• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Election
More
Hero Hero
  • English
  • Print
  • Gulf
  • E-Paper
  • Coronavirus
  • Magazines
  • Live TV
  • Classifieds
  • Subscription
  • Buy Books
  • Podcast
  • BookMyAd

ബി.ജെ.പി.ക്ക് ഇനി സമ്പർക്കതന്ത്രം

Feb 9, 2021, 02:00 AM IST
A A A

വോട്ടർപട്ടികയുടെ ഓരോ പേജിനും ഒരു ചുമതലക്കാരൻ വോട്ടർമാരുമായി നിരന്തരസന്പർക്കം പുലർത്തും

# പി.പി. ശശീന്ദ്രൻ
BJP
X

.

കോഴിക്കോട്: വോട്ടർമാരുമായുള്ള സന്പർക്കം വർധിപ്പിച്ച് തിരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാൻ ബി.ജെ.പി. ഒരുങ്ങുന്നു. ഇതിനായി ഒരു ബൂത്തിൽ പതിനൊന്നംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രണ്ടാഴ്ചയ്ക്കകം നിലവിൽവരും.

വോട്ടർപട്ടികയുടെ പേജുതിരിച്ച് ഒാരോരുത്തർക്കും ചുമതല നൽകും. ആ പേജിലെ വോട്ടർമാരെ കാണുക, അവരുമായി നിരന്തരം സംവദിക്കുക തുടങ്ങിയവ പേജിന്റെ ചുമതലക്കാരന്റെ ഉത്തരവാദിത്വമാകും.

മോദിസർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ചും ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും ഈ സമ്പർക്കത്തിനിടെ വോട്ടർമാരെ ബോധ്യപ്പെടുത്തണം. നിരന്തരമുള്ള സമ്പർക്കത്തിലൂടെ പുതുതായി വോട്ടർമാരെ സ്വാധീനിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞദിവസം കേരളത്തിെലത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നിർദേശപ്രകാരമാണ് ഈ നീക്കം. പഴയതുപോലെ വോട്ടുശതമാനത്തെക്കുറിച്ചോ ഇരുമുന്നണികൾക്കിടയിൽക്കിടന്ന് ശ്വാസം മുട്ടുന്നതിനെക്കുറിച്ചോ പറയേണ്ടതില്ലെന്ന് വ്യക്തമായി നിർദേശിച്ചാണ് നഡ്ഡ മടങ്ങിയത്.

കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത സാന്നിധ്യമാണ് ബി.ജെ.പി.യെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തണം. അതിനനുസരിച്ച് പ്രാദേശികതലംമുതൽ പ്രചാരണവും ജനസമ്പർക്കവും സജീവമാക്കി മാറ്റാനും ദേശീയ അധ്യക്ഷൻ നിർദേശിച്ചു.

ഒരു മണ്ഡലത്തിൽ മൂന്ന് പൊതുപരിപാടികൾ

നിയമസഭാ മണ്ഡലങ്ങളിൽ ചുരുങ്ങിയത് മൂന്ന് പൊതുപരിപാടികൾ നടത്താനും നിർേദശമുണ്ട്. ഒന്ന് മഹിളാമോർച്ചയും മറ്റൊന്ന് യുവമോർച്ചയുമായിരിക്കും നടത്തേണ്ടത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ. ജാഥ വൻവിജയമാക്കാനുള്ള ഒരുക്കങ്ങളും പ്രാദേശികഘടകങ്ങൾ തുടങ്ങണം. ജാഥ കടന്നുപോകുന്ന സ്ഥലങ്ങളിൽ ഒരു മണ്ഡലത്തിൽ ഒന്നെന്ന രീതിയിൽ വിപുലമായ പൊതുയോഗങ്ങൾ ഉണ്ടാവും. ജാഥ പോകാത്തയിടങ്ങളിൽ പൊതുയോഗങ്ങൾ നടത്തണമെന്നും ദേശീയ അധ്യക്ഷൻ നിർദേശിക്കുന്നു.

Content Highlights: kerala assembly election 2021

PRINT
EMAIL
COMMENT

 

Related Articles

പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് കിട്ടി, എന്‍ഡിഎയില്‍ സജീവമായെന്ന് പി.സി. തോമസ്
Election |
Videos |
എയ്ഡഡ് അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വിലക്ക്; നിര്‍ണ്ണായക വിധി
Videos |
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥി ആക്കരുത്, വിശദീകരണം നല്‍കേണ്ടിവരും - ടിക്കാറാം മീണ
Election |
പിണറായി സര്‍ക്കാരിന് പത്തില്‍ പൂജ്യം മാര്‍ക്കേ കൊടുക്കാനാവൂ: ചാണ്ടി ഉമ്മൻ
 
  • Tags :
    • Kerala Assembly Election 2021
More from this section
pc thomas
പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് കിട്ടി, എന്‍ഡിഎയില്‍ സജീവമായെന്ന് പി.സി. തോമസ്
Hibi Eden
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഓര്‍ത്ത് സി.പി.എം. വിഷമിക്കേണ്ട - ഹൈബി ഈഡന്‍
thumbnail
പിണറായി സര്‍ക്കാരിന് പത്തില്‍ പൂജ്യം മാര്‍ക്കേ കൊടുക്കാനാവൂ: ചാണ്ടി ഉമ്മൻ
mani c kappan
പാലാ ആര്‍ക്കും വേണ്ടായിരുന്നു, എന്നെ ചതിച്ചു; ഒരുപാട് കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണിത്- കാപ്പന്‍
rahul gandhi
സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വര്‍ണക്കടത്ത് നടത്താം- രാഹുല്‍ ഗാന്ധി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.