Image: Mathrubhumi.com
ന്യൂഡൽഹി: : സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്ത് 21 സൈനികസ്കൂളുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ. എൻ.ജി.ഒ.കൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാനസർക്കാരുകൾ എന്നിവയുടെ സഹകരണത്തോടെ സ്കൂളുകൾ ആരംഭിക്കുന്ന പദ്ധതിക്ക് പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി. രാജ്യത്തുടനീളം പങ്കാളിത്തരീതിയിൽ 100 പുതിയ സൈനികസ്കൂളുകൾ സ്ഥാപിക്കാനുള്ള സർക്കാർപദ്ധതിയുടെ ആദ്യഘട്ടമാണിത്. കേരളത്തിൽ എറണാകുളം ജില്ലയിലെ ശ്രീ ശാരദാ വിദ്യാലയമാണ് സൈനികസ്കൂളാവുക. പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് പരിഗണിക്കപ്പെടാൻ, താത്‌പര്യമുള്ള സ്കൂളുകൾ/എൻ.ജി.ഒ.കൾ എന്നിവർക്ക് 2022 ഏപ്രിൽ ആദ്യവാരം പോർട്ടലിൽ രജിസ്റ്റർചെയ്യാം. നേരത്തേ രജിസ്റ്റർചെയ്ത അപേക്ഷകർ വീണ്ടും രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതില്ല.
പ്രവേശനപ്രക്രിയയിലും വിപുലമായ മാറ്റത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. ആറാംക്ലാസിലേക്ക് മാത്രമായിരിക്കും പ്രവേശനം. അഖിലേന്ത്യാ സൈനികസ്കൂൾ പ്രവേശനപരീക്ഷ പാസായവർക്കായിരിക്കും 40 ശതമാനം സീറ്റിലേക്കുള്ള പ്രവേശനം. ബാക്കി 60ശതമാനം സീറ്റുകളിലേക്ക് അതത് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ പരിഗണിക്കും. ഇവർക്ക് പ്രത്യേകപരീക്ഷ നടത്തി പ്രവേശനം നൽകും. 2022-ലെ അഖിലേന്ത്യാ സൈനികസ്കൂൾ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾ https:/sainikschool.ncog.gov.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തശേഷം ഇ-കൗൺസലിങ്ങിന് മുൻഗണനാക്രമത്തിൽ സ്കൂളുകൾ തിരഞ്ഞെടുക്കണം
Content Highlights: Military schools are established with private participation
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..