• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

പാർലമെന്റിൽ കോൺഗ്രസിന്റെ അപചയം

Sep 23, 2020, 10:34 PM IST
A A A

പഞ്ചാബിലും ഹരിയാണയിലും കർഷകസമരം ആളിപ്പടരുമ്പോൾ അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുപകരം യു.ഡി.എഫ്. എം.പി.മാർ ഡൽഹിയിൽ ഉമ്മൻചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുകയായിരുന്നു

# എളമരം കരീം
Elamaram Kareem
X

.

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ കറുത്തദിനമായിരുന്നു സെപ്റ്റംബർ 20. ഭരണഘടനാവ്യവസ്ഥകളും നടപടിച്ചട്ടങ്ങളും കാറ്റിൽപ്പറത്തി രാജ്യസഭയിൽ കാർഷികമേഖലയെ ബാധിക്കുന്ന രണ്ട് നിയമങ്ങൾ പാസാക്കി. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബില്ലും ഫാർമേഴ്‌സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്‌ഷൻ) എഗ്രിമെന്റ്‌ ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസസ് ബില്ലും. എസൻഷ്യൽ കമോഡിറ്റീസ് (അമൻഡ്‌മെന്റ്) ബിൽ സെപ്റ്റംബർ 22-നും പാസാക്കി. ഇവ മൂന്നും കോവിഡ് പാക്കേജിന്റെ ഭാഗമായി ഏപ്രിലിൽ ഓർഡിനൻസുകളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ,  ഓർഡിനൻസുകളും കോവിഡും തമ്മിൽ ഒരു ബന്ധവുമില്ല. ഇതുപോലെത്തന്നെയാണ് പൊതുമേഖലാ സ്വകാര്യവത്‌കരണപരിപാടികളും മോദി സർക്കാർ പ്രഖ്യാപിച്ചത്. 
സെപ്റ്റംബർ 14 മുതൽ പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തത് പ്രധാനമായും മുകളിൽപ്പറഞ്ഞ ബില്ലുകളും സഹകരണമേഖലയെ ദുർബലപ്പെടുത്തുന്ന ബാങ്കിങ്‌ റെഗുലേഷൻ അമൻഡ്‌മെന്റ് ബില്ലും തൊഴിൽനിയമങ്ങളിൽ തൊഴിലാളിവിരുദ്ധ ഭേദഗതികൾ വരുത്തുന്ന മൂന്ന്‌ ലേബർ കോഡുകളും പാസാക്കുക എന്ന ലക്ഷ്യത്തോടെയാണ്. വളരെ അടിയന്തരസ്വഭാവമുള്ള പ്രശ്നങ്ങളിലാണ് ഓർഡിനൻസുകൾ പുറപ്പെടുവിക്കുക. പക്ഷേ, മാർച്ചിനും സെപ്റ്റംബറിനുമിടയിൽ പുറപ്പെടുവിച്ച മിക്കതും അടിയന്തരപ്രാധാന്യമില്ലാത്തതാണ്.

സുപ്രധാനമായ മൂന്ന് കാർഷികബില്ലുകളും ബാങ്കിങ്‌ െറഗുലേഷൻ ഭേദഗതിബില്ലും സെലക്ട്‌ കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം (സി.പി.എം., സി.പി.ഐ., തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ., കോൺഗ്രസ്, എൽ.ജെ.ഡി.) ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ അംഗീകരിച്ചില്ല. ഇവ നാലും നടപ്പുസമ്മേളനത്തിൽത്തന്നെ പാസാക്കണമെന്ന് സർക്കാർ വാശിപിടിച്ചു. കാർഷികമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതും രാജ്യത്തെ സഹകരണമേഖലയെ തകർക്കുന്നതുമാണ് പ്രസ്തുതബില്ലുകൾ. കാർഷികബില്ലുകൾക്കെതിരേ കൃഷിക്കാർ രാജ്യവ്യാപകമായി പ്രക്ഷോഭമുയർത്തുന്നതുപോലും സർക്കാർ ഗൗനിച്ചില്ല. വിവാദബില്ലുകൾ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. ഇതിനെതിരേ രാജ്യസഭയിൽ നടത്തിയപോലെ ശക്തമായ പ്രതിഷേധമുയർത്താൻ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ശ്രമിച്ചില്ല. ലോക്‌സഭയിൽ ഇടതുപക്ഷത്തുള്ള അഞ്ച് (സി.പി.എം.-3, സി.പി.ഐ.-2) അംഗങ്ങളിൽ മൂന്നുപേർ അസുഖംകാരണം സഭയിൽ ഉണ്ടായിരുന്നില്ല. ലോക്‌സഭയിലെ കോൺഗ്രസ് അംഗങ്ങളിൽ ഗണ്യമായ എണ്ണം കേരളത്തിൽനിന്നുള്ളവരാണ്. ഈ ബില്ലുകൾക്കുനേരെ ഒരു പ്രതിഷേധംപോലും അന്നവർ നടത്തിയില്ല.

