തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. ബ്ലോക്കിലും മുൻസിപ്പാലിറ്റിയിലും എൽഡിഎഫ് ആണ് മുന്നിട്ടു നിൽക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 442 ഇടത്ത് എൽഡിഎഫും 354 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. 3 ഇടത്ത് എൻഡിഎയും മുന്നിട്ടു നിൽക്കുന്നു.
- ഇടത് മുന്നണി ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസിന്റെ രണ്ടില ചൂടിയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന്‍ പാലായില്‍ തോറ്റു.
- കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക്.
- ചാലക്കുടിയിൽ UDF കേവലഭൂരിപക്ഷത്തിലേക്ക്
- പന്തളം നഗരസഭയില്‍ ബി.ജെ.പി. മുന്നേറ്റം; എന്‍.ഡി.എ. ഒമ്പത് സീറ്റില്‍ വിജയിച്ചു.
- പട്ടാമ്പിയില്‍ ആറ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് വിമതര്‍ക്ക് വിജയം.
- ജില്ലാ പഞ്ചായത്തിൽ 10 ഇടത്ത് എൽഡിഎഫും 4 ഇടത്ത് യുഡിഎഫ്.
- ബ്ലോക്ക് പഞ്ചായത്തുകളില്‍ 96 ഇടത്ത് എല്‍ഡിഎഫും 51 ഇടത്ത് യുഡിഎഫ്.
- മുന്‍സിപ്പാലിറ്റികളില്‍ 41 ഇടത്ത് എല്‍ഡിഎഫും 37 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. രണ്ടിടത്ത് എൻഡിഎ
- ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന.
- തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും കൊച്ചി, തൃശ്ശൂര്‍ കണ്ണൂർ കോര്‍പറേഷനുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
- കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ തോറ്റു
- നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി അക്കൗണ്ട് തുറന്നു
- ഒഞ്ചിയത്ത് എൽഡിഎഫ് ആർഎംപി സ്ഥാനാർഥിയെ തോൽപിച്ചു
- പാലായിൽ ജോസഫ് വിഭാഗം സ്ഥാനാർഥി തോറ്റു
- കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാര്‍ഡില്‍ ബി.ജെപി സ്ഥാനാര്‍ത്ഥി ഷൈജു വിജയിച്ചു.
- കൊച്ചിയിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍ തോറ്റു. തൃശ്ശൂരില്‍ എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍ തോറ്റു. കുട്ടംകുളങ്ങര ഡിവിഷനില്‍ ആണ് തോറ്റത്.
content highlights: Panchayath Result 2020 Kerala Updates