റിമാൻഡിലായ ഷെയ്സ്
തളിപ്പറമ്പ്: മാര്‍ക്കറ്റിങ് കമ്പനിയിലെ സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി ഇടുക്കി പഴയരികണ്ടം കഞ്ഞിക്കുഴിയിലെ വേലിക്കകത്ത് ഹൗസില്‍ വി.എസ്.ഷെയ്സിനെ (28) പോലീസ് ഇന്‍സ്പെക്ടര്‍ എ.വി.ദിനേശന് അറസ്റ്റ് ചെയ്തു. ഇവിടെ ബാങ്കിടപാടുമായി ബന്ധപ്പെട്ടെത്തിയ പ്രതിയെ താമസസ്ഥലത്തുവെച്ചാണ് പോലീസ് അറസ്റ്റുചെയ്തത്.
ഷെയ്സ് തളിപ്പറമ്പില്‍ ജോലിചെയ്യുന്ന സമയത്ത് തിരുവനന്തപുരം സ്വദേശിനിയായ സഹപ്രവര്‍ത്തകയെ താമസസ്ഥലത്തുവെച്ചും മറ്റിടങ്ങളില്‍നിന്നും പീഡിപ്പിച്ചുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തൊടുപുഴ സ്റ്റേഷന് പരിധിയില്‍ ഇതേ അന്യായക്കാരിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ തൊടുപുഴ പോലീസും നേരത്തേ മറ്റൊരു കേസെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായി 20 ദിവസത്തിലേറെ ജയിലില്‍ കിടന്നിരുന്നു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..