സെപ്റ്റംബർ 20-ന് വിവാദബില്ലുകൾ രാജ്യസഭയുടെ പരിഗണനയ്ക്ക് വന്നു. ചർച്ച പൂർത്തിയായശേഷം പ്രതിപക്ഷം നൽകിയ നോട്ടീസുകളിൽ വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടെങ്കിലും ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്‌ നാരായൺ സിങ്‌ അനുവദിച്ചില്ല. വോട്ടിങ് നടത്താതെ ശബ്ദവോട്ടോടെ പ്രതിപക്ഷനോട്ടീസ് തള്ളിയതായി പ്രഖ്യാപിച്ചു. ഭരണഘടനയ്ക്കും സഭാനടപടിച്ചട്ടങ്ങൾക്കും വിരുദ്ധമായ ഡെപ്യൂട്ടി ചെയർമാന്റെ ഈ നടപടിയാണ് സഭയെ പ്രക്ഷുബ്‌ധമാക്കിയത്. പാർലമെന്റിൽ ഒരു വിഷയം പാസാക്കാൻ പരിഗണിക്കുന്ന ഘട്ടത്തിൽ ഒരു മെമ്പർ എഴുന്നേറ്റുനിന്ന് വോട്ട് ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ്‌ നടത്തണമെന്നാണ് വ്യവസ്ഥ. ഇന്നേവരെയുള്ള കീഴ്‌വഴക്കവും അതാണ്. ഈ തത്ത്വങ്ങളാണ് ഡെപ്യൂട്ടി ചെയർമാൻ അട്ടിമറിച്ചത്. 

വോട്ടെടുപ്പ്‌ നടത്തിയാൽ സർക്കാർ പരാജയപ്പെടുമെന്ന് അവർ ആശങ്കയിലായിരുന്നു. ഈ ഒറ്റക്കാരണംകൊണ്ടാണ് എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്താൻ ഡെപ്യൂട്ടി ചെയർമാൻ തുനിഞ്ഞത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഇത്തരമൊരു അനുഭവം മുമ്പുണ്ടായിട്ടില്ല. പാർലമെന്റിനെയും പ്രതിപക്ഷത്തെയും അവഹേളിച്ച ഡെപ്യൂട്ടി ചെയർമാന്റെ നടപടിയിൽ സഭയ്ക്കകത്ത് പ്രതിപക്ഷത്തിന്റെ രോഷം തിളച്ചു. ശക്തമായ പ്രതിഷേധമുയർന്നു. പാർലമെന്റിനോടുള്ള ബഹുമാനം സഭ ഭരണഘടനാനുസൃതമായും ചട്ടപ്രകാരമായും പ്രവർത്തിക്കുമ്പോഴാണ്. അതെല്ലാം നിർലജ്ജം ലംഘിക്കുന്നതിൽ പ്രതിഷേധം ഉയർത്തുകയെങ്കിലും ചെയ്യാതിരിക്കാൻ പ്രതിപക്ഷത്തിന് എങ്ങനെ സാധിക്കും?

