കര്‍ണാടക സര്‍വകലാശാലകള്‍ പരീക്ഷാതീയതി പ്രഖ്യാപിച്ചു; മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍


മറ്റുസംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ വിദ്യാര്‍ഥികള്‍ക്ക് തടസ്സമാവും

പ്രതീകാത്മക ചിത്രം | Pic Credit: Getty Images

കോഴിക്കോട്: കര്‍ണാടകയില്‍ വിവിധ സര്‍വകലാശാലകള്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിലേക്ക് മടങ്ങിയ വിദ്യാര്‍ഥികള്‍ എങ്ങനെ പരീക്ഷയ്‌ക്കെത്തും എന്ന ആശങ്കയിലാണ്. മറ്റുസംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ വിദ്യാര്‍ഥികള്‍ക്ക് തടസ്സമാവും.

അവസാനവര്‍ഷ ബിരുദ പരീക്ഷ അടക്കമുള്ളവ നടത്താനാണ് തീരുമാനം. ഓഗസ്റ്റ് 31 വരെ കണ്ടെയ്ന്‍മെന്റ് മേഖലയില്‍ കര്‍ശനനിയന്ത്രണമാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ തുറക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിനെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അറിയിച്ചത്. ഇതിനിടയിലാണ് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് പത്തിന് ക്ലാസ് തുടങ്ങുമെന്നും 27 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയുള്ള തീയതികളിലായി വ്യത്യസ്ത കോഴ്സുകളിലെ അവസാനവര്‍ഷ പരീക്ഷയുണ്ടാകുമെന്നുമാണ് യൂണിവേഴ്സിറ്റി അറിയിപ്പ്.

ബി.എ., ബി.കോം., ബി.ബി.എ., ബി.വി.എ., ബി.എസ്സി., ബി.സി.എ., ബി.എച്ച്.എം. എന്നിവയുടെ എട്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് ആദ്യഘട്ടത്തില്‍. കേരളത്തിനുപുറമേ ഒഡിഷ, ബിഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്.

പരീക്ഷകള്‍ അനിശ്ചിതത്വത്തിലായതോടെ വിദ്യാര്‍ഥികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവര്‍ പലരും കണ്ടെയ്ന്‍മെന്റ് സോണുകളിലാണ്. ചില വിദ്യാര്‍ഥികളുടെ വീടുകളില്‍ ബന്ധുക്കള്‍ നിരീക്ഷണത്തിലുണ്ട്. ഭൂരിഭാഗം പേരും സ്വന്തം വാഹനങ്ങളില്ലാത്തിനാല്‍ പൊതുവാഹനങ്ങളെ യാത്രയ്ക്ക് ആശ്രയിക്കുന്നവരാണ്.

എല്ലാംഅനിശ്ചിതത്വത്തില്‍
ബെംഗളൂരുവില്‍ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. എങ്ങനെ എത്തിപ്പെടുമെന്ന ആശങ്കയാണ്. താമസസ്ഥലത്ത് അനുമതി തരുമോയെന്നറിയില്ല. രണ്ടാഴ്ച ക്വാറന്റീനിലും നില്‍ക്കണം. അതിനുള്ള സാഹചര്യവുമില്ല.
- എ.വി. നയീമ നസ്രീന്‍, കൊയിലാണ്ടി, കോഴിക്കോട്

എങ്ങനെ യാത്രചെയ്യും
സ്വകാര്യ കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. മാളയില്‍ കണ്ടെയ്ന്‍മെന്റ് സോണിലാണുള്ളത്. കര്‍ണാടകയില്‍ പോവുകയെന്നത് വളരെ വിഷമമാണ്. മിക്ക കുട്ടികളുടെയും അവസ്ഥ ഇതാണ്.
- എം.എസ്. യദുകൃഷ്ണ, മാള,തൃശ്ശൂര്‍

വളരെ ഭീതിയിലാണ്
രക്ഷിതാവെന്ന നിലയില്‍ വളരെ ഭീതിയിലാണ്. മകള്‍ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. ഇന്നത്തെ അവസ്ഥയില്‍ മകള്‍ പോയാല്‍ എന്താകും എങ്ങനെ എത്തുമെന്നൊക്കെയുള്ള ആധിയിലാണ്.
- വി.വി. ബുഷ്റ റഹ്മാന്‍, കീഴരിയൂര്‍, മേപ്പയ്യൂര്‍

Content Highlights: Karnataka Universities Exam Dates Announced; Kerala Students in Trouble With COVID Protocol

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented