നമീബിയയിൽ നിന്നും മധ്യപ്രദേശിലെത്തിച്ച ചീറ്റകളിലൊന്ന് | Photo-PTI
നമീബിയയിൽനിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ മൂന്നെണ്ണത്തിനെക്കൂടി വിശാലമായ കാട്ടിലേക്ക് വിട്ടയച്ചു. സെപ്റ്റംബർ 11-നാണ് എട്ടു ചീറ്റകളെ നമീബിയയിൽ നിന്ന് കൊണ്ടുവന്നത്. ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടാൻ ഇവയെ ക്വാറൻറീൻ മേഖലയിലാണ് പാർപ്പിച്ചിരുന്നത്. അഞ്ച് ചീറ്റകളെ നേരത്തേ വനത്തിലേക്ക് വിട്ടയച്ചിരുന്നു.
സവാന, ഷാഷ, സിയയ്യ എന്നീ പെൺ ചീറ്റകളെയാണ് തിങ്കളാഴ്ച കാട്ടിലേക്കുവിട്ടത്. ഇവ മറ്റുള്ളവയുമായി ചേർന്ന് സഞ്ചരിച്ചു തുടങ്ങിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
1947-ലാണ് ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലുണ്ടായിരുന്ന രാജ്യത്തെ അവസാനത്തെ ചീറ്റയും ചത്തത്. തുടർന്ന് 1952-ൽ രാജ്യത്ത് ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: quarantine of cheetahs brought from namibia completed
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..