കടുത്ത പഠനസമ്മര്‍ദം: തെലങ്കാനയില്‍ വിദ്യാര്‍ഥി ജീവനൊടുക്കി; മാപ്പുനല്‍കണമെന്ന് അമ്മയ്ക്ക് കത്ത്


പഠനവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് പിതാവിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.

പ്രതീകാത്മക ചിത്രം | Getty Images

ഹൈദരാബാദ്: തെലങ്കാനയില്‍ കോളേജ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പഠനത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്താനായുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പതിനാറുകാരനായ വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് സൂചന ഹൈരാബാദിനടുത്ത് നര്‍സിംഗിയിലെ ജൂനിയര്‍ കോളേജിലാണ് സംഭവം. ക്ലാസ് മുറിയില്‍ ചൊവ്വാഴ്ച രാത്രിയാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജ് പരിസരത്തുനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

പഠനവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് പിതാവിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ഹോസ്റ്റലില്‍ പിതാവ് കാണാന്‍ വന്നപ്പോഴാണ് താന്‍ കടുത്ത മാനസികസംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്ന് വിദ്യാര്‍ഥി പറഞ്ഞത്.

ഐ.ഐ.ടി. പരിശീലനവുമായി ബന്ധപ്പെട്ട് രാത്രി 10 മണി വരെ പഠനത്തിലായിരുന്നു കോളേജിലെ മറ്റു വിദ്യാര്‍ഥികള്‍. ശേഷം ഹോസ്റ്റല്‍ റൂമിലെത്തിയെപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിയെ ക്ലാസ്‌റൂമില്‍ വെച്ച് കണ്ടെത്തുന്നത്. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ഥിയെ കാണാതായ വിവരം അറിയിച്ചിട്ടും അധ്യാപകര്‍ സഹായത്തിനെത്തിയില്ലെന്ന ആരോപണം സഹപാഠികള്‍ ഉന്നയിച്ചിട്ടുണ്ട്.

ഇതുമായി തനിക്ക് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നും തനിക്ക് മാപ്പ് നല്‍കണമെന്നും അമ്മയോട് വിദ്യാര്‍ഥി ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്. 'ഞാന്‍ അനുഭവിച്ച പീഡനം മറ്റാരും അനുഭവിക്കാന്‍ പാടില്ല. അവര്‍ക്ക് ശിക്ഷ ഉറപ്പാക്കണം', എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.

അതേ സമയം വിദ്യാര്‍ഥി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കൂടുതല്‍ മാര്‍ക്ക് കിട്ടാനായി പീഡനം നേരിട്ടിട്ടുണ്ടെന്നും സഹപാഠികള്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: In Telangana Death By Suicide

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented