ഡൽഹി സർവകലാശാല | Photo: gettyimages.in
ന്യൂഡല്‍ഹി: ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 'പഞ്ചാംഗം' തയ്യാറാക്കി ഡല്‍ഹി സര്‍വകലാശാല. ഡല്‍ഹി സര്‍വകലാശാലയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല പഞ്ചാംഗം പുറത്തിറക്കുന്നത്.
സര്‍വകലാശാല വാല്യൂ അഡിഷന്‍ കോഴ്‌സ് കമ്മിറ്റിയാണ് പഞ്ചാംഗം തയ്യാറാക്കിയത്. പാശ്ചാത്യകലണ്ടറിനേക്കാള്‍ വിജ്ഞാനപ്രദമായിട്ടും വീടുകളില്‍ നിന്ന് പഞ്ചാംഗം അപ്രത്യക്ഷമാകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വാല്യൂ അഡിഷന്‍ കോഴ്‌സ് കമ്മിറ്റി പ്രസിഡന്റ് നിരഞ്ജന്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു
'പാശ്ചാത്യ കലണ്ടറിനേക്കാള്‍ പുരോഗമിച്ചതാണ് നമ്മുടെ പഞ്ചാംഗം. ഇത് കൂടുതല്‍ ശാസ്ത്രീയവും വിജ്ഞാനപ്രദവുമാണ്. നമ്മുടെ വീടുകളില്‍നിന്നും യുവാക്കളുടെ മനസ്സില്‍നിന്നും പഞ്ചാഗം അപ്രത്യക്ഷമായത് ദൗര്‍ഭാഗ്യകരമാണ്. പാശ്ചാത്യ കലണ്ടര്‍ തീയതികളും അവധികളും മാത്രമേ നല്‍കുന്നുള്ളൂ. എന്നാല്‍ ഇന്ത്യന്‍ പഞ്ചാംഗത്തില്‍ തീയതികള്‍, ആഴ്ചയിലെ ദിവസങ്ങള്‍, പ്രത്യേകതകള്‍, നക്ഷത്രം, 'കാരണ', ഉത്സവവുമായി ബന്ധപ്പെട്ട തീയ്യതികള്‍ എന്നിവ അടങ്ങിയിരിക്കുന്നു. വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ വിജ്ഞാന സംവിധാനവുമായി ബന്ധിപ്പിക്കാനാണ് സര്‍വകലാശാല ഈ ഉദ്യമത്തിലൂടെ ശ്രമിക്കുന്നത്.'- നിരഞ്ജന്‍ കുമാര്‍ പറഞ്ഞു
പഞ്ചാംഗത്തിന്റെ പ്രാധാന്യം, അതിലെ ഗണിതക്രിയകളുടെ കൃത്യത തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാനും സര്‍വകലാശാല ആലോചിക്കുന്നുണ്ട് ഇന്ത്യയുടെ ബൗദ്ധിക പൈതൃകം പുനരുജ്ജീവിപ്പിക്കാനും പ്രചരിപ്പിക്കാനും ഡല്‍ഹി സര്‍വകലാശാല പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് സിങ്ങാണ് പഞ്ചാംഗം പ്രകാശനം ചെയ്യുക. ആര്‍എസ്എസ് അഖിലേന്ത്യാ സമ്പര്‍ക്ക പ്രമുഖ് രാംലാലാണ് പരിപാടിയിലെ മുഖ്യാതിഥി.
ഡല്‍ഹി സര്‍വകലാശാല വകുപ്പ് മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ തുടങ്ങി സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും
Content Highlights: DU to launch 'Panchang' on April 28 to disseminate ancient Indian knowledge
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..