• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Editorial
More
  • English
  • Print
  • Gulf
  • E-Paper
  • Coronavirus
  • Magazines
  • Live TV
  • Classifieds
  • Subscription
  • Buy Books
  • Podcast
  • BookMyAd

പുതുശ്ശേരിയുടെ പാദമുദ്രകൾ

Mar 15, 2020, 11:57 PM IST
A A A
X

കവിതയിലും രാഷ്ട്രീയത്തിലും കേരള ചരിത്രപഠനത്തിലും ഭാഷാസംരക്ഷണ ശ്രമങ്ങളിലും ആവുന്നത്ര ഉച്ചത്തിൽ നിലകൊണ്ട പുതുശ്ശേരി രാമചന്ദ്രൻ ഇനി ഓർമകളിൽ ജീവിക്കും. കേരളത്തിന്റെ രാഷ്ട്രീയ-സാഹിത്യ ചരിത്രത്തിൽ അല്ലെങ്കിൽ, രാഷ്ട്രീയവും കവിതയും ഒന്നായിരുന്ന കാലത്തിന്റെ  ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ശബ്ദമായിരുന്നു പുതുശ്ശേരിയുടേത്. ക്വിറ്റിന്ത്യാസമരത്തിൽ പങ്കെടുത്തതിന് സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ട ഗാന്ധിഭക്തനായ വിദ്യാർഥി, കോളേജ് വിദ്യാഭ്യാസകാലത്ത് ലോക്കപ്പിൽ മർദനമേറ്റുവാങ്ങിയ സമരനായകൻ, തെക്കൻകേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സാഹസികമായ തുടക്കങ്ങളിൽ ആ പാർട്ടിയോടൊപ്പം സധൈര്യം നിലകൊണ്ട പോരാളി, കവിതയെ ജനങ്ങളോടടുപ്പിച്ച കവി, മലയാളഭാഷയുടെ അന്തസ്സിനായി പ്രവർത്തിച്ച ഭാഷാസ്നേഹി, ഭാഷാപണ്ഡിതൻ, അധ്യാപകൻ, ഗവേഷകൻ, ഭാഷാ ശാസ്ത്രജ്ഞൻ... പ്രവർത്തിച്ച മേഖലകളിലൊക്കെ മായാത്ത പാദമുദ്രകൾ പതിപ്പിച്ച് അദ്ദേഹം വിടവാങ്ങുമ്പോൾ ആ ശ്രേഷ്ഠജീവിതത്തിന് ആദരാഞ്ജലികൾ നേരുന്നു.

അരുണദശകമെന്ന് വിശേഷിപ്പിക്കപ്പെട്ട  1940-കളിൽ കവിതയെ മർദിതന്റെ പടപ്പാട്ടാക്കിയ കമ്യൂണിസ്റ്റ് കവികളിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു പുതുശ്ശേരി. മനുഷ്യാവകാശത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത കാവൽഭടനാണ് സാഹിത്യകാരൻ എന്നുവിശ്വസിച്ചിരുന്ന അദ്ദേഹം സാർവദേശീയമായ സംഭവങ്ങളോടെല്ലാം അടിച്ചമർത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് കവിതയിലൂടെ പ്രതികരിച്ചു. ശൂരനാട് കലാപത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ ആ പ്രദേശത്തെ നേതൃപദവി ഏറ്റെടുത്ത പുതുശ്ശേരി പിന്നീട് മനുഷ്യാവകാശത്തിന്റെ പക്ഷത്തുനിന്ന് പാർട്ടിയുടെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെയും വിമർശിച്ചു. ഇ.എം.എസ്. സർക്കാരിന്റെ പോലീസ്  കൊല്ലം ചന്ദനത്തോപ്പിൽ തൊഴിലാളിസമരത്തിനുനേർക്ക് വെടിയുതിർത്തപ്പോഴും   മനുഷ്യാവകാശങ്ങൾക്കായി പൊരുതിയ വിദ്യാർഥികളെ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ ടിയാനൻമെൻ സ്ക്വയറിൽ കൊന്നൊടുക്കിയപ്പോഴും അദ്ദേഹത്തിന്റെ കവിത നിശ്ശബ്ദമായില്ല. ആ കാവ്യധാരയിൽനിന്ന് പിന്നീടദ്ദേഹം അകന്നു. കവിതയിൽ വല്ലപ്പോഴുമായി പുതുശ്ശേരിയുടെ സന്ദർശനം. സമരതീക്ഷ്ണമായ രാഷ്ട്രീയജീവിതം അവസാനിപ്പിച്ച്  അധ്യാപനത്തിലേക്കുകടന്ന അദ്ദേഹം ഭാഷാഗവേഷണത്തിൽ മുഴുകി.  കണ്ണശ്ശകൃതികളെയും പ്രാചീനമലയാളത്തെയുംകുറിച്ചുള്ള ഗഹനമായ പഠനങ്ങൾ,  പ്രാചീനശിലാലിഖിതങ്ങളെയും ചെപ്പേടുകളെയും വിശകലനംചെയ്ത് തയ്യാറാക്കിയ ‘കേരളചരിത്രപഠനത്തിന്റെ അടിസ്ഥാനരേഖകൾ’ എന്നിവ അങ്ങനെ പിറന്നു. ഒരിക്കൽ കവിത പിറന്ന ആ മനസ്സ് ഭാഷാപാണ്ഡിത്യത്തിന്റെ ആഴങ്ങളിൽ വിഹരിച്ചു.

