അനന്തു
കല്പറ്റ: വയനാട് സ്വദേശിനിയായ 22-കാരിയുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റിലും ഇന്റർനെറ്റ് നമ്പർ ഉപയോഗിച്ചു നിർമിച്ച വാട്സാപ്പിലും പ്രചരിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് സ്വദേശി അനന്തു (21) ആണ് പിടിയിലായത്. വയനാട് സൈബർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയുടെ തന്നെ പേരിലുണ്ടാക്കിയ വ്യാജ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയും യുവതിയുടെ ചിത്രങ്ങൾ പ്രതി പ്രചരിപ്പിച്ചതായി പോലീസ് പറഞ്ഞു. മേയ് 16-ന് പുലർച്ചെ പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഘത്തെക്കണ്ട് ഇറങ്ങിയോടിയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു.
പ്രതിയുടെ പേരിൽ ഐ.ടി. നിയമപ്രകാരം അടക്കം ശക്തമായ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പ്രതിയിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കായി പോലീസ് അന്വേഷണം തുടങ്ങി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..