
പ്രതീകാത്മക ചിത്രം | Mathrubhumi Archives
ന്യൂഡൽഹി: എൻ.ഐ.ടി.കളിലും കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കാൻ പന്ത്രണ്ടാംക്ലാസിൽ കുറഞ്ഞത് 75 ശതമാനം മാർക്കുവേണമെന്ന നിബന്ധന കേന്ദ്രം ഇളവുചെയ്തു. ജെ.ഇ.ഇ. മെയിൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന എൻ.ഐ.ടി, ഐ.ഐ.ടി., സ്കൂൾ ഓഫ് പ്ലാനിങ്, സി.എഫ്.ടി.ഐ. എന്നിവിടങ്ങളിൽ ഇത് ബാധകമായിരിക്കും.
കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (സി.എസ്.എ.ബി) കഴിഞ്ഞവർഷത്തെ പ്രവേശനത്തിന് നൽകിയ ഇളവ് അടുത്ത അധ്യയനവർഷത്തേക്കും (2021-2022) ബാധകമാക്കുന്നതായി വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു.
ജെ.ഇ.ഇ. മെയിൻ പ്രവേശനപരീക്ഷയിലെ വിജയമാണ് മുഖ്യമായും കഴിഞ്ഞതവണ പ്രവേശനത്തിന് അടിസ്ഥാനമാക്കിയത്. മെയിൻ പരീക്ഷയിലെ ഉയർന്ന സ്കോറിനൊപ്പം പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ചുരുങ്ങിയത് 75 ശതമാനം മാർക്കുകൂടി വേണമെന്നായിരുന്നു നേരത്തേയുള്ള നിബന്ധന.
Content Highlights: NIT admission, eligibility criteria of 75 per cent marks in class 12 has been relaxed
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..