പ്രതീകാത്മകചിത്രം | Photo: FreePik
ന്യൂഡൽഹി: വിദേശത്തുനിന്നെത്തുന്ന എല്ലാ മെഡിക്കൽ വിദ്യാർഥികൾക്കും രണ്ടുവർഷ ഇന്റേൺഷിപ്പ് നടപ്പാക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ശ്രമിക്കുന്നെന്ന പരാതിയുമായി വിദ്യാർഥികൾ ദേശീയ മെഡിക്കൽ കമ്മിഷനെ (എൻ.എം.സി.) സമീപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 87 വിദ്യാർഥികളാണ് പരാതി നൽകിയത്.
കോവിഡ്, യുദ്ധം എന്നിവയെത്തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ചൈന, യുക്രൈൻ എന്നിവിടങ്ങളിലെ മെഡിക്കൽ വിദ്യാർഥികൾ ഓൺലൈനായാണ് പഠനം പൂർത്തിയാക്കിയത്. അതിനാൽ ക്ലിനിക്കൽ പരിശീലനം ലഭ്യമാക്കുന്നതിനായി രണ്ടുവർഷ ‘കംപൽസറി റൊട്ടേറ്ററി മെഡിക്കൽ ഇന്റേൺഷിപ്പ് റെഗുലേഷൻ’ എൻ.എം.സി. നിർദേശിച്ചു. മറ്റുരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് 12 മാസമാണ്.
എന്നാൽ, വിദേശത്തുനിന്നെത്തുന്ന എല്ലാ വിദ്യാർഥികളോടും രണ്ടുവർഷം ഇന്റേൺഷിപ്പ് ചെയ്യണമെന്ന് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ആവശ്യപ്പെടുന്നതായി വിദ്യാർഥികൾ പരാതിയിൽ പറയുന്നു. വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ആവശ്യമാണ്.
Content Highlights: Registration of foreign MBBS holders only after 2-yr internship
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..