Representative Image
കാലാവസ്ഥാ വ്യതിയാനത്താലും ആഗോളതാപനത്താലും ഹിമാനികൾ ഉരുകാൻ തുടങ്ങിയതോടെ മാനവരാശിക്ക് ഭീഷണിയായേക്കാവുന്ന വെെറസുകൾ മഞ്ഞുപാളികൾക്കിടയിൽ നിന്ന് പുറത്തു വരുന്നു. റഷ്യയിലെ സെെബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കിടയിൽ നിന്നെടുത്ത മണ്ണിൽ നിന്ന് 13 വെെറസുകളെ യൂറോപ്യൻ ഗവേഷകർ കണ്ടെത്തി. ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ട്. സെെബീരിയയിലെ തടാകത്തിനടിത്തട്ടിൽ ഖനീഭവിച്ചു കിടന്നതാണിത്. നിർജീവമായ വെെറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിച്ചു.
രോഗകാരികളായ ഇവയ്ക്ക് 'സോംബി വെെറസുകൾ' എന്നും പേരുമിട്ടു. മീഥേയ്ൻ പോലുള്ള ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷ താപനില വർധിപ്പിക്കുന്നത് ഹിമാനികൾ ഉരുകാനും പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഖനീഭവിച്ചുപോയ രോഗകാരികളുൾപ്പെടെ പുറത്തു ചാടാനും കാരണമാകും.
അതേ സമയം തങ്ങൾ പഠിച്ച വെെറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റഷ്യ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷക സംഘം വ്യക്തമാക്കി. പക്ഷേ, മനുഷ്യരെയും മറ്റു ജീവികളെയും ബാധിക്കാൻ സാധ്യതയുള്ള വൈറസുകൾ പുനരുജ്ജീവിച്ചാൽ മാരകമായ രോഗങ്ങളുണ്ടാകാൻ സാധ്യയുണ്ടെന്നും ഗവേഷക സംഘം കൂട്ടിച്ചേർത്തു.
Content Highlights: about zombie virus which may come out due to ice melting
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..