
Mayank Joshi | Photo: facebook.com|mayankjoshiofficial
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എംപി റീത്ത ബഹുഗുണ ജോഷിയുടെ മകന് മായങ്ക് ജോഷിയെ സമാജ്വാദി പാര്‍ട്ടി ലഖ്നൗ കന്റോൺമെന്റ് സീറ്റില്‍ നിന്ന് മത്സരിപ്പിച്ചേക്കുമെന്ന് സൂചന. സീറ്റില്‍ അവകാശവാദമുന്നയിച്ചെങ്കിലും യുപി നിയമമന്ത്രി ബ്രിജേഷ് പതക്കിന് ബി.ജെ.പി ടിക്കറ്റ് നല്‍കിയതാണ് മറുകണ്ടം ചാടാന്‍ മായങ്കിനെ പ്രേരിപ്പിച്ചനെന്നാണ് വിവരം.
ലഖ്നൗവിലെ എല്ലാ സീറ്റുകളിലേക്കും സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും അതിലൊരാളെ മാറ്റി ജോഷിയെ മത്സരിപ്പിക്കാനാണ് സാധ്യത. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചെങ്കിലും ഏതാനും പേരെ മാറ്റിയേക്കുമെന്ന് എസ്പി വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേര് ലഖ്നൗ കന്റോണ്മെന്റില് നിന്നുള്ള മായങ്ക് ജോഷിയാണ്.
യുപി തിരഞ്ഞെടുപ്പില്‍ മകന് സീറ്റ് ലഭിക്കാനായി എംപി സ്ഥാനം രാജിവെയ്ക്കാന്‍ സന്നദ്ധയാണെന്ന് ബി.ജെ.പി എംപിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുമായ റീത്ത ബഹുഗുണ ജോഷി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മകന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി തീരുമാനത്തെ മാനിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
2017 ലെ തിരഞ്ഞെടുപ്പില്‍ റീത്ത ബഹുഗുണ ജോഷി ലഖ്നൗ കന്റോണ്മെന്റില് മത്സരിച്ചിരുന്നു. എസ്പി സ്ഥാനാര്‍ത്ഥി അപര്‍ണ യാദവിനെയാണ് അന്നവര്‍ പരാജയപ്പെടുത്തിയത്. 24 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അവര്‍ 2016ല്‍ ബിജെപിയില്‍ ചേര്‍ന്നത്.
Content Highlights: After BJP's denial, Samajwadi Party likely to field Rita Bahuguna Joshi's son from Lucknow Cantt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..