ടാസ്മാനിയൻ കടുവ | Photo-https://www.smithsonianmag.com/
ഹൊബാര്‍ട്ട് മൃഗശാലയിലുണ്ടായിരുന്ന, ഏറ്റവും ഒടുവിലെത്തേത് എന്ന് കരുതപ്പെടുന്ന ടാസ്മേനിയന്‍ കടുവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1936-ല്‍ ചത്ത ടാസ്മാനിയന്‍ കടുവയുടെ ത്വക്ക്, അസ്ഥികൾ എന്നിവ ഉൾപ്പെടുന്ന അവശിഷ്ടങ്ങളുമാണ് 85 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്. ദീര്‍ഘ നാളായി കാണാതായതോടെ ഇവ നഷ്ടപ്പെട്ടുവെന്ന് ടാസ്മേനിയന്‍ മ്യൂസിയവും ആര്‍ട്ട് ഗ്യാലറിയും കരുതിയിരുന്നു.
ക്യുറേറ്റര്‍മാരുടെയും ഗവേഷകരുടെയും സഹായത്തോടെ ദീര്‍ഘനാള്‍ അവശിഷ്ടങ്ങള്‍ക്കു വേണ്ടി തിരഞ്ഞുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മ്യൂസിയത്തില്‍ തന്നെയുണ്ടായിരുന്ന അവശിഷ്ടങ്ങള്‍ കൃത്യമായി പട്ടികയിൽപ്പെടുത്താത്തതാണ് ദീർഘനാൾ ടാസ്മേനിയന്‍ കടുവയുടെ അവശിഷ്ടങ്ങള്‍ മറവില്‍ തുടരാന്‍ കാരണമായത്. മ്യൂസിയം എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കബോര്‍ഡിൽ സൂക്ഷിക്കപ്പെട്ട നിലയിലായിരുന്നു അവശിഷ്ടങ്ങൾ.
ഓസ്‌ട്രേലിയയിൽ കാണപ്പെട്ടിരുന്ന ഏറ്റവും വലിയ സഞ്ചി മൃഗമാണ് ടാസ്മേനിയയന്‍ കടുവ എന്ന പേരിലറിയപ്പെടുന്ന തൈലസീൻ. കടുവയെന്ന് പേരിലുണ്ടെങ്കിലും ചെന്നായയുടെ മുഖമാണ് തൈലസീനിന്. പകർച്ചവ്യാധികളും വേട്ടയാടലും തൈലസീനുകളുടെ തിരോധാനത്തിനു കാരണമായി. 1936-നു ശേഷം തൈലസീനുകൾ ജീവിച്ചിരുന്നതായി രേഖകളൊന്നും തന്നെയില്ല. സിഡ്നിയിലെ ഓസ്ട്രേലിയൻ മ്യൂസിയത്തിൽ പരിരക്ഷിക്കപ്പെട്ടിട്ടുള്ള ടാസ്മേനിയൻ ചെന്നായയുടെ ഡി.എൻ.എയുടെ ആവർത്തിച്ചുള്ള വിഭജനം സാധ്യമാക്കി ക്ലോണിങ്ങിലൂടെ പുതിയ ഒരിനത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
Content Highlights: remains of tasmanian tiger found after 85 years
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..