വോട്ടുകൾ സ്വന്തമാക്കിയാണ് പുതുച്ചേരിയിൽ വിജയിച്ചത്. എന്നാൽ 2014 -ൽ നാരായണസാമിയുടെ വോട്ടുകൾ 26.35 ശതമാനമായി കുറഞ്ഞു. പകരം 34.57 ശതമാനം വോട്ടുകൾ സ്വന്തമാക്കി എൻ.ആർ. കോൺഗ്രസിന്റെ ആർ. രാധാകൃഷ്ണൻ വിജയിച്ചു. അതോടെ വർഷങ്ങളായി കോൺഗ്രസും ചുരുക്കം അവസരങ്ങളിൽ ദ്രാവിഡ കക്ഷികളുംമാത്രം വിജയം വരിച്ച പുതുച്ചേരി മണ്ണിൽ എൻ.ആർ. കോൺഗ്രസ് എന്ന പ്രാദേശിക പാർട്ടി നിർണായകസാന്നിധ്യമായി മാറുകയായിരുന്നു. 

Content Highlight: Puthichery Loksabha Election 

PRINT
EMAIL
COMMENT
Next Story

ട്രാക്ക് തെറ്റാത്ത ബോഗിയാണ് കേരളത്തിലെ പാർട്ടി-വി.ജെ.കെ. നായർ

സി.പി.എം. കർണാടകഘടകത്തിന്റെ അമരക്കാരനായിരുന്ന വി.ജെ.കെ. നായർ കോഴിക്കോട്‌ വിശ്രമജീവിതം .. 

Read More
 

Related Articles

സിനിമയും സാഹിത്യവും തിരഞ്ഞെടുപ്പിൽ
Features |
Features |
അധികാരത്തിലേറാൻ ബി.ജെ.പി.യെ ചുമലിലേറ്റി സി.പി.എം.- ഡി.കെ. ശിവകുമാര്‍
Features |
ഊർന്നുവീഴുന്നു, ഇന്ത്യൻ പ്രതിച്ഛായ
Features |
ശുഭ്രപതാകയുടെ ചരിത്രം
 
  • Tags :
    • India politics
More from this section
vkj nair
ട്രാക്ക് തെറ്റാത്ത ബോഗിയാണ് കേരളത്തിലെ പാർട്ടി-വി.ജെ.കെ. നായർ
election
‘സാധ്യത’യിലും പെൺശതമാനം കുറവ്
pic
സിനിമയും സാഹിത്യവും തിരഞ്ഞെടുപ്പിൽ
sri M
സംഘർഷം ഒഴിവാക്കാൻ മുൻകൈയെടുത്തിരുന്നു, എന്തിനിത് വിവാദമാക്കുന്നു, എനിക്ക് രാഷ്ട്രീയമില്ല- ശ്രീ എം
p c george
ഉമ്മൻചാണ്ടി നന്ദി കാണിച്ചില്ലെന്ന് പി.സി ജോർജ്ജ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.