• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

വിലയിടാത്തവരായി ഒന്നരക്കോടി

Nov 13, 2020, 11:19 PM IST
A A A

കൂലിവറ്റിയ തൊഴിലാളിജീവിതം - 3 ആയിരം തൊഴിലാളികളുള്ള മേഖലകളിൽ മിനിമംവേതന വിജ്ഞാപനം നടത്തുക എന്നതാണ് പൊതുവേ സ്വീകരിക്കുന്ന രീതി. ഇതനുസരിച്ചാണെങ്കിൽ സംസ്ഥാനത്ത് 250 മേഖലകളിലെങ്കിലും മിനിമംവേതന വിജ്ഞാപനം ഇറക്കണം. സംസ്ഥാനത്ത് ഇപ്പോൾ ആകെ നിലവിലുള്ളത് 81 വിജ്ഞാപനങ്ങൾ മാത്രമാണ്

# ബിജു പരവത്ത്

keralaകുറഞ്ഞ കൂലി 600 രൂപ ലഭിക്കണമെന്ന മുദ്രാവാക്യമുയർത്തി ഒന്നിലേറെത്തവണ ദേശീയ പണിമുടക്ക് നടത്തിയ ട്രേഡ് യൂണിയനുകൾക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും, ഈ കേരളത്തിൽ പ്രധാനജോലികൾക്കുപോലും ആ കൂലി ഉറപ്പിക്കാനായിട്ടില്ലെന്നതാണ് വൈരുധ്യം. അസംഘടിതമേഖലയിൽ മേസ്ത്രി, തൂമ്പപ്പണി, പറമ്പുപണി എന്നിവർക്ക് ഒരു ദിവസം ആയിരം രൂപയ്ക്കുമുകളിൽ കൂലി ലഭിക്കുന്നുണ്ട്. എന്നാൽ, ഉയർന്ന യോഗ്യതയുള്ള യുവാക്കളായ മലയാളികൾ ജോലിചെയ്യുന്ന സ്വകാര്യമേഖലയിലെ ‘വെള്ളക്കോളർ’ ജോലിക്കാർക്ക് ഒരു ദിവസം കിട്ടുന്നത് ശരാശരി 300 രൂപ മാത്രമാണ്. 
2011-ലെ കണക്കനുസരിച്ച് 1. 1 കോടി ആളുകൾ സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളാണ്. ഇന്നത് ഒന്നരക്കോടിയിലേറെയുണ്ടാകും. എന്നാൽ, കൂലിപുതുക്കുന്നതിനും കൂലി നിശ്ചയിക്കുന്നതിനും സർക്കാർജീവനക്കാർക്ക് നൽകുന്നതിന്റെ പകുതി പരിഗണനപോലും ഈ ഒന്നരക്കോടി തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.

ഞെട്ടിപ്പിക്കുന്ന വസ്തുതകൾ

തൊഴിൽവകുപ്പിൽ രജിസ്റ്റർചെയ്ത്‌ പ്രവർത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങൾ ആറുലക്ഷത്തിലധികമാണ്. അതിലെ ജീവനക്കാർ ഏകദേശം അറുപതുലക്ഷംവരും. ഫാക്ടറി ആക്ടിന്റെ പരിധിയിൽ രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 75,000. അതിലെ ജീവനക്കാർ എകദേശം 38 ലക്ഷത്തിലധികം. അൺഎയ്ഡഡ്, സമാന്തര-സ്വകാര്യ വിദ്യാഭ്യാസം, കോച്ചിങ് സ്ഥാപനങ്ങൾ എന്നിങ്ങനെ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന 26,000-ത്തിലധികം സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. അതിലെ ജീവനക്കാർ ആറുലക്ഷം പേരുണ്ട്. മോട്ടോർവാഹനസ്ഥാപനങ്ങൾ 15,000. ജീവനക്കാർ 80,000. ഇവർക്കൊന്നും മിനിമംകൂലി ഉറപ്പാക്കാൻ നിയമവ്യവസ്ഥയുണ്ടാകുന്നില്ലെന്നത് ഞെട്ടിക്കുന്നതാണ്.

