ആർ.അജിത്ത്
അടൂര്‍: പതിനേഴുകാരിയെ വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം മാരൂര്‍ കണ്ടത്തില്‍പറമ്പില്‍ വീട്ടില്‍ ആര്‍.അജിത്ത് (21)നെയാണ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ വശത്താക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ഇത് മൊബൈലില്‍ പകര്‍ത്തിയശേഷം, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി.
അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്.ഐ. മാരായ മനീഷ്, ബിജു ജേക്കബ്, സി.പി.ഒ. മാരായ സൂരജ്, റോബി, ശ്രീജിത്ത്, വനിതാ പോലീസ് അനൂപ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..