പ്രതിപക്ഷം പാർലമെന്റിൽനടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് എട്ടംഗങ്ങളെ സസ്പെൻഡ്‌ചെയ്തത്. കോൺഗ്രസ്-3, സി.പി.എം.-2, തൃണമൂൽ-2, എ.എ.പി.-1. സി.പി.എമ്മിലെ എളമരം കരീം, കെ.കെ. രാഗേഷ് എന്നിവരാണ് സസ്പെൻഡ്‌ ചെയ്യപ്പെട്ടത്. എട്ടംഗങ്ങളെ സസ്പെൻഡ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിപക്ഷം വോട്ടാവശ്യപ്പെട്ടു. ചെയർമാൻ അതും അംഗീകരിച്ചില്ല. ഏകാധിപത്യസ്വഭാവത്തിലാണ് പാർലമെന്റിൽപ്പോലും കാര്യങ്ങൾ നടത്തുന്നതെങ്കിൽ രാജ്യത്തിന്റെ ഭാവി എന്താണ്?
കേരളത്തിൽനിന്നുള്ള 19 യു.ഡി.എഫ്. എം.പി.മാർ ഉൾപ്പെടെയുള്ള ലോക്‌സഭയിലെ കോൺഗ്രസ് എം.പി.മാർ രാജ്യത്തിന് നാണക്കേടുണ്ടാക്കി. കർഷകപ്രക്ഷോഭത്തെ ഇവർ അപമാനിച്ചു. കേരളത്തിൽനിന്നുള്ള യു.ഡി.എഫ്. എം.പി.മാർ പാർലമെൻറ്‌ സമ്മേളനത്തിൽ കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരിനെതിരേ മാത്രമാണ് സംസാരിച്ചത്. യു.ഡി.എഫ്. നടത്തുന്ന സമരത്തെ പോലീസ് ‘അടിച്ചമർത്തുന്നു’ എന്നാരോപിച്ച് കേരളാഹൗസിനുമുമ്പിൽ അവർ ധർണനടത്തി. പഞ്ചാബിലും ഹരിയാണയിലും കർഷകസമരം ആളിപ്പടരുമ്പോൾ അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുപകരം യു.ഡി.എഫ്. എം.പി.മാർ ഡൽഹിയിൽ ഉമ്മൻചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുകയായിരുന്നു. ബി.ജെ.പി. സർക്കാരിനുനേരെ ഒരു പ്രതിഷേധംപോലും അവർ നടത്താതിരുന്നത് കേരളത്തിൽ രൂപംകൊണ്ടുവരുന്ന കോലീബി സഖ്യത്തിന്റെ നാന്ദിയാണ്. അവരുടെ മുഖ്യശത്രു എൽ.ഡി.എഫും. ലോക്‌സഭയിൽ ഇടതുപക്ഷ എം.പി.മാരുടെ എണ്ണം കുറഞ്ഞതിന്റെ പ്രത്യാഘാതം ജനങ്ങളിപ്പോഴാണ് മനസ്സിലാക്കുന്നത്. ഇന്ത്യയിൽ കർഷകസമരം ആളിക്കത്തുമ്പോൾ രാഹുൽഗാന്ധി വിദേശത്തേക്കുപോയി. ദേശീയ പാർട്ടിയായ കോൺഗ്രസിന് നാഥനില്ലാതായി. കോൺഗ്രസിന്റെ നേതൃത്വത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരിൽ ഗുലാംനബി ആസാദിനെ തരംതാഴ്ത്തി. ഇവർക്കെന്ത് ദേശീയതാത്‌പര്യം? എന്ത് ജനതാത്‌പര്യം? കോൺഗ്രസിന്റെ ഈ അപചയം ജനങ്ങൾ തിരിച്ചറിയണം.

PRINT
EMAIL
COMMENT
Next Story

നിയമസഭാപ്രമേയം ഭരണഘടനാവിരുദ്ധമല്ല

കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിനെതിരേ കേരളനിയമസഭ പ്രമേയം .. 

Read More
 

Related Articles

ശുഭ്രപതാകയുടെ ചരിത്രം
Features |
Features |
എസ്.എഫ്.ഐ.യുടെ അരനൂറ്റാണ്ട്, മുന്നോട്ട്‌...
Features |
വ്യക്തികളല്ല ആശയങ്ങളാണ് പ്രധാനം
News |
എൽ.ഡി.എഫ്. കളിക്കുന്നത് കൈവിട്ടകളി
 
  • Tags :
    • India politics
More from this section
assembly
നിയമസഭാപ്രമേയം ഭരണഘടനാവിരുദ്ധമല്ല
അവസാനവാക്ക് സഭതന്നെയെന്ന് സുപ്രീംകോടതി
biden
അമേരിക്കയിൽ ഇനി ബൈഡൻ
trump modi
കാപ്പിറ്റോൾ ആക്രമണം ഇന്ത്യയോട് പറയുന്നത്
T P Peethambaran master
ഇനി വഴങ്ങിയാൽ പാർട്ടി ഉണ്ടാവില്ല-ടി.പി. പീതാംബരൻമാസ്റ്റർ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.