• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Election
More
Hero Hero
  • English
  • Print
  • Gulf
  • E-Paper
  • Coronavirus
  • Magazines
  • Live TV
  • Classifieds
  • Subscription
  • Buy Books
  • Podcast
  • BookMyAd

സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം സ്വഭാവഹത്യ: രമേശ് ചെന്നിത്തല

Feb 5, 2021, 03:28 PM IST
A A A

ഇപ്പോഴുള്ള പ്രചരണങ്ങള്‍ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും, ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും തമ്മിലടിപ്പിക്കാനാണെന്നും അതുവഴി പത്ത് വോട്ട് കിട്ടാനുള്ള ശ്രമമൊന്നും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

# കെ.എ. ജോണി
Ramesh Chennithala
X

രമേശ് ചെന്നിത്തല | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ആര്‍.എസ്.എസും സി.പി.എമ്മും ഒരു പോലെ തന്നെ ആക്രമിക്കുകയാണെന്നും തന്റെ വിശ്വാസ്യത തകര്‍ക്കുകയെന്നതാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയ്ക്കിടയില്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

''തീര്‍ത്തും മനുഷ്യത്വരഹിതമായാണ് ഇരുകൂട്ടരും പെരുമാറുന്നത്. കയ്യില്‍ കിട്ടിയാല്‍ ബാക്കിവെയ്ക്കാത്ത കൂട്ടരാണ്. എന്നെയും എന്റെ കുടുംബത്തേയും സ്വഭാവഹത്യ നടത്തി അതിലൂടെ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ ആവുമോയെന്നാണ് സി.പി.എമ്മും ബി.ജെ.പിയും നോക്കുന്നത്. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ക്ക് എന്നെ അറിയാം. എന്റെ ജിവിതം തുറന്ന പുസ്തകമാണ്.'' രമേശ് പറഞ്ഞു.

ഇത്തവണ തനിക്കെതിരെ നടത്തിയ നീക്കം സി.പി.എമ്മിന് തന്നെ തിരിച്ചടിയായെന്നും സി.പി.എം. പോളിറ്റ്ബ്യൂറൊ അംഗം എസ്. രാമചന്ദ്രന്‍പിള്ളയ്ക്ക് ആര്‍.എസ്.എസുമായി ഉണ്ടായിരുന്ന ബന്ധമാണ് പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസിനെയും സി.പി.എമ്മിനെയും ഒരുപോലെ വിദഗ്ധമായി നേരിട്ടിട്ടുള്ള കെ. കരുണാകരന്റെ കളരിയില്‍ രാഷ്ട്രീയം അഭ്യസിച്ചിട്ടുള്ള തനിക്ക് ഈ പ്രസ്ഥാനങ്ങളെ നേരിടേണ്ടത് എങ്ങിനെയാണെന്ന് അറിയാമെന്നും ചെന്നിത്തല വ്യക്തമാക്കി.

ലീഗുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ സി.പി.എമ്മിനെ  തിരിച്ചടിയാകുമെന്ന് ചെന്നിത്തല പറഞ്ഞു. ''മുസ്ലീംലീഗിനേയും മുസ്ലീം സമുദായത്തേയും മറ്റു സമുദായങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കമാണ് സി.പി.എം. നടത്തിക്കൊണ്ടിരിക്കുന്നത്. അത് തെറ്റാണ്. കേരളത്തില്‍ വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ്. വാ തുറന്നാല്‍ വര്‍ഗീയത പരത്തുന്ന നേതാക്കന്മാരാണ് സി.പി.എമ്മിനുള്ളത്. ഇത്തരം പ്രചരണങ്ങള്‍ ഒരിക്കലും ഈ നാടിനെ രക്ഷിക്കില്ല. മുസ്ലീം ലീഗ് ഇന്നോ ഇന്നലെയോ ഉണ്ടായ പാര്‍ട്ടിയല്ല.''  രമേശ് പറഞ്ഞു.

ഇപ്പോഴുള്ള പ്രചരണങ്ങള്‍ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും, ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും തമ്മിലടിപ്പിക്കാനാണെന്നും അതുവഴി പത്ത് വോട്ട് കിട്ടാനുള്ള ശ്രമമൊന്നും നടക്കാന്‍ പോകുന്നില്ലെന്നും  അദ്ദേഹം പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ശശി തരൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് രമേശ് പറഞ്ഞു. ''സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അന്തിമരൂപമാകാന്‍ പോകുന്നതേയുള്ളൂ. നേമം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന കാര്യം മനസിലുണ്ട്. ശശി തരൂര്‍ ഇപ്പോള്‍ പാര്‍ലമെന്റ് അംഗമാണ്. എവിടെ നിന്നാലും ജയിക്കുന്നയാളാണ് അദ്ദേഹം. നല്ല മനുഷ്യനാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രാധാന്യമുള്ള വ്യക്തിത്വമാണ്.'' ചെന്നിത്തല പറഞ്ഞു. 

