അറമുഖൻ
പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സായാഹ്നശാഖയില്‍ മോഷണം നടത്താന്‍ ശ്രമിച്ചയാളെ പതിനൊന്നു വര്‍ഷത്തിനുശേഷം പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്നാട് കുറുവാ സംഘത്തിലെ കുഞ്ഞനെ (അറമുഖന്-35) താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്, പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണസംഘമാണു പിടികൂടിയത്.
2010-ലാണ് സംഭവം. സായാഹ്നബാങ്കിന്റെ പിന്‍ഭാഗത്തുള്ള ജനല്‍ച്ചില്ല് തകര്‍ത്ത് രണ്ടു ഗ്രില്‍ കമ്പികള്‍ ഇളക്കിമാറ്റി അകത്തുകടന്നായിരുന്നു കവര്‍ച്ച. വളാഞ്ചേരി പോലീസ്സ്റ്റേഷന് പരിധിയിലെ പൂക്കാട്ടിരി അത്തിപ്പറ്റ എന്ന സ്ഥലത്ത് പ്രതി ഒളിവില്‍ക്കഴിയുകയായിരുന്നു.
ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണസംഘത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ സലേഷ്, സബറുദ്ദീന്, അഭിമന്യു, ആല്ബിന്, വിപിന്‍ എന്നിവരുമുണ്ടായിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..