പോലീസ് പിടികൂടിയ സിയാദും അജ്മലും
എരമംഗലം: വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പോലീസ് തിരഞ്ഞിരുന്ന മുഖ്യപ്രതികൾ പിടിയിലായി. പാലപ്പെട്ടി സ്വദേശികളായ കാക്കത്തറയിൽ അജ്മൽ (21), കള്ളിവളപ്പിൽ മുഹമ്മദ് സിയാദ് (21) എന്നിവരെയാണ് പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടർ കേഴ്സൺ മാർക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
പാലപ്പെട്ടി സ്വദേശി മുഹമ്മദ്റാഫിയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. പ്രായപൂർത്തിയാകാത്ത നാളിലാണ് ഇവർ വധശ്രമക്കേസിൽ പ്രതികളാവുന്നത്. തുടർന്ന് വേറേയും കേസുകളിൽ പ്രതികളായിട്ടുണ്ട്.
ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ട ഇരുവരെയും പോലീസ് തിരയുന്നതിനിടെയാണ് പാലപ്പെട്ടിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിക്കുന്നത്. ഇതേത്തുടർന്ന് സർക്കിൾ ഇൻസ്പെക്ടർക്കുപുറമെ സബ് ഇൻസ്പെക്ടർമാരായ അനൂപ്, സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനിൽ, രഞ്ജിത്, വിഷ്ണു, സുനി, വിനീത്, റിനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..