• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Election
More
Hero Hero
  • English
  • Print
  • Gulf
  • E-Paper
  • Coronavirus
  • Magazines
  • Live TV
  • Classifieds
  • Subscription
  • Buy Books
  • Podcast
  • BookMyAd

പാലാ ജോസിന് വത്തിക്കാനെങ്കില്‍ അവിടെ പോപ്പ് വേറെയാണെന്ന് കാപ്പന്‍

Feb 11, 2021, 09:31 AM IST
A A A
# പ്രകാശന്‍ പുതിയേട്ടി
Jose & Kappan
X

ജോസ്.കെ മാണിയും മാണി സി കാപ്പനും

പാലാ ജോസ് കെ. മാണിക്ക് വത്തിക്കാനാണെങ്കില്‍ അവിടെ പോപ്പ് വേറെയാണെന്ന് എന്‍.സി.പി. നേതാവ്  മാണി സി. കാപ്പന്‍. ഇടതുപക്ഷം പാലാ സീറ്റ് തന്നില്ലെങ്കിലും അവിടെത്തന്നെ മത്സരിക്കുമെന്നും കാപ്പന്‍ പറയുന്നു. ഇടതുമുന്നണി നീതി കാണിച്ചില്ല.. പക്ഷേ, പാലായുടെ വികസനത്തെക്കുറിച്ച് തനിക്ക്  ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്. അതു പൂര്‍ത്തിയാക്കുംവരെ പാലായില്‍ ഉണ്ടാവും. മത്സരിക്കും, ജയിക്കും മാതൃഭൂമി പ്രതിനിധി പ്രകാശന്‍ പുതിയേട്ടിക്ക്  ഡല്‍ഹിയില്‍ വെച്ച് മാണി സി. കാപ്പന്‍ അനുവദിച്ച അഭിമുഖത്തില്‍ നിന്ന്..

പാലാ സീറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടതുപക്ഷം ചതിച്ചു എന്നു തോന്നുന്നുണ്ടോ ? 
= എന്നോട് കാണിച്ചത് അനീതിയാണ്. അക്കാര്യത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കും. 

പാലാ തന്നില്ലെങ്കിലും ഇടതുമുന്നണിയില്‍ തുടരാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചാലോ ? 
= അങ്ങനെയൊരു തീരുമാനം വരില്ല എന്നെനിക്കറിയാമല്ലോ. അങ്ങനെയാണെങ്കില്‍ അതപ്പോള്‍ ആലോചിച്ചാല്‍ പോരേ.

അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തി പാലായില്‍ ജയിച്ച മാണി സി. കാപ്പന് ആ സീറ്റിപ്പോള്‍ തരില്ല എന്നാണ് മുഖ്യമന്ത്രി  പറയുന്നത്? 
= ഇത്രയും വര്‍ഷത്തിനുശേഷം എന്നതല്ല. അതിനപ്പുറം നാല് തിരഞ്ഞെടുപ്പുകളിലായി പാലായില്‍ മത്സരിക്കുന്നു. 2006-ല്‍ മത്സരിക്കാന്‍ വരുമ്പോള്‍ പാലാ ആര്‍ക്കും വേണ്ടാത്ത സീറ്റായിരുന്നു. ഉഴവൂര്‍ വിജയന്‍ മത്സരിച്ച് 25,000 വോട്ടിന് തോറ്റ സീറ്റ്. അവിടെ ആദ്യം മത്സരിക്കാന്‍ നിന്നപ്പോള്‍ തോറ്റത് 7,500 വോട്ടിന്. രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ തോല്‍വി 5400 വോട്ടിനായി. മൂന്നാമത്തെ തിരഞ്ഞെടുപ്പില്‍ മാണി സാറിനെതിരേതന്നെ തോറ്റത് 4200 വോട്ടിന്. മെച്ചപ്പെട്ട പ്രകടനമാണ് അവിടെ കാഴ്ചവെച്ചത്.

