സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഘട്ട ഫലസൂചനകള്‍ അനുസരിച്ച് കോണ്‍ഗ്രസിന് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കോണ്‍ഗ്രസും ബിജെപിയും തമ്മില്‍. എന്നാല്‍, വോട്ടെണ്ണല്‍ ഇവിഎമ്മിലേക്ക് കടന്നതോടെയാണ് കോണ്‍ഗ്രസ് മുന്നേറ്റം ദൃശ്യമായി തുടങ്ങിയത്. നിലവിലെ ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയും അവരുടെ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മുന്നേറുന്നുണ്ട്.അതേ സമയം ബിജെപിയുടെ എട്ട് മന്ത്രിമാര്‍ പിന്നിലാണ്.
224 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടുന്നതിന് 113 സീറ്റുകളാണ് വേണ്ടത്. മൈസൂരു, ഹൈദരാബാദ് കര്‍ണാടക മേഖലകളിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. മധ്യ കര്‍ണാടകയിലും തീരദേശ മേഖലയിലും ബിജെപിയാണ് മുന്നേറുന്നത്.
ഇതിനിടെ നിര്‍ണായ ശക്തിയാകുമെന്ന് കരുതിയ ജെഡിഎസ് ശക്തിമേഖലയില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
Content Highlights: Congress Surges Ahead Of BJP In Early Karnataka


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..