സതീഷ് കുമാർ
റാന്നി: ലൈഫ് മിഷനില്‍ വീടിന് അപേക്ഷിച്ച വീട്ടമ്മയോട് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസറെ പോലീസ് വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയുള്ള വി.ഇ.ഒ. കായംകുളം പത്തിയൂര്‍ തലപ്പുറത്ത് സതീഷ് കുമാറാണ് പിടിയിലായത്. പഴവങ്ങാടി ചെല്ലക്കാട് മഴുവഞ്ചേരിയില്‍ ലൈസാമ്മയുടെ പരാതിയെ തുടര്‍ന്നാണ് ഡിവൈ.എസ്.പി. ഹരി വിദ്യാധരന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
സ്വന്തമായി വീടും വസ്തുവും ഇല്ലാത്ത ലൈസാമ്മ ലൈഫ്മിഷനിലൂടെ വീടിന് അപേക്ഷിച്ചിരുന്നു. ഇതിനായി വി.ഇ.ഒ. ഇവരോട് 12000 രൂപ നേരത്തെ വാങ്ങി. വസ്തു വാങ്ങുന്നതിന് രണ്ടു ലക്ഷം രൂപ ഇവര്‍ക്ക് അനുവദിച്ചതോടെ 5000 രൂപകൂടി ആവശ്യപ്പെട്ട് വി.ഇ.ഒ. നിരന്തരം ഫോണില്‍ വിളിച്ചെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ലൈസാമ്മ വിജലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് നിര്‍ദേശപ്രകാരം ലൈസാമ്മ ബുധനാഴ്ച 12 മണിയോടെ ഓഫീസിന് പുറത്തേക്ക് വി.ഇ.ഒ.യെ വിളിച്ചുവരുത്തി പണം കൈമാറി. ഈ സമയം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി. ഇന്‍സ്പെക്ടര്‍മാരായ മണികണ്ഠന്‍ ഉണ്ണി, രാജീവ്, രജീഷ് തുടങ്ങിയവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..