• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Election
More
Hero Hero
  • English
  • Print
  • Gulf
  • E-Paper
  • Coronavirus
  • Magazines
  • Live TV
  • Classifieds
  • Subscription
  • Buy Books
  • Podcast
  • BookMyAd
വട്ടിയൂർക്കാവ് കോന്നി അരൂര്‍ എറണാകുളം മഞ്ചേശ്വരം

വട്ടിയൂര്‍ക്കാവിലെ പരാജയം: പൊട്ടിത്തെറിച്ച് പീതാംബര കുറുപ്പ്

Oct 25, 2019, 07:39 AM IST
A A A

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആദ്യം ഉയര്‍ന്ന് കേട്ട പേരായിരുന്നു പീതാംബര കുറുപ്പിന്റേത്

Peethambara Kurup
X

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിര്‍ന്ന നേതാവ് എന്‍.പീതാംബര കുറുപ്പ്. വട്ടിയൂര്‍ക്കാവ് മണ്ഡലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് കോണ്‍ഗ്രസ് അടിയറ വെച്ചു. താനാണ് രാജാവെന്ന ഭാവത്തിലാണ് പാര്‍ട്ടിയില്‍ പലരും തിരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും പീതാംബര കുറുപ്പ് കുറ്റപ്പെടുത്തി.

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആദ്യം ഉയര്‍ന്ന് കേട്ട പേരായിരുന്നു പീതാംബര കുറുപ്പിന്റേത്. പിന്നീട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് മാറ്റുകയായിരുന്നു. 

നല്ല ചികിത്സ അകത്ത് കൊടുക്കേണ്ട സ്ഥിതിയാണിപ്പോള്‍ കോണ്‍ഗ്രസിന് വന്നിരിക്കുന്നത്. താന്‍ രാജാവാണെന്ന മനസ്സും ഭാവവുമായി നടക്കുന്നവരാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പല സ്ഥാനങ്ങളിലും ഇരിക്കുന്നത്. അത്തരം കാലങ്ങളൊക്കെ കഴിഞ്ഞെന്ന് മനസ്സിലാക്കണം. 

സ്ഥാനാര്‍ഥിയായി തന്റെ പേര് ആദ്യം പറഞ്ഞതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നടക്കം പല നേതാക്കളും അഭിനന്ദനം അറിയിച്ച് വിളിച്ചിരുന്നു. പക്ഷേ എനിക്കറിയാമായിരുന്നു ഇത് കോണ്‍ഗ്രസാണെന്നും എവിടെ കൊണ്ടുപോയി ഒതുക്കുമെന്നുമുള്ള കാര്യം. എനിക്ക് മുമ്പേ പോയവരേയും പിറകേ വന്നവരേയും ഒതുക്കുന്നത് കണ്ടിട്ടുള്ളയാളാണ് താനെന്നും പീതാംബര കുറുപ്പ് പ്രതികരിച്ചു. 

തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം എന്താണെന്ന് തിരിച്ചറിഞ്ഞ് ഉത്സാഹിച്ച് പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ പാര്‍ട്ടിക്ക് പറ്റിയില്ല. അതാണ് സത്യത്തിലുണ്ടായത്. അല്ലാതെ സുകുമാരന്‍ നായരുടേയും മറ്റുള്ളവരുടേയും പ്രസ്താവനയില്‍ പഴിചാരി രക്ഷപ്പെടാന്‍ പാര്‍ട്ടിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Vattiyoorkavu byeleciton losses-N. Peethambara Kurup against congress

PRINT
EMAIL
COMMENT

 

Related Articles

ചികിത്സയ്ക്കുള്ള പണവുമായി റോഡില്‍നിന്നവരെ ആളുമാറി പിടികൂടി; പ്രതിഷേധിച്ചപ്പോള്‍ വിട്ടയച്ചു
Crime Beat |
Thiruvananthapuram |
വട്ടിയൂർക്കാവിൽ 139 ബൂത്തുകളിൽ എൽ.ഡി.എഫ്. മുന്നിൽ
Kerala |
സംഘടനാ ദൗർബല്യവും പ്രചാരണപ്പിഴവും വിനയായെന്നു യു.ഡി.എഫ്.
Kerala |
വോട്ട് സി.പി.എമ്മിന്; സംഘപരിവാറിൽ ‘വട്ടിയൂർക്കാവ്’ ചർച്ചയാകുന്നു
 
  • Tags :
    • Kerala Byelection 2019
    • Vattiyoorkavu
More from this section
K Mohan Kumar
ഞാന്‍ സാമൂഹ്യവിരുദ്ധനല്ല, ഇവിടുത്തെ സ്ഥാനാര്‍ത്ഥിയാണ്; കൂവിയവരുടെ വായടപ്പിച്ച് മോഹന്‍കുമാര്‍
Muraleedharan
വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് വിജയത്തിന്റെ കാരണം ആര്‍എസ്എസ് വോട്ടുകൾ- കെ. മുരളീധരന്‍
vk prasanth
വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്; വിജയം 14465 വോട്ടിന്റെ ഭൂരിപക്ഷത്തിന്
vk prasanth
'ഈ വിജയം നിങ്ങള്‍ തന്ന അംഗീകാരം', വോട്ടര്‍മാരോട് നന്ദിപറഞ്ഞ് വികെ പ്രശാന്ത്
vk prasanth
വട്ടിയൂര്‍ക്കാവില്‍ അട്ടിമറി: പ്രശാന്തിന് വൻ വിജയം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.