19 പാര്‍ലമെന്റ് സീറ്റും നഷ്ടപ്പെട്ടിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിസന്ധിയിലായിരുന്ന സമയത്താണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു നിന്നത്. ആറിടത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന സമയം സി.പി.എമ്മിന്റെ പ്രമുഖനായ നേതാവ് ചാനലുകളില്‍ക്കൂടി പറഞ്ഞത്, ഇത് ഇടതുപക്ഷമുന്നണിയെ തകര്‍ക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ ഗൂഢാലോചന എന്നാണ്. അന്നു ഞാന്‍ വിളിച്ചുപറഞ്ഞത് ഇതു ഭാഗ്യമാണെന്നും നമ്മള്‍ ജയിക്കും എന്നുമാണ്. മുന്നണിക്ക് തിരിച്ചുവരാനുള്ള സമയമാണിതെന്നും പറഞ്ഞു. അതുപോലെതന്നെ സംഭവിച്ചു. മുഖ്യമന്ത്രിയും പിന്നീട് പാലായ്ക്കുവേണ്ടി പോയിപ്പറയുന്ന കാര്യങ്ങളെല്ലാം ചെയ്തുതന്നു. പ്രളയസമയത്ത് മറ്റുള്ള മണ്ഡലങ്ങളില്‍ കിട്ടിയതിനെക്കാള്‍ പാലായില്‍ കിട്ടി. അതു നന്ദിപൂര്‍വം സ്മരിക്കുന്നു.

എന്നിട്ടും പാലാ മാണി സി. കാപ്പന് തരുന്നില്ല ? 
= ആദ്യം അവിടെ മത്സരിക്കാന്‍  ആഗ്രഹിക്കുന്ന കക്ഷി ഇങ്ങനെയൊരു വിഷയമുണ്ട് എന്താണ് ചെയ്യേണ്ടത് എന്നു ചോദിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഞാനാണെങ്കില്‍ കാണിച്ചേനെ. അത് കാണിച്ചില്ലെന്നു മാത്രമല്ല, അവരുടെ പാര്‍ട്ടിയുടെ സാമൂഹികമാധ്യമ കൂട്ടായ്മയിലൂടെ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. അതിനുള്ള പ്രത്യാക്രമണവും ഭംഗിയായി നടന്നു. അത് അകല്‍ച്ചയ്ക്ക് ഇടയാക്കി. മുഖ്യമന്ത്രിയോടും ഇക്കാര്യം നേരിട്ടു പറഞ്ഞു. എം.എല്‍.എ. ആയി ഒരു വര്‍ഷം തികഞ്ഞപ്പോള്‍ പാലായിലെ  വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി എല്ലാ പേപ്പറുകളിലും സപ്ലിമെന്റ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പടമടക്കം അച്ചടിച്ചുള്ളതായിരുന്നു. അതു മുഖ്യമന്ത്രിക്ക് കാണിക്കുന്ന സമയത്തും  പാലാ സീറ്റു വിഷയം അദ്ദേഹം മിണ്ടിയില്ല. 
പിന്നീട് മന്ത്രി എ.കെ. ശശീന്ദ്രനുമായി ചേര്‍ന്ന് വീണ്ടും കണ്ടു. സീറ്റിന്റെ കാര്യം അപ്പോള്‍ ശശീന്ദ്രനോട് മാത്രമായി മുഖ്യമന്ത്രി സംസാരിച്ചു. പുറത്തുവന്ന ശശീന്ദ്രന്‍ നമ്മുടെ ഒരു സീറ്റ് അവര്‍ എടുക്കുമെന്ന് പറഞ്ഞു. ഏതു കുട്ടനാടോ എന്ന് ചോദിച്ചപ്പോള്‍ അല്ല പാലാ എന്നു പറഞ്ഞു. 

കുട്ടനാട്ടില്‍ മത്സരിക്കാന്‍ താനില്ല എന്ന് അപ്പോള്‍ത്തന്നെ വ്യക്തമാക്കി. പ്രധാന കാരണം, തോമസ് ചാണ്ടിയുടെ അനുജന് സീറ്റു നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇടതുമുന്നണിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആ നിലയ്ക്ക് ആ സീറ്റ് എടുക്കുന്നത് മര്യാദകേടായി തോന്നി. 

പിന്നീട് ഞങ്ങള്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍, ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിനെ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശരദ് പവാര്‍ ചുമതലപ്പെടുത്തി. പട്ടേലിനോട് മുഖ്യമന്ത്രി നമ്മള്‍ പാലാ എടുക്കുകയാണെന്ന് വ്യക്തമായി പറഞ്ഞു. അപ്പോള്‍ പകരം രാജ്യസഭാ സീറ്റ് ചോദിച്ചു. അതു പറ്റില്ലെന്നും ഇവിടെ മാത്രമേ സി.പി.എമ്മിന് രാജ്യസഭാ സീറ്റിന് അവസരമുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നരവര്‍ഷം രാജ്യസഭയില്‍ ജോസ് കെ. മാണിക്ക് ബാക്കിയുണ്ട്. അതു കഴിഞ്ഞാല്‍ പാലാ സീറ്റ് രാജിവെച്ചു നല്‍കാം എന്നടക്കം ഇടനിലക്കാര്‍ മുഖേന വ്യക്തമാക്കിയതാണ്. അതും ജോസ് കെ. മാണിക്ക് താത്പര്യമില്ലായിരുന്നു.

