ജ്വാല എന്ന പെൺചീറ്റയ്ക്ക് മാർച്ച് 24-ന് ജനിച്ച ചീറ്റകുഞ്ഞുങ്ങൾ | Photo: twitter.com/byadavbjp
ഭോപ്പാല്‍: മൂന്ന് മാസത്തിനിടെ ചത്തുപോയ മൂന്ന് ചീറ്റകളുടെ ഒഴിവ് നികത്താനൊരുങ്ങുകയാണ് നാല് ചീറ്റ കുഞ്ഞുങ്ങള്‍. അമ്മ ചീറ്റയായ സിയായ്‌ക്കൊപ്പം കളിച്ച് ഉല്ലസിക്കുന്ന ചീറ്റകുഞ്ഞുങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. സിയായ എന്ന് പേര് മാറ്റി ഇപ്പോള്‍ ജ്വാല എന്ന പേരിലാണ് പെണ്‍ചീറ്റ അറിയപ്പെടുന്നത്. വേലിക്കെട്ടി തിരിച്ചിരിക്കുന്ന സംരക്ഷിത മേഖലയില്‍ നിലവില്‍ അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞുങ്ങള്‍.
കുഞ്ഞുങ്ങളുടെ അതിജീവനത്തിന് ആദ്യത്തെ മൂന്ന് മാസം പ്രാധാന്യമേറിയതാണെന്നാണ് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട്‌സ് (സിസിഎഫ്) എന്ന സംഘടന അഭിപ്രായപ്പെടുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹരിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനവും ദേശീയോദ്യാനത്തില്‍ ലഭ്യമാണ്. ആറു ആഴ്ച പ്രായമെത്തിയാല്‍ അമ്മ ചീറ്റയെയാകും കുഞ്ഞുങ്ങള്‍ പിന്തുടരുക.
അതിജീവനത്തിനുള്ള പാഠങ്ങള്‍, ഇരതേടല്‍ തുടങ്ങിയവ പഠിക്കുക ഈ ഘട്ടത്തിലാണ്. കളിക്കിടയല്‍ വേഗത ആര്‍ജിക്കാനുള്ള കഴിവ് ഇവര്‍ പാകപ്പെടുത്തിയെടുക്കും. ദേശീയോദ്യാനത്തില്‍ പ്രകൃത്യായുള്ള വേട്ടക്കാരില്ലാത്തതിനാല്‍ കുഞ്ഞുങ്ങള്‍ നിലവില്‍ ഭീഷണികളൊന്നും നേരിടുന്നില്ല. നിരന്തരം നിരീക്ഷണത്തിലാണ് ഇത്തിരി കുഞ്ഞന്‍ ചീറ്റകള്‍.
എട്ടാഴ്ച പ്രായമെത്തിയാല്‍ അമ്മ ചീറ്റ കണ്ടെത്തുന്ന ആഹാരം കുഞ്ഞുങ്ങള്‍ക്കും നല്‍കി തുടങ്ങും. ഏതാനും ആഴ്ചകള്‍ കൂടി അമ്മ ചീറ്റയുടെ പരിപാലനത്തിലാകും കുഞ്ഞുങ്ങള്‍. മാര്‍ച്ച് 24-നാണ് സിയായ നാല് ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. സാധാരണയായി നാല് കുഞ്ഞുങ്ങളാകും ഒരു പ്രസവത്തില്‍ ചീറ്റകള്‍ക്കുണ്ടാവുക. അപൂര്‍വമായി ആറെണ്ണം ഉണ്ടാവാറുണ്ട്.
രാജ്യത്ത് 1947-ലാണ് വനപ്രദേശത്ത് ഒടുവിലായി ചീറ്റയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. വേട്ടയാടല്‍ പോലെയുള്ള പ്രതികൂല ഘടകങ്ങള്‍ മൂലം 1952-ല്‍ ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരികയായിരുന്നു. എട്ടു ചീറ്റകളടങ്ങുന്ന ആദ്യ ബാച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എത്തിയത്. 12 ചീറ്റകളടങ്ങുന്ന രണ്ടാം ബാച്ച് ഈ വര്‍ഷം ഫെബ്രുവരിയിലുമെത്തിയിരുന്നു.
Content Highlights: four cubs playing with mother cheetah, viral video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..