പ്രതീകാത്മക ചിത്രം | ഫോട്ടോ: റിഥിൻ ദാമു
തിരുവനന്തപുരം: ഉച്ചയ്ക്ക് ശേഷം പരീക്ഷയുള്ള സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് രാവിലെ മുതല്‍ സ്‌കൂളില്‍ പഠനസൗകര്യമൊരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കൊടും ചൂടിനെ പ്രതിരോധിക്കാനാണ് നടപടിയെന്നും കമ്മീഷന്‍ വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.
മുഴുവന്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും ഉച്ചഭക്ഷണം ഉളളതുകൊണ്ട് ഇത്തരം സൗകര്യമൊരുക്കാന്‍ പ്രയാസം ഉണ്ടാകില്ലെന്നും കമ്മിഷന്‍ വിലയിരുത്തി. സംസ്ഥാനത്തെ എല്‍.പി. യു.പി. ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ സമയക്രമം നാളിതുവരെയും രാവിലെയായിരുന്നു. വേനല്‍ ചൂട് 40 ഡിഗ്രി കടന്ന സാഹചര്യത്തില്‍ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കോഴിക്കോട് സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്
Content Highlights: Child rights commission order
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..