മന്ത്രി എ.കെ. ശശീന്ദ്രന്‍ കൂടെ വരുമെന്ന് തോന്നുന്നുണ്ടോ ? 
= തീരെയില്ല. പുള്ളിക്ക് വേറെ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. പുള്ളി ഒരു പ്രസ്താവന കൊടുത്തു ആദ്യം. പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വരുമ്പോള്‍ മറ്റു കക്ഷികള്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. മണ്ടത്തരത്തിന് കൊടുത്തതാ. ഞാന്‍ പറഞ്ഞു, ശശീന്ദ്രാ, ഞാന്‍ എലത്തൂര്‍ക്ക് മാറിക്കോളാം. താനിവിടെ വന്ന് കുട്ടനാട്ടില്‍ മത്സരിച്ചോ എന്ന്. പിന്നെ ആ വിഷയം പുള്ളി മിണ്ടിയിട്ടില്ല.

പാലാ ഇനിയും താങ്കളെ ജയിപ്പിക്കുമെന്ന്  അത്ര ഉറപ്പാണോ ? 
= തിരഞ്ഞെടുപ്പു സമയത്ത് ഞാന്‍ ദേശാടനപ്പക്ഷിയാണെന്നു പറഞ്ഞിട്ടുണ്ട്. വല്ലപ്പോഴും വരും എന്ന്. അതിന്റെ മുനയൊടിച്ചു. ചെറിയ അങ്കണവാടിയുടെ പരിപാടിക്കുവരെ എത്തി. എല്ലാ പ്രശ്‌നങ്ങള്‍ക്കും മുന്‍നിരയില്‍ നിന്നു. മാണിസാറിന്റെ വീട്ടില്‍ മണിക്കൂറുകളോളം കാത്തുനിന്നാലാണ് ജനപ്രതിനിധികള്‍ക്ക് 10 ലക്ഷത്തിന്റെ റോഡുപണി പോലും അനുവദിക്കുന്നത്. എന്നാല്‍, രാവിലെ ഏഴുമണിക്കുതന്നെ എണീറ്റ് റെഡിയായി നില്‍ക്കുന്നതാണ് എന്റെ രീതി. പാലാ ഹൃദയവികാരമാണെന്നു ജോസ് കെ. മാണി പറഞ്ഞപ്പോള്‍ അതെന്റെ ചങ്കാണെന്നു പറയാന്‍ കഴിഞ്ഞത് അതിനാലാണ്. ഇവിടുത്തെ ജനങ്ങളാണെന്റെ ശക്തി എന്ന് ജോസ് കെ. മാണി പറയുന്നു. അതു പറയാന്‍ പുള്ളിക്കെന്താണ് അര്‍ഹത. 
സ്വാതന്ത്ര്യസമര സേനാനിയും എം.പി.യുമായിരുന്ന എന്റെ അച്ഛന്‍ ചെറിയാന്‍ ജെ. കാപ്പന്റെ 10 വര്‍ഷം ജൂനിയറായി പ്രാക്ടീസ് ചെയ്ത ആളാണ് മാണി സാര്‍. എന്റെ ഫാദറിന്റെയടക്കം കൈ പിടിച്ചാണ് പുള്ളി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ആ പാരമ്പര്യത്തെക്കുറിച്ച് ജോസ് കെ. മാണി പറഞ്ഞില്ല. പിന്നെ പുള്ളി പറയുന്നത് പാലാ ഞങ്ങളുടെ വത്തിക്കാനാണെന്നാണ്. പക്ഷേ, അവിടെ പോപ്പ് വേറെയാണ്.

അപ്പോള്‍ ഇടതുമുന്നണി വിടുകയാണ്? 
= അത് ഞാന്‍ പറയുന്നില്ല, ദേശീയ നേതൃത്വം പ്രഖ്യാപിക്കേണ്ടതാണ്. വെള്ളിയാഴ്ച പറയും.

മുന്നണി വിടുമ്പോള്‍ കൂടെ എല്ലാവരും വരും എന്നു തോന്നുന്നുണ്ടോ? 
= അതൊക്കെ അതു കഴിഞ്ഞിട്ടുള്ള കാര്യങ്ങളല്ലേ. നമ്മളെ സംബന്ധിച്ചിടത്തോളം നമ്മള്‍ അഖിലേന്ത്യാ പാര്‍ട്ടിയാണ്. അഖിലേന്ത്യാ നേതൃത്വവുമായി ബന്ധപ്പെട്ടാണ് തീരുമാനം.

