സസ്‌പെൻഷനിലായ പോലീസുകാരൻ ഉമേഷ് വള്ളിക്കുന്ന് | Photo: facebook.com|umeshvallikkunnu

സ്‌കൂള്‍ കൗണ്‍സിലറും ഗായികയുമായ യുവതി വീട്ടുകാരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം ഫ്‌ളാറ്റെടുത്തായിരുന്നു താമസം. ഇവരുടെ സുഹൃത്തുക്കളില്‍ ഒരാളാണ് ഉമേഷ് വള്ളിക്കുന്ന്. യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പോലീസുകാരന്‍ ഫ്‌ളാറ്റെടുത്ത് നല്‍കിയെന്നും ഉമേഷില്‍ നിന്നും മകളെ രക്ഷിക്കണമെന്നുമുള്ള യുവതിയുടെ അമ്മയുടെ പരാതിയിലാണ് സസ്‌പെന്‍ഷന്‍ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ തനിക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തുള്ളതാണ് പോലീസുകാരനെതിരായ നടപടിയെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.
വിവാഹമോചനത്തിനൊരുങ്ങുന്ന പോലീസുകാരന്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഫ്‌ലാറ്റിലെത്തി യുവതിയുമായി അടുത്തിടപഴകുന്നു, നിത്യ സന്ദര്‍ശനം നടത്തുന്നു, യുവതി ഭാര്യയാണെന്ന് ബ്രോക്കറെ തെറ്റിദ്ധരിപ്പിച്ച് ഫ്‌ളാറ്റെടുത്തു തുടങ്ങിയ കാരണങ്ങളാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.
മുമ്പ് സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെതിരേ ശബരിമല സമര സമയത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് സസ്‌പെന്‍ഷനിലായിരുന്നു അന്ന് ക്രൈംബ്രാഞ്ചില്‍ ജോലി ചെയ്യുകയായിരുന്ന ഉമേഷ്. തുടര്‍ന്ന് കാളിരാജ് മഹേഷ് കുമാര്‍ സ്ഥലം മാറി പോവുകയും ചെയ്തു. സസ്‌പെന്‍ഷന് ശേഷം കണ്‍ട്രോള്‍ റൂമിലേക്ക് മാറി ജോലി തുടര്‍ന്ന് വരികെയാണ് ഫ്‌ളാറ്റെടുത്തതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിരിക്കുന്നത്.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അതിന്റെ പേരില്‍ ജോലി പോയാലും ഒരാളുടെ മുന്നിലും തല കുനിക്കില്ലെന്നും ഉമേഷ് ഫെയ്‌സുബുക്കില്‍ കുറിച്ചു. തനിക്കെതിരെ കാരണമുണ്ടാക്കി നിരന്തരം വേട്ടയാടി ജോലി കളയാന്‍ നോക്കി പക തീര്‍ക്കുകയാണെന്നും ഉമേഷ് പ്രതികരിച്ചു.
Content Highlights: Umesh Vallikkunnu CPO Suspended
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..