സിവില്‍ സര്‍വീസസ് പരീക്ഷാഘടന: സിസാറ്റ് ഒഴിവാക്കില്ലെന്ന് കേന്ദ്രം


1 min read
Read later
Print
Share

2011-ലാണ് സിവില്‍ സര്‍വീസസ് പരീക്ഷയില്‍ സിസാറ്റ് ഉള്‍പ്പെടുത്തിയത്. ഇംഗ്ലീഷ്, ഗണിതം, സയന്‍സ് വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്ക് പേപ്പര്‍ എളുപ്പമാണെന്ന് കാണിച്ച് ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറായ സിവിൽ സർവീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ. സിസാറ്റ് ഒഴിവാക്കുന്നത് സംബന്ധിച്ച രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര പേഴ്സണൽ മന്ത്രി ജിതേന്ദ്ര സിങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്. സിവിൽ സർവീസസ് പരീക്ഷാ ഘടനയിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിനും അദ്ദേഹം ഇല്ലെന്ന് മറുപടി നൽകി.

നിലവിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് യു.പി.എസ്.സി ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സർവീസുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ പരീക്ഷാഘടനയിൽ മാറ്റം വേണമെന്ന് യു.പി.എസ്.സി സർക്കാരന് ശുപാർശ നൽകിയിരുന്നു. സിസാറ്റ് ഒഴിവാക്കണമെന്നും അഭിമുഖത്തിന് പകരം മാനശാസ്ത്ര പരീക്ഷ നടത്തണമെന്നുമായിരുന്നു പ്രധാന ശുപാർശകൾ. എന്നാൽ നിലവിലെ ഘടന തന്നെ തുടരുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. ഒക്ടോബർ നാലിനാണ് ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷ.

2011-ലാണ് സിവിൽ സർവീസസ് പരീക്ഷയിൽ സിസാറ്റ് ഉൾപ്പെടുത്തിയത്. ഇംഗ്ലീഷ്, ഗണിതം, സയൻസ് വിഷയങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് പേപ്പർ എളുപ്പമാണെന്ന് കാണിച്ച് ഒരുകൂട്ടം ഉദ്യോഗാർഥികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനെത്തുടർന്നു 2015 മുതൽ രണ്ടാം പേപ്പറിൽ മിനിമം യോഗ്യതാ മാർക്ക് 33 ശതമാനം നേടിയാൽ മതിയെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Content Highlights: No plan to drop aptitude test from civil services examination says central minister, UPSC, CSAT

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
TP sreenivasan

2 min

കാനഡയ്ക്ക് നമ്മളെ ആവശ്യമുണ്ട്, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ല- ടി.പി ശ്രീനിവാസന്‍

Sep 22, 2023


students

1 min

പൊതുപരീക്ഷകളിൽ സെമസ്റ്റർ രീതി, പഠനമാധ്യമം മലയാളം, ഇംഗ്ലീഷിന്‌ പ്രാധാന്യം: പാഠ്യപദ്ധതിരേഖ

Sep 22, 2023


MBBS

1 min

ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി US, കാനഡ അടക്കം വിവിധ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

Sep 21, 2023


Most Commented