ഇളകിമറിഞ്ഞ ഒരു കാലത്തിന്റെ കടൽത്തീരത്തെ തിളച്ചമണ്ണിലൂടെ വീണും എഴുന്നേറ്റും വിറങ്ങലിച്ചും പിടിച്ചുനിന്നും നടത്തിയ സാഹസികയാത്രയെന്നാണ് പുതുശ്ശേരി സ്വന്തം ജീവിതത്തെ തന്റെ ആത്മകഥയിൽ വിശേഷിപ്പിച്ചത്. മലയാളഭാഷാസംരക്ഷണത്തിന് അദ്ദേഹം മുന്നിട്ടിറങ്ങിയതും സാഹസികതയോടെത്തന്നെ. 1977-ൽ പുതുശ്ശേരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനടന്ന ലോകമലയാള സമ്മേളനത്തിലാണ് മലയാളഭാഷയുടെ സംരക്ഷണത്തെക്കുറിച്ച് ആദ്യ ആലോചനകൾ തുടങ്ങിയത്. പ്രവാസിമലയാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ആദ്യം സംസാരിച്ചതും ഈ സമ്മേളനമാണ്. മലയാളം ശ്രേഷ്ഠഭാഷയാക്കുന്നതിനുള്ള വാദമുഖങ്ങൾക്ക് ഗവേഷണത്തിന്റെ അടിത്തറ നൽകിയത് പുതുശ്ശേരിയാണ്.  മലയാളഭാഷയുടെ ഭാവിക്കായുള്ള ജനകീയപ്രക്ഷോഭങ്ങളിലേക്ക്‌ കേരളം ഉണർന്നത്  അദ്ദേഹത്തിന്റെ യത്നങ്ങൾ പകർന്ന ഊർജംകൂടി സ്വീകരിച്ചാണ്.  ‘ആവുന്നിടത്തോളമുച്ചത്തിലുച്ചത്തി/ലാ വെളിച്ചത്തിൽ കവിത പാടട്ടെ ഞാൻ’ വിദ്യാർഥിയായിരുന്നപ്പോൾ ലോക്കപ്പിൽ മർദനമേറ്റതിെന്റ ഒന്നാം വാർഷികത്തിനെഴുതിയ(1950)  ‘ആവുന്നത്ര ഉച്ചത്തിൽ’  എന്ന കവിതയിലെ ഈ വരികളാണ് തന്റെ ഓർമയിൽ എപ്പോഴുമെത്താറുള്ളതെന്ന് പുതുശ്ശേരി പറയുമായിരുന്നു. തന്റെ കർമമണ്ഡലങ്ങളിലെല്ലാം പുതുശ്ശേരിയുടെ ശബ്ദം ആവുന്നത്ര ഉച്ചത്തിലായിരുന്നു.

PRINT
EMAIL
COMMENT
Next Story

എരിതീയിൽനിന്ന് വറചട്ടിയിലേക്ക്

ലോകമെങ്ങും കൊറോണയെന്ന മഹാമാരി പടർന്നുപിടിക്കുമ്പോഴും ഇന്ധനനികുതി വർധിപ്പിച്ച് കൊള്ളലാഭം .. 

Read More
 

Related Articles

പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ
Podcast |
Podcast |
സഹകരണസംഘങ്ങൾക്ക് ആശ്വാസമേകുന്ന വിധി
Podcast |
വിധിയും കടന്ന് സമരം നീളുമ്പോൾ
Podcast |
വികസനത്തിലേക്കുള്ള റോഡുമാർഗം
 
  • Tags :
    • EDITORIAL
More from this section
Italy
ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ എവിടെയായിരിക്കുമോ അവിടെയാണ് ഞങ്ങളിപ്പോള്‍
18podcast
കരുതൽ വേണം കരുണയും
17podcast
പ്രതിരോധത്തിൽ വിള്ളൽ പാടില്ല
Podcast 15.3.2020
എരിതീയിൽനിന്ന് വറചട്ടിയിലേക്ക്
editorial
കാവൽക്കാർ കള്ളന്മാരാകുമ്പോൾ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.