• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

അർബുദത്തെ ഭയപ്പെടാതിരിക്കൂ...

Feb 3, 2021, 10:11 PM IST
A A A

ലോക കാൻസർ ദിനം ഇന്ന്‌

world cancer day
X

.

അർബുദത്തെപ്പറ്റിയുള്ള ഭീതി  അസ്ഥാനത്താണ്. രോഗത്തെപ്പറ്റിയുള്ള ധാരണകളെ മാറ്റാൻ സമയമായെന്ന് മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ. മാതൃഭൂമി പ്രതിനിധി സി. സരിത്തിനു നൽകിയ അഭിമുഖത്തിൽനിന്ന്‌

എന്താണ് കേരളത്തെ സംബന്ധിച്ച് അർബുദത്തിലേക്ക് നയിക്കുന്നത്?


അർബുദം പൊതുവേ പ്രായമായവരിൽ കണ്ടുവരുന്ന രോഗമാണ്. ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് അർബുദത്തിനുള്ള സാധ്യതയും കൂടും. കൂടാതെ, കേരളീയരുടെ ജീവിതശൈലിയിലുള്ള വ്യതിയാനങ്ങളും രോഗം കൂടുതലായി കണ്ടുവരുന്നതിനൊരു കാരണമാണ്. ഭക്ഷണരീതിയിലെ മാറ്റം, വ്യായാമമില്ലായ്മ, പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇതുമായി ബന്ധപ്പെട്ടതാണ്.

കേരളത്തിന്റെ നേട്ടം എന്താണ്?


അർബുദചികിത്സയ്ക്കും അത് കണ്ടെത്തുന്നതിനുമുള്ള സൗകര്യങ്ങൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട മാറ്റം പ്രെസിഷൻ മെഡിസിൻ എന്ന ചികിത്സാ വിഭാഗത്തിന്റെ ആവിർഭാവമാണ്. അർബുദം ഒരു ജനിതക രോഗമാണ്. കോശങ്ങളിലെ ജീനുകളിലുണ്ടാകുന്ന അപകടകരമായ മാറ്റങ്ങൾ ഇതിനു കാരണമാകുന്നു. ചില ജീനുകളുടെ പ്രവർത്തനം കൂടുകയോ അവതാളത്തിലാവുകയോ ചെയ്യുന്നത് കോശങ്ങളുടെ വിഭജനശേഷി വർധിപ്പിക്കുന്നു. ഇന്ന് ഗവേഷണങ്ങൾ മിക്കവയും ഈ  മാറ്റങ്ങളിൽ ഊന്നിയാണ്. ഈ ജീനുകളിലെ മാറ്റങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങൾ നോക്കി മരുന്നു വികസിപ്പിക്കുകയും അവ ഉപയോഗിച്ച് അർബുദ കോശങ്ങളെ മാത്രം നശിപ്പിക്കുന്നത് സമീപകാലത്തെ പുതിയ ചികിത്സാ രീതിയാണ്. ഇതോടൊപ്പം ഇമ്യൂണോ തെറാപ്പി അർബുദ കോശങ്ങളിലെ ആന്റിജൻ ഉപയോഗിച്ചുള്ള വാക്സിനുകളും കൃത്യതയോടെ ചികിത്സിക്കുന്ന റേഡിയേഷൻ ചികിത്സാ സംവിധാനങ്ങൾ, ശസ്ത്രക്രിയയിലുള്ള മാറ്റങ്ങൾ എന്നിവ എടുത്തുപറയാൻ കഴിയുന്നവയാണ്. നമ്മുടെ നാട്ടിൽ ഭൂരിഭാഗം രോഗികളും രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് ചികിത്സയ്ക്കെത്തുന്നത്.  അതുകൊണ്ട് വിവിധ ചികിത്സാരീതികൾ പ്രയോഗിക്കേണ്ടിവരുന്നു.

അർബുദം ചികിത്സിച്ചാൽ ഭേദമാകുന്നതാണോ?

ചികിത്സിച്ചാൽ ഭേദമാവുന്ന രോഗമാണെന്നതിൽ ഒരു സംശയവുമില്ല. പക്ഷേ, രോഗത്തിന്റെ ആരംഭദശയിൽ കണ്ടെത്തുന്നതാണ് ഏറ്റവും നല്ലത്.  കൂടാതെ, ചികിത്സ ശാസ്ത്രീയമായ രീതിയിൽ ആയിരിക്കണമെന്നതും പ്രധാനമാണ്. അർബുദ ശസ്ത്രക്രിയ, മരുന്നുകൾ കൊണ്ടുള്ള കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയാണ് ചികിത്സ. കൃത്യമായി അർബുദം കണ്ടുപിടിക്കുക, അതിന്റെ വകഭേദങ്ങൾ തിരിച്ചറിയുക. ജനിതക മാറ്റങ്ങളെ മനസ്സിലാക്കി വിവിധ ചികിത്സാ മേഖലയിലെ വിദഗ്ധനും രോഗനിർണയ വിദഗ്ധനും ചേർന്ന മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡിലെ ചർച്ചകളിലൂടെ ചികിത്സ നടപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് അർബുദം ചികിത്സിക്കുന്ന ആശുപത്രികളിൽ നിർബന്ധമായി ആവശ്യമായ സംവിധാനമാണോ?
തീർച്ചയായും. ശാസ്ത്രീയമായ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണിത്‌. ഒരു രോഗിയുടെ ചികിത്സ ആരംഭിക്കുന്നതിനു മുന്പുതന്നെ വിവിധ ചികിത്സാമേഖലയിലുള്ള വിദഗ്‌ധർ ഒരുമിച്ചിരുന്ന് രോഗവിവരങ്ങൾ വിശദമായി പഠിക്കുന്നു. ചികിത്സാ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നിശ്ചയിക്കുന്നതാണ് പ്രസ്തുത കമ്മിറ്റിയുടെ പ്രവർത്തനം.   സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ കാൻസർ ചികിത്സാകേന്ദ്രങ്ങളിലും മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് ഉണ്ടായിരിക്കണമെന്ന് കേരള സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.  

