മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജിൽ സംഘടിപ്പിച്ച സ്പീക്ക് ഫോർ ഇന്ത്യ സംവാദം മെഡിക്കൽ കോളേജ് ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ആൻഡ് ബ്രാഞ്ച് ഹെഡ് കെ. ധന്യ ഉദ്ഘാടനംചെയ്യുന്നു. വൈസ് പ്രിൻസിപ്പൽ ഫാ. സുനിൽ ജോസ് സമീപം
കോഴിക്കോട്: കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണോ എന്ന വിഷയത്തിൽ നടന്ന സംവാദം വിദ്യാർഥികൾ ഉയർത്തിയ വ്യത്യസ്തമായ നിലപാടുകളാൽ ശ്രദ്ധേയം. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിന്റെ ജില്ലയിലെ രണ്ടാമത്തെ സംവാദത്തിന് ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജാണ് വേദിയൊരുക്കിയത്. വിവിധ കോളേജുകളിൽനിന്നുള്ള വിദ്യാർഥികൾ സംവാദത്തിൽ പങ്കെടുത്തു.
ഒരു വ്യക്തി 20 വയസ്സിലെ പക്വതയാർജിക്കൂവെന്നാണ് സർവകലാശാല പറയുന്നതെങ്കിൽ രാജ്യത്ത് 18 വയസ്സിലാണ് വോട്ടവകാശം കൊടുത്തതെന്ന ചോദ്യമാണ് ദേവഗിരി കോളേജിലെ ഫ്രാങ്കോ ഉയർത്തിയത് സഞ്ചാരസ്വാതന്ത്ര്യത്തിന് എതിരാണ് ഹോസ്റ്റൽ നിയന്ത്രണമെന്നായിരുന്നു മരീന ക്രിസ്റ്റിയുടെ വാദം.

സംവാദപരിപാടി ഫെഡറൽ ബാങ്ക് സീനിയർ മാനേജരും മെഡിക്കൽ കോളേജ് ബ്രാഞ്ച് ഹെഡുമായ കെ. ധന്യ ഉദ്ഘാടനംചെയ്തു. ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. സുനിൽ ജോസ്, മാതൃഭൂമി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ കെ.ജി. ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: mathrubhumi, federal bank, speak for India 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..