പ്രതീകാത്മക ചിത്രം | Photo:gettyimage.in
ന്യൂഡൽഹി: പത്താംക്ലാസ് കഴിഞ്ഞ പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികൾക്ക് തുടർപഠനത്തിന് സ്കോളർഷിപ്പ് നൽകുന്ന കേന്ദ്രപദ്ധതി പരിഷ്കരിച്ച് ഊർജിതമായി നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇപ്പോൾ തുടർപഠനം നടത്താത്തവരെ കണ്ടെത്തി സ്കോളർഷിപ്പ് നൽകി പഠിപ്പിക്കും. നിർധനരായ 1.36 കോടി വിദ്യാർഥികളെക്കൂടി അടുത്ത അഞ്ചുകൊല്ലം പദ്ധതിയിൽ ചേർക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന്് സാമൂഹികക്ഷേമമന്ത്രി തവർചന്ദ് ഗഹ്ലോത് പറഞ്ഞു.
നാലുകോടിയിലധികം കുട്ടികൾക്ക് സ്കോളർഷിപ്പുനൽകാൻ അഞ്ചുവർഷത്തേക്ക് 59,000 കോടി രൂപ ചെലവഴിക്കും. സ്കോളർഷിപ്പ് തുക നേരിട്ട് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നിശ്ചിതദിവസം നൽകും. ഇപ്പോൾ പലതലങ്ങൾ കടന്നാണ് വിദ്യാർഥികൾക്ക് പണം ലഭിക്കുന്നത്.
പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തി. നിലവിൽ കേന്ദ്രം ചെലവഴിക്കുന്നത് പ്രതിവർഷം 1100 കോടി രൂപയാണ്. 2020-21 മുതൽ 2026 വർഷം വരെ അത് 6000 കോടിയാക്കും. 60 ശതമാനം കേന്ദ്രസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Content Highlights: Centre to spend 59,000 crore on Scheduled cast scholarship, education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..