-
റാഞ്ചി: പ്രാർഥനയ്ക്കിടെ നാവ് അറുത്തുമാറ്റി ദൈവത്തിന് സമർപ്പിച്ച സ്ത്രീ ആശുപത്രിയിൽ. ജാർഖണ്ഡിലെ സെരെയ്ക്കേല-ഖർസവാൻ സ്വദേശി ലക്ഷ്മി നിരാലയെയാണ് നാവ് മുറിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് എൻ.ഐ.ടി. ക്യാമ്പസിൽവെച്ചാണ് ലക്ഷ്മി നാവ് മുറിച്ചത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സ്ത്രീ ആദ്യം ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിച്ചാണ് ജംഷേദ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാണാതായ മരുമകൾ തിരിച്ചെത്താൻ വേണ്ടിയാണ് ലക്ഷ്മി പ്രാർഥനയ്ക്കിടെ നാവ് അറുത്തുമാറ്റിയതെന്ന് ഭർത്താവ് നന്ദുലാൽ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ലക്ഷ്മിയുടെ മരുമകൾ ജ്യോതിയെ കാണാതായത്. കുട്ടിയുമായി വീട് വിട്ടിറങ്ങിയ യുവതിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെയാണ് നാവ് മുറിച്ച് സമർപ്പിച്ച് പ്രാർഥന നടത്തിയാൽ മരുമകൾ തിരികെവരുമെന്ന് ചിലർ ലക്ഷ്മിയോട് പറഞ്ഞത്. ഇതനുസരിച്ചായിരുന്നു വീട്ടുജോലിക്കാരിയായ ലക്ഷ്മി ബ്ലേഡ് കൊണ്ട് നാവ് അറുത്തുമാറ്റി പ്രാർഥന നടത്തിയതെന്നും ഭർത്താവ് പറഞ്ഞു.
Content Highlights:woman cuts off her tongue while praying to god for return of her daughter in law


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..