• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Education
More
Hero Hero
  • News
  • Features
  • Notifications
  • Scholarships
  • Vidya
  • Quiz Corner
  • Ask Expert
  • Last Rank 2020
  • Careers
  • GK & CA
  • Courses & Institutions
  • YearBook
  • Videos
  • University News
  • Announcements

കണ്ണിലെ ഇരുട്ട് മനസിലില്ല: അസ്ന ഹാജരുണ്ട്, ക്ലാസിലും പാഠപുസ്തകത്തിലും

Jun 10, 2019, 10:13 AM IST
A A A

2009-ല്‍ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത 'കേള്‍ക്കുന്നുണ്ടോ' എന്ന കഥാചിത്രത്തിലെ അന്ധയായ പെണ്‍കുട്ടിയായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയതാണ് അസ്ന

# സി. ശ്രീകാന്ത്
Asna
X

ദേശീയപുസ്‌കാരവുമായി അസ്‌ന കൊഞ്ചിറവിളയിലെ വീട്ടില്‍

'ആകാശത്തിന് എന്തുനിറം കൊടുക്കും?' പച്ചയെന്ന് അസ്ന. സൂര്യന് കടുംനീല. അവയ്ക്കിടയിലെ മേഘങ്ങള്‍ക്ക് മെറൂണ്‍ നിറം. കാഴ്ചയില്ലാകണ്ണുകള്‍ ചിമ്മി. ഭാവനാലോകത്തിരുന്ന് അവളിങ്ങനെ നിറംകൊടുക്കുന്ന രംഗം ക്ലാസ്മുറിയില്‍ മലയാളം ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍, മുന്‍ബെഞ്ചില്‍ അസ്നയുണ്ടാകും.

പാഠപുസ്തകത്തിലെ ആ അധ്യായത്തില്‍ ചിത്രംസഹിതം താനുണ്ടെന്ന് അവള്‍ കേട്ടറിയും. ഒരേസമയം, അമ്പരപ്പും നൊമ്പരവും നിറയും പട്ടം സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലെ ഈവര്‍ഷത്തെ പ്ലസ്വണ്‍ ക്ലാസ്മുറിയില്‍. താന്‍അഭിനയിച്ച് ദേശീയഅവാര്‍ഡ് നേടിയ സിനിമ തനിക്ക് പഠിക്കാനായി മുന്നില്‍; ഇതാണ് സിനിമാക്കഥപോലുള്ള അസ്നയുടെ 'സിലബസ് കഥ'.

2009-ല്‍ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത 'കേള്‍ക്കുന്നുണ്ടോ' എന്ന കഥാചിത്രത്തിലെ അന്ധയായ പെണ്‍കുട്ടിയായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയതാണ് അസ്ന. പൂര്‍ണമായും കാഴ്ചയില്ലാത്ത അസ്നയുടെ കഥാപാത്രവും അങ്ങനെയായിരുന്നു. ഈ സിനിമയും തിരക്കഥാഭാഗവുമാണ് ഇക്കുറി പ്ലസ്വണ്‍ മലയാളം രണ്ടാംവിഷയത്തില്‍ പഠിക്കാനുള്ളത്. സിനിമയില്‍നിന്നുള്ള അസ്നയുടെ ചിത്രവും പുസ്തകത്തിലുണ്ട്. കേള്‍വിയിലൂടെ ലോകത്തെ അറിയുന്ന അന്ധയായ പെണ്‍കുട്ടിയുടെ കഥപറയുന്ന 'കേള്‍ക്കുന്നുണ്ടോ' ഗോവന്‍മേളയില്‍ ഗോള്‍ഡന്‍ ട്രീ ലാംപ് പുരസ്‌കാരവും നേടിയിട്ടുണ്ട്.

ആലുവ അന്ധവിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ അഞ്ചരവയസ്സിലാണ് അസ്ന ഈ സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രം സ്‌ക്രീനിലെത്തിയപ്പോള്‍ അഭിനയമല്ലിത്, കാഴ്ചയില്ലാ ലോകത്തുനിന്നുള്ള സ്വാഭാവിക പ്രതികരണങ്ങളായിരുന്നുവെന്നുകണ്ട് ആസ്വാദകര്‍ അമ്പരന്നു. രാഷ്ട്രപതിയായിരുന്ന പ്രതിഭാപാട്ടീലില്‍നിന്ന് കൊച്ച് അസ്ന ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രവും വാര്‍ത്തയുമൊക്കെ ഏറെ ആഘോഷിക്കപ്പെട്ടു.

പക്ഷേ, പിന്നാലെ സിനിമയുടെ വെള്ളിവെട്ടത്തില്‍നിന്നിറങ്ങി അസ്ന വീണ്ടും കഷ്ടതകളുടെ പഴയ ഇരുട്ടിലൂടെ നടന്നു. ചാലയിലെ പച്ചക്കറിക്കടയില്‍ സഹായിയായി നില്‍ക്കുന്ന അച്ഛന്‍ അസ്ലത്തിന് മകളുടെ ചികിത്സച്ചെലവുകള്‍ക്കുപോലും വഴികണ്ടെത്താനാകാഞ്ഞതോടെ ഇവരുടെ വാടകവീട്ടില്‍ സങ്കടങ്ങള്‍ നിറഞ്ഞു. ഞരമ്പുകളുടെ കുഴപ്പമായതിനാല്‍ ഏറെ ചികിത്സകള്‍ നടത്തിയിട്ടും നിറങ്ങളുടെ ലോകം അസ്നയ്ക്കുമുന്നില്‍ തുറന്നില്ല. അമ്മ അസീനയാണ് അസ്നയ്ക്ക് കാഴ്ചയിലേക്കുള്ള ഊന്നുവടി. വീടിനായി ഏറെ വാതിലുകള്‍ മുട്ടി. ഒടുവില്‍ തിരുവനന്തപുരം നഗരസഭയുടെ കൊഞ്ചിറവിള കല്ലടിമുഖത്തെ സമുച്ചയത്തില്‍ ഒരു ഒറ്റമുറി ഫ്‌ളാറ്റ് അനുവദിച്ചു.

ഇതിനിടെ അന്ധവിദ്യാലയത്തില്‍നിന്നുമാറി അസ്ന കുട്ടമശേരി ജി.എച്ച്.എസില്‍നിന്ന് പത്താംതരം ഉയര്‍ന്ന മാര്‍ക്കോടെ പാസായി. രസതന്ത്രം അധ്യാപികയാകണമെന്ന മോഹത്തിന് മുന്നിലും കണ്‍പോളകള്‍ തടസ്സംപറഞ്ഞ് ചിമ്മുകയാണ്. രസതന്ത്രലാബ് തനിക്ക് അപ്രാപ്യമായേക്കുമോ എന്നതാണ് പേടി.

പട്ടം ഗേള്‍സ് സ്‌കൂളില്‍ കംപ്യൂട്ടര്‍സയന്‍സിലാണ് ചേര്‍ന്നത്. ആദ്യദിനംതന്നെ അധ്യാപകര്‍ പറഞ്ഞറിഞ്ഞ് ഈ ദേശീയ അവാര്‍ഡ് താരത്തെ പരിചയപ്പെടാന്‍ സഹപാഠികള്‍ ചുറ്റുംകൂടി. 'കേള്‍ക്കാതിരിക്കാനാകാത്ത ശബ്ദങ്ങളിലൂടെ, കാണാതിരിക്കാനാകാത്ത കാഴ്ചകളെ തേടുന്ന ഒരു അഞ്ചര വയസ്സുകാരി' പാഠപുസ്തകത്തിലെ ഈ വരികള്‍ അവര്‍ അവളെ വായിച്ചുകേള്‍പ്പിച്ചു.

Content Highlights: Inspirational Story, national award winning plus one girl student

PRINT
EMAIL
COMMENT
Next Story

ബിരുദ അപേക്ഷ തിരുത്താം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്കുകീഴിലെ കോളേജുകളിൽ ബിരുദപ്രവേശനം നേടിയ വിദ്യാർഥികളുടെ .. 

Read More
 

Related Articles

പ്രധാനമന്ത്രിയുടെ കൈയടി നേടിയ പ്രാസംഗിക, അരുവിത്തുറ കോളേജിന് അഭിമാനമായി മുംതാസ്
Kottayam |
Women |
റെയില്‍വേയ്ക്ക് അഭിമാന നിമിഷം, ആദ്യമായി ചരക്കു ട്രെയിന്‍ ഓടിച്ച് സ്ത്രീകള്‍ മാത്രമുള്ള സംഘം
Women |
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അച്ഛന്‍ ഡിഎസ്പി ആയ മകളെ സല്യൂട്ട് ചെയ്യുന്നു, സിനിമയിലല്ല, ജീവിതത്തിലാണ്
Women |
സോഫിയ ഫര്‍ഹദ്, ഈ പേരിലുണ്ട് കൊറോണക്കാലത്തെ കാരുണ്യത്തിന്റെ കഥ
 
  • Tags :
    • Success Story
    • Inspirational Story
More from this section
world bank
ലോകബാങ്ക് ഇന്റേണ്‍ഷിപ്പ്; ജനുവരി 31 വരെ അപേക്ഷിക്കാം
toycathon
കളിപ്പാട്ടമുണ്ടാക്കാന്‍ മിടുക്കുണ്ടോ? 50 ലക്ഷം സമ്മാനവുമായി കേന്ദ്രസര്‍ക്കാര്‍
school reopening 2021
ആശങ്കയും ഒപ്പം ആശ്വാസവും; സ്‌കൂള്‍ തുറപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിദ്യാര്‍ഥികളും അധ്യാപകരും
school reopening
അകന്നിരുന്ന്... ഒരുമിച്ചു പഠിക്കാന്‍ അവര്‍ വീണ്ടുമെത്തി
ITI
പഠിക്കാന്‍ മാത്രമല്ല, സുന്ദരിയാകാനും ഇനി ഐ.ടി.ഐയില്‍ പോകാം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.