ചാട്ടക്കാരന്‍ ഗുറിയൂറിയസ് എത്തിയതോടെ ലോക ചിലന്തിയിനങ്ങള്‍ അരലക്ഷം കടന്നു


കൊച്ചി കേന്ദ്രമായ ഇന്ത്യയിലെ പ്രധാന ചിലന്തി ഗവേഷണകേന്ദ്രത്തിന്റെ അമ്പതിലേറെ ഇനങ്ങളുമുണ്ട്.

പ്രതീകാത്മക ചിത്രം

കൊച്ചി: 'ഗുറിയൂറിയസ് മിനുവാനോ' എത്തിയതോടെ ലോക 'ചിലന്തിവല'യില്‍ അരലക്ഷം ചിലന്തിയിനങ്ങളായി. ഇതില്‍, കൊച്ചി കേന്ദ്രമായ ഇന്ത്യയിലെ പ്രധാന ചിലന്തി ഗവേഷണകേന്ദ്രത്തിന്റെ അമ്പതിലേറെ ഇനങ്ങളുമുണ്ട്.

ഇരപിടിക്കാനായി വല നെയ്യാത്ത ഇനത്തിലുള്ളതാണ് പുതുതായി കണ്ടെത്തിയ 'ഗുറിയൂറിയസ് മിനുവാനോ.' ഇരകള്‍ക്കുമേല്‍ ചാടിവീഴുകയാണ് രീതി. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണ്‍, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ആസ്ഥാനമായുള്ള ഗവേഷണകേന്ദ്രമാണ് ചിലന്തികളെ ഔദ്യോഗികമായി രേഖപ്പെടുത്തുന്ന വേള്‍ഡ് സ്‌പൈഡര്‍ കാറ്റലോഗിന്റെ (ഡബ്ല്യു.എസ്.സി.) പ്രസാധകര്‍.

ഗുറിയൂറിസ് മിനുവാനോ ഇനത്തിലെ ആണും (ഇടത്ത്) പെണ്ണും (വലത്ത്) | Photo: Renato Augusto Teixeira
ഗുറിയൂറിസ് മിനുവാനോ ഇനത്തിലെ ആണും (ഇടത്ത്) പെണ്ണും (വലത്ത്) | Photo: Renato Augusto Teixeira

ബ്രസീലിയന്‍ ചിലന്തി ഗവേഷകയായ കിംബര്‍ലി എസ്. മാര്‍ട്ടയുടെയും സഹപ്രവര്‍ത്തകരുടെയും കണ്ടെത്തലായാണ് ഗുറിയൂറിസിനെ പട്ടികയില്‍ ചേര്‍ത്തത്.

നൂലുകള്‍ പാരച്യൂട്ടാകും, ചിറകില്ലാതെ ചിലന്തികള്‍ പറക്കും; ഇരപിടിത്തം ജ്യൂസുണ്ടാക്കി

ഇന്ത്യയില്‍ ചിലന്തി ഗവേഷണരംഗത്ത് ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്നത് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തി ഗവേഷണകേന്ദ്രമാണ്. അന്തരിച്ച പ്രമുഖ ചിലന്തി ഗവേഷകനായ ഡോ. പി. എ. സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ 1998-ല്‍ തുടങ്ങിയതാണ് ഈ കേന്ദ്രം. അരലക്ഷം ചിലന്തിയിനങ്ങളില്‍ അമ്പതിലേറെ ഇനങ്ങള്‍ ഈ കേന്ദ്രത്തിന്റെ കണ്ടെത്തലാണ്.

കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍ 'ക്രിപ്റ്റോതിലെ കോളിന' എന്ന അപൂര്‍വയിനം ചിലന്തിയാണെന്ന് ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. എം.ജെ. മാത്യു പറഞ്ഞു. ദേഹം മുഴുവന്‍ മണ്ണിന്റെ തരികള്‍ പറ്റിച്ചേര്‍ന്നിരിക്കുന്നതിനാല്‍ കണ്ടെത്തല്‍ ദുഷ്‌കരമാണ്. ഒരു നൂറ്റാണ്ടിനുശേഷമുള്ള ഈ കണ്ടുപിടിത്തം അന്താരാഷ്ട്ര ജേണലായ സൂട്ക്സയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Number of spider species creeps up to 50,000

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented