അരവിന്ദ് കെജ്‌രിവാൾ | Photo: PTI
പനാജി: ഗോവയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികളേയുള്ളൂവെന്നും അത് ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയുമാണെന്നും ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. എഎപിക്ക് വോട്ട് ചെയ്യുന്നില്ലെങ്കില്‍ അവര്‍ പരോക്ഷമായി ബിജെപിക്ക് വോട്ട് ചെയ്യുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയില്‍ അദ്ദേഹം പറഞ്ഞു.
"നിരവധി സ്ഥലങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടു. അവര്‍ക്ക് പിന്നീട് ബി.ജെ.പിയില്‍ ചേരാം. എ.എ.പിക്ക് വോട്ട് ചെയ്യുന്നില്ലെങ്കില്‍ അവര്‍ ബി.ജെ.പിക്ക് പരോക്ഷമായി വോട്ട് ചെയ്യുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. ഗോവയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികളേയുള്ളൂ എ.എ.പി. അല്ലെങ്കില്‍ ബി.ജെ.പി." - അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
നാല് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അരവിന്ദ് കെജ്‌രിവാള്‍ ഗോവയിലെത്തിയത്. മുമ്പ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതോടെ അവര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് പനാജിയിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കെജ്രിവാള്‍ പറഞ്ഞു. എഎപിക്ക് വോട്ട് ചെയ്യുന്നത് ഗോവയില്‍ ശുദ്ധവും സത്യസന്ധവുമായ ഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Goa Assembly elections 2022: If you are not voting for AAP you are indirectly voting for BJP, says Arvind Kejriwal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..