-
ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കായി പുതിയ പോർട്ടലുമായി മാനവ വിഭവശേഷി മന്ത്രാലയം. ലോക്ക്ഡൗണിനെത്തുടർന്ന് വിദ്യാർത്ഥികൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത് ഈ പോർട്ടലിലൂടെ അറിയിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്ക് അറിയിച്ചു.
ആൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യുക്കേഷനിലെ (എഐസിടിഇ) രണ്ട് വിദ്യാർഥികളാണ് ഈ പോർട്ടൽ വികസിപ്പിച്ചത്. സഹായം ആവശ്യമുള്ള വിദ്യാർഥികളിലേക്ക് അതെത്തിക്കാനാണ് പോർട്ടൽ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഭക്ഷണം, താമസം, ഓൺലൈൻ ക്ലാസ്സുകൾ, പരീക്ഷകൾ, സ്കോളർഷിപ്പ്, ആരോഗ്യം, ഗതാഗതം, ശാരീരിക-മാനസിക പീഡനം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് സഹായം ആവശ്യപ്പെടാം.
നിലവിൽ രാജ്യത്തെ 6500-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പോർട്ടലുമായി സഹകരിക്കാമെന്നേറ്റ് രംഗത്ത് വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.https://helpline.aicte-india.org എന്ന വിലാസത്തിലൂടെ പോർട്ടലിലെത്താം.
Content Highlights: HRD Ministry launches new portal to disscuss students difficulties during lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..