2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വന്നതും എം.എല്‍.എമാരായ കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവരെ മത്സരക്കളത്തിലിറക്കിയതും യു.ഡി.എഫിന് വലിയ മേല്‍ക്കെ നല്‍കിയിരുന്നു. ഇടതു മുന്നണിയേയും ബി.ജെ.പിയേയും ഒരുപോലെ ഞെട്ടിച്ച ഇത്തരം നീക്കങ്ങള്‍ ഈ നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകാനിടയുണ്ടെന്ന് ചെന്നിത്തല സൂചിപ്പിച്ചു.

ബി.ജെ.പിക്ക്  നേമം പിടിക്കാനായത് കോണ്‍ഗ്രസിന്റെ കഴിവുകേടു കൊണ്ടാണെന്ന സി.പി.എം. ആരോപണത്തിന്റെ മുനയൊടിക്കുന്നതിന് കോണ്‍ഗ്രസ് ഇത്തവണ കരുതലെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ നേമം തിരിച്ചുപിടിക്കാന്‍ ശശി തരൂരിനെ കളത്തിലിറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും സീറ്റുകളുമായി ബന്ധപെട്ട ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ''ഏറ്റവും മികച്ചതും ജയിക്കുന്നതുമായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുക. ചെറുപ്പക്കാര്‍, സ്ത്രീകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്കായിരിക്കും  പ്രാധാന്യം നല്‍കുക.''

സി.പി.എമ്മിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയുള്ള വിധിയെഴുത്താവും ഇത്തവണ കേരള ജനത നടത്തുകയെന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും തീര്‍ത്തും വ്യത്യസ്തമാണെന്നും ചെന്നിത്തല പറഞ്ഞു. ''ഐശ്വര്യ കേരളയാത്രയ്ക്ക് മികച്ച സ്വീകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ ചെറിയ പിണക്കങ്ങളെല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്.'' കേരളത്തെ രക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: CPM and BJP aims character assassination, says Ramesh Chennithala

PRINT
EMAIL
COMMENT

 

Related Articles

ഐഎഎന്‍എസ്-സീവോട്ടര്‍ സര്‍വ്വേ: ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍
Videos |
News |
ഉമ്മന്‍ചാണ്ടി ഒഴികെ അഞ്ചുതവണ എംഎല്‍എ ആയവരെ ഒഴിവാക്കണം;ഹൈക്കമാന്‍ഡിന് കോണ്‍ഗ്രസ് നേതാക്കളുടെ കത്ത്
Election |
എന്‍ഡിഎയിലേക്കുള്ള ക്ഷണം നിരസിച്ച ലീഗിന് 'വിനാശകാലേ വിപരീത ബുദ്ധി' - ശോഭാ സുരേന്ദ്രന്‍
Election |
ചേലക്കര ലീഗിന് നല്‍കും, ജയന്തി രാജന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത
 
  • Tags :
    • Kerala Assembly Election 2021
More from this section
PC George
ശെല്‍വരാജിനെ ചാടിച്ചപ്പോള്‍ ഞാന്‍ ചക്കരയായിരുന്നു: ഉമ്മന്‍ ചാണ്ടി നന്ദികാട്ടിയില്ല-പി.സി ജോര്‍ജ്‌
Kummanam Rajasekharan
ഇനി അധികം വോട്ട് വേണ്ട; തിരുവനന്തപുരത്ത് 14 സീറ്റും ജയിക്കാം- കുമ്മനം രാജശേഖരന്‍
OOmmen Chandy
വര്‍ഗീയതകൊണ്ട് കളിക്കാനുള്ള സി.പി.എം. നീക്കം തിരിച്ചടിക്കും: ഉമ്മന്‍ ചാണ്ടി
Oommen Chandy
കേരളത്തിന്റെ മണ്ണില്‍ ബി.ജെ.പിക്ക് വളരാനാവില്ല- ഉമ്മന്‍ ചാണ്ടി
Sobha Surendran
മുസ്ലിം ലീഗ് വന്നാലും ഉള്‍ക്കൊള്ളും- ശോഭ സുരേന്ദ്രന്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.