പത്തുവർഷംമുമ്പ് കാലഹരണപ്പെട്ട മിനിമംവേതന വിജ്ഞാപനങ്ങളിൽ ഏറ്റവും ഉയർന്ന അടിസ്ഥാനവേതനം 3000 രൂപയാണ്. അഞ്ചുവർഷം കഴിഞ്ഞവയിൽ 4500 രൂപയുമാണ്. ഇതിന്റെകൂടെ ക്ഷാമബത്തകൂടി ചേരുമ്പോൾ 10 വർഷം കഴിഞ്ഞ മേഖലയിലുള്ളവർക്ക് ശരാശരി 9000 രൂപയും അഞ്ചുവർഷം കഴിഞ്ഞവർക്ക് 10000 രൂപയുമാണ് നിലവിൽ ലഭിക്കുന്നത്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും മിനിമംവേതനം പുതുക്കിനിശ്ചയിച്ച് വിജ്ഞാപനമിറക്കേണ്ടതാണ്. ആ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കൽ നടന്നിരുന്നെങ്കിൽ 80 മുതൽ 100 ശതമാനംവരെ വേതനവർധന ലഭിക്കുമായിരുന്നു. പുതുക്കിയ വിജ്ഞാപനങ്ങളിലെല്ലാം അതുണ്ടായിട്ടുണ്ട്.

ഒരു സമിതിയും 250 തൊഴിൽമേഖലയും

ആയിരം തൊഴിലാളികളുള്ള മേഖലകളിൽ മിനിമംവേതന വിജ്ഞാപനം നടത്തുക എന്നതാണ് പൊതുവേ സ്വീകരിക്കുന്ന രീതി. ഇതനുസരിച്ചാണെങ്കിൽ സംസ്ഥാനത്ത് 250 മേഖലകളിലെങ്കിലും മിനിമംവേതനവിജ്ഞാപനം ഇറക്കണം. സംസ്ഥാനത്ത് ഇപ്പോൾ ആകെ നിലവിലുള്ളത് 81 വിജ്ഞാപനങ്ങൾമാത്രമാണ്. അവയിൽ അഞ്ചുവർഷംകഴിഞ്ഞ് പുതുക്കാത്തതിനാൽ അൻപതിലധികം  കാലഹരണപ്പെട്ടു. ദേശീയതലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഇരുനൂറിലധികം തൊഴിൽമേഖലകളിലെങ്കിലും മിനിമംവേതന വിജ്ഞാപനങ്ങൾ നിലവിലുണ്ട്.  

ഒരു മേഖലയിൽ മിനിമംകൂലി നിശ്ചയിക്കുന്നതിനും അത് വിജ്ഞാപനംചെയ്യുന്നതിനും രണ്ടുവർഷംവരെ വേണ്ടിവരുന്നുണ്ട്. തൊഴിലാളി, തൊഴിലുടമ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരെ നേരിൽ കേട്ട്‌ അഭിപ്രായങ്ങളും ആക്ഷേപങ്ങളും പരിഗണിച്ചാണ് കരടുവിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് സംസ്ഥാനസർക്കാർ അന്തിമ അംഗീകാരംനൽകി ഗസറ്റിൽ പ്രസിദ്ധീകരിക്കണം. ഇതാണ് നടപടിക്രമം.

മിനിമംവേതനം നിർണയിക്കുന്നതും വിജ്ഞാപനം തയ്യാറാക്കാൻ ശുപാർശസമർപ്പിക്കുന്നതും മിനിമംവേതന ഉപദേശകസമിതിയാണ്. മറ്റുസംസ്ഥാനങ്ങളിൽ അഞ്ചുമുതൽ പത്തുവരെ മിനിമംവേതന നിർണയസമിതികൾ നിലവിലുള്ളപ്പോൾ കേരളത്തിലുള്ളത് പി.കെ.ഗുരുദാസൻ അധ്യക്ഷനായ ഒരു സമിതിമാത്രമാണ്. ഈ സമിതിതന്നെ വേതനനിർണയവും അത് സർക്കാരിലേക്ക് ശുപാർശനൽകുകയും വേണം. ഈ സമിതിക്ക് നിലവിലുള്ള വിജ്ഞാപനങ്ങളിൽപ്പോലും മുകളിൽപ്പറയുന്ന നടപടികൾ പാലിച്ച്‌ അഞ്ചുവർഷത്തിലൊരിക്കൽ പുതുക്കുക അസാധ്യമാണ്. ഇതിനുപുറത്താണ് പുതിയ മേഖലയിൽ കൂലി നിശ്ചയിക്കേണ്ടത്. അഞ്ചുവർഷം എന്ന സമയപരിധി പാലിച്ചുകൊണ്ട് നിലവിലുള്ളവ പുതുക്കുന്നതിനും പുതിയ മേഖലകളിൽ വിജ്ഞാപനം നടത്തുന്നതിനും കൂടുതൽ വേതനനിർണയസമിതികൾ രൂപവത്കരിക്കേണ്ടതുണ്ട്.

