അമ്മയെയും സഹോദരിയെയും അനസ്‌തേഷ്യ നല്‍കി കൊന്ന് വനിതാ ഡോക്ടറുടെ ആത്മഹത്യാശ്രമം; കഴിച്ചത് 26 ഗുളികകള്‍


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | AFP

സൂറത്ത്: അമ്മയെയും സഹോദരിയെയും ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യ നല്‍കി കൊലപ്പെടുത്തിയശേഷം വനിതാ ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ സൂറത്തിലെ ഹോമിയോ ഡോക്ടറായ ദര്