മറക്കാനാകാത്ത ചില അനുഭവങ്ങൾ? 

10 വർഷംമുമ്പ് ഒരു ഒമ്പതാംക്ലാസുകാരി കാലിന്റെ എല്ലിന് അർബുദം ബാധിച്ച് എം.സി.സി. യിലെത്തി. ശസ്ത്രക്രിയ നടത്തി വലിയൊരുഭാഗം നീക്കി ടൈറ്റാനിയം റോഡ് പിടിപ്പിച്ചു. അന്നുരാത്രി അവൾക്ക് രക്തസ്രാവമുണ്ടായി അത്യാസന്ന നിലയിലായി. ഞങ്ങളെല്ലാം ഭയന്നു. രാത്രി എല്ലാവരും അവൾക്കൊപ്പമിരുന്നു. പിറ്റേന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. രോഗമുക്തയായ അവൾ ഇന്ന് ഐ.ടി.എൻജിനിയറാണ്. ഡ്രൈവിങ് ലൈസൻസ് എടുക്കട്ടേയെന്ന് ചോദിച്ച് അവൾ വിളിച്ചിരുന്നു.  ദീർഘനാളത്തെ ചികിത്സയ്ക്കിടെ മിക്ക രോഗികളുമായും ഒരു ആത്മബന്ധം രൂപപ്പെടാറുണ്ട്.  
മനക്കരുത്തു കൊണ്ട് അതിജീവിച്ചവരുണ്ട്. കഠിനമായ ചികിത്സകളെവരെ ഉത്കണ്ഠയില്ലാതെ ശാന്തമായി ചിരിച്ചുകൊണ്ടു നേരിട്ടവരുണ്ട്. വൻകിട കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ റേഡിയേഷന് തൊട്ടുമുമ്പുവരെ മുറിക്കു പുറത്തിരുന്ന്‌ ലാപ്ടോപ്പിൽ ജോലി ചെയ്യുന്നതു കണ്ടിട്ടുണ്ട്. ഇത് ചികിത്സകർക്കും പ്രചോദനമാണ്. ചികിത്സകർ നേരിടുന്ന മാനസികപ്രയാസം അധികമാരും ശ്രദ്ധിക്കാത്ത കാര്യമാണ്. 

PRINT
EMAIL
COMMENT
Next Story

കൊറോണ വാക്‌സിന്റെ വേവ് നോക്കുന്നതാര്

സാധാരണ ഒരുവർഷം കടന്നുപോകുന്നതു പോലെയല്ല കോവിഡിന്റെ പിടിയിലൂടെ 2020 കടന്നുപോയത്. .. 

Read More
 

Related Articles

സ്‌ട്രോക്കും കൊറോണയും, വേണം വലിയ കരുതല്‍
Health |
Health |
വെള്ളം കുടിച്ച് ഭാരം കുറയ്ക്കാന്‍ ജാപ്പനീസ് വാട്ടര്‍ തെറാപ്പി
Health |
പീരിഡ് റാഷസാണോ പ്രശ്‌നം, ഈ അഞ്ച് വഴികള്‍ പരീക്ഷിക്കാം
Health |
ഡോക്ടറെ, ഇതാണ് ഞാന്‍ പറഞ്ഞയാള്‍, വിവാഹം വേണ്ടെന്ന് വീട്ടില്‍ നിന്ന് പറഞ്ഞപ്പോള്‍ ഗള്‍ഫിലെ ജോലിയും രാജിവെച്ച് വന്നതാണ് 
 
  • Tags :
    • health
More from this section
COVID-19
കോവിഡിൽ കണക്കുപറഞ്ഞ് കർണാടകം
covid vaccine
കൊറോണ വാക്‌സിന്റെ വേവ് നോക്കുന്നതാര്
ഡോ. ഷാം നമ്പുള്ളി
കൊറോണയെയും കീഴടക്കും...
COVID19 test and laboratory sample of blood testing for diagnosis new Corona virus infection - stock
കൊറോണയുടെ ജനിതകമാറ്റം അമിതഭയം വേണ്ടാ
covid vaccine
കോവിഡ്‌ വാക്സിനുകളുടെ പ്രവർത്തനരീതികൾ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.