പൊതുഭരണവകുപ്പിന്റെ മേൽനോട്ടത്തിൽ തൊഴിൽവകുപ്പ് പുനഃസംഘടനയും ജോലിഭാരവും സംബന്ധിച്ച് 2010-ൽ നടത്തിയ പഠനത്തിൽ ഇതുസംബന്ധിച്ച് സർക്കാരിലേക്ക് ശുപാർശനൽകിയിരുന്നു. ശുപാർശനൽകുമ്പോൾ 38 മിനിമംവേതന വിജ്ഞാപനങ്ങളാണ് നിലവിലുണ്ടായിരുന്നത്. ഈ ഘട്ടത്തിൽ കുറഞ്ഞത് മൂന്ന്‌ മിനിമംവേതനനിർണയസമിതികളെങ്കിലും വേണമെന്നാണ്‌ ഉദ്യോഗസ്ഥപൊതുഭരണവകുപ്പ് സർക്കാരിനുനൽകിയ ശുപാർശ. നിലവിൽ 81 വിജ്ഞാപനമുണ്ട്. 200 മേഖലകളിലായി പുതിയ വിജ്ഞാപനങ്ങൾ നടത്തേണ്ടതുമുണ്ട്. എന്നിട്ടും പഴയ ശുപാർശ ഫയലിൽത്തന്നെയാണ്. 

കാലഹരണപ്പെട്ട പ്രധാന മിനിമംവേതന വിജ്ഞാപനങ്ങളും കാലാവധികഴിഞ്ഞ വർഷവും

കയർ വ്യവസായം 2008
പാചകവാതകമേഖല 2009
മൈനർ എൻജിനിയറിങ് 2009
ക്വാറി, ക്രഷർ, നിർമാണമേഖല 2010
ടെലിഫിലിം ആൻഡ് മോഷൻ പിക്‌ചർ 2010
ഇഷ്ടികനിർമാണമേഖല 2011
മരം-പ്ലൈവുഡ് വ്യവസായം 2008
കുടനിർമാണ യൂണിറ്റുകൾ 2010
അൺഎയിഡഡ് സ്കൂൾ അനധ്യാപകവിഭാഗം 2011
സ്വകാര്യ ക്ഷേത്രങ്ങൾ 2011
കംപ്യൂട്ടർ ആൻഡ് 
സോഫ്റ്റ്‌വേർ 2011
യന്ത്രത്തറി മേഖല 2011
ഗ്രാനൈറ്റ് മേഖല 2011
നക്ഷത്രഹോട്ടൽ 2011
സോപ്പുനിർമാണം 2011
ജലഗതാഗതം 2011


(തുടരും)

 

PRINT
EMAIL
COMMENT
Next Story

‘സാധ്യത’യിലും പെൺശതമാനം കുറവ്

സ്ത്രീ-പുരുഷ സമത്വത്തിന് വാതോരാതെ വാദിക്കുമ്പോഴും രാഷ്ട്രീയപ്പാർട്ടികൾ ചർച്ചചെയ്യുന്ന .. 

Read More
 

Related Articles

പാംഗോങ്‌ തീരത്തുനിന്ന്‌ ചൈന പിൻവാങ്ങുമ്പോൾ
Features |
Features |
ഒരു അറസ്റ്റിന്റെ നൂറാം വാർഷികം
Features |
പരാതി കേൾക്കാനാവാത്ത പരിഹാരഫോറം |കൂലിവറ്റിയ തൊഴിലാളിജീവിതം - 5
Features |
അവരും മനുഷ്യരാണ്
 
  • Tags :
    • FEATURES
More from this section
election
‘സാധ്യത’യിലും പെൺശതമാനം കുറവ്
pic
സിനിമയും സാഹിത്യവും തിരഞ്ഞെടുപ്പിൽ
sri M
സംഘർഷം ഒഴിവാക്കാൻ മുൻകൈയെടുത്തിരുന്നു, എന്തിനിത് വിവാദമാക്കുന്നു, എനിക്ക് രാഷ്ട്രീയമില്ല- ശ്രീ എം
p c george
ഉമ്മൻചാണ്ടി നന്ദി കാണിച്ചില്ലെന്ന് പി.സി ജോർജ്ജ്
fever
അവഗണിക്കരുത് അപൂർവരോഗികളാണ്‌
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.