-
ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ 14 വരെ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസ് ബാധ കുറയാത്ത അവസരത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് പലയിടങ്ങളിൽ നിന്നും ആവശ്യമുയരുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മേയ് 15 വരെ അടച്ചിടാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി ശുപാർശ ചെയ്തു. കേന്ദ്രം 21 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടിയാലും ഇല്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടച്ചിടണമെന്നാണ് സമിതിയുടെ ശുപാർശ.
രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി, ഏപ്രിൽ 14-ന് ശേഷമാകും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ വേണ്ടെയോ എന്ന് തീരുമാനിക്കുകയെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്ക് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ യോഗത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്ന നിർദേശം വന്നത്.
ഇത് കൂടാതെ എല്ലാ സംസ്ഥാനങ്ങളിലും രോഗ പരിശോധനയ്‍ക്കുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും കേന്ദ്ര ക്യാബിനറ്റ്, സഹമന്ത്രിമാരടങ്ങുന്ന സംഘം ശുപാർശ ചെയ്തു.
Content Highlights: Group of ministers recommends to extend closure of educational institutions and religious centres
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..