പ്രതീകാത്മക ചിത്രം | Photo-ANI
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് വായു മലിനീകരണം മൂലമുള്ള മരണം അധികരിച്ചതായി പഠനറിപ്പോർട്ട്. പി.എം. 2.5 മലിനീകരണം മൂലമുള്ള മരണസംഖ്യയാണ് വർധിച്ചത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റിന്റെ (സിഎസ്ഇ) പുതിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്.
2.5 മൈക്രോമീറ്ററിന് താഴെ വലിപ്പമുള്ളതും ശ്വാസകോശത്തിനുള്ളിലേക്ക് ആഴത്തില്‍ കടന്നുചെല്ലാന്‍ ശേഷിയുള്ളതും ചിലയവസരങ്ങളില്‍ രക്തചംക്രമണത്തില്‍ പ്രവേശിച്ച് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വായുവിലെ മലിനകണികകളാണ് PM 2.5.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം 2019 ൽ സംഭവിച്ച് നാലിലൊന്ന് മരണങ്ങളുടെയും കാരണം വായു മലിനീകരണമാണെന്നും പറയുന്നു.
2019 ല്‍ വായു മലിനീകരണം മൂലം ലോകത്താകമാനം അറുപത് ലക്ഷത്തോളം പേർ മരിച്ചു. അതേ സമയം ഇന്ത്യയില്‍ പത്ത് ലക്ഷത്തിലേറെ മരണം സംഭവിച്ചു. വായു മലിനീകരണം മൂലം ആഗോളതലത്തിൽ നാലര ലക്ഷത്തിലേറെ ശിശുക്കൾക്ക് ജീവഹാനി സംഭവിച്ചപ്പോൾ ഇന്ത്യയിൽ ശിശുമരണം ഒരുലക്ഷത്തിലധികമായിരുന്നു.
Content Highlights: death due to air pollution shows a hike in india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..