യു.ഡി.എഫ്. നേതാക്കള്‍ ആരെങ്കിലും നേരിട്ടു സമീപിച്ചോ ? 
= എല്ലാവരും ചാനലില്‍ക്കൂടി പറയുന്നുണ്ടല്ലോ. രമേശ്ജി സ്വാഗതം ചെയ്തു. ഉമ്മന്‍ ചാണ്ടി സാറും മുല്ലപ്പള്ളിയും മുരളീധരനും എം.എം. ഹസ്സനും കുഞ്ഞാലിക്കുട്ടി സാറും സ്വാഗതം ചെയ്തു. പി.ജെ. ജോസഫും കൂടെ വിളിച്ചു. എല്ലാവരുമായും നല്ല വ്യക്തിബന്ധമാണ്.

യു.ഡി.എഫിലേക്ക് പോയാല്‍ പാര്‍ട്ടിക്ക് നാലു സീറ്റ് കിട്ടുമോ? 
= അതൊന്നും ചര്‍ച്ച ചെയ്തിട്ടില്ലല്ലോ. വെള്ളിയാഴ്ച പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിച്ച ശേഷമല്ലേ ചര്‍ച്ചകളും വാതില്‍ തുറക്കുന്നുള്ളൂ.

നിയമന വിവാദങ്ങള്‍ നടക്കുകയാണല്ലോ ? 
= അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. ഇടതുമുന്നണിയുടെ ഭാഗമായിരിക്കുമ്പോള്‍ കുറ്റം പറയാനില്ല. പാലായുടെ വികസനത്തിന് വേണ്ടി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ടപ്പോള്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച്, കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കൊടുക്കുന്ന കാര്യവും തോട്ടം ഭൂമി പ്രശ്‌നവും. പുരയിടമായിരുന്ന ഭൂമി റീസര്‍വേയില്‍ തോട്ടമായി മാറിയതിനാല്‍ വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതമാണ് ഈ ചെറിയ കാലയളവില്‍ മാറ്റിയത്.

അടുത്തതായി യു.ഡി.എഫ്. അധികാരത്തില്‍ വരുമെന്നു തോന്നുന്നതിനാലാണോ ഈ മുന്നണി മാറ്റം? 
= യു.ഡി.എഫ്. അധികാരത്തില്‍ വരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ല.

PRINT
EMAIL
COMMENT

 

Related Articles

ഐഎഎന്‍എസ്-സീവോട്ടര്‍ സര്‍വ്വേ: ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍
Videos |
News |
ഉമ്മന്‍ചാണ്ടി ഒഴികെ അഞ്ചുതവണ എംഎല്‍എ ആയവരെ ഒഴിവാക്കണം;ഹൈക്കമാന്‍ഡിന് കോണ്‍ഗ്രസ് നേതാക്കളുടെ കത്ത്
Election |
എന്‍ഡിഎയിലേക്കുള്ള ക്ഷണം നിരസിച്ച ലീഗിന് 'വിനാശകാലേ വിപരീത ബുദ്ധി' - ശോഭാ സുരേന്ദ്രന്‍
Election |
ചേലക്കര ലീഗിന് നല്‍കും, ജയന്തി രാജന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത
 
  • Tags :
    • Mani C Kappan
    • Kerala Assembly Election 2021
More from this section
PC George
ശെല്‍വരാജിനെ ചാടിച്ചപ്പോള്‍ ഞാന്‍ ചക്കരയായിരുന്നു: ഉമ്മന്‍ ചാണ്ടി നന്ദികാട്ടിയില്ല-പി.സി ജോര്‍ജ്‌
Kummanam Rajasekharan
ഇനി അധികം വോട്ട് വേണ്ട; തിരുവനന്തപുരത്ത് 14 സീറ്റും ജയിക്കാം- കുമ്മനം രാജശേഖരന്‍
OOmmen Chandy
വര്‍ഗീയതകൊണ്ട് കളിക്കാനുള്ള സി.പി.എം. നീക്കം തിരിച്ചടിക്കും: ഉമ്മന്‍ ചാണ്ടി
Oommen Chandy
കേരളത്തിന്റെ മണ്ണില്‍ ബി.ജെ.പിക്ക് വളരാനാവില്ല- ഉമ്മന്‍ ചാണ്ടി
Sobha Surendran
മുസ്ലിം ലീഗ് വന്നാലും ഉള്‍ക്കൊള്ളും- ശോഭ സുരേന്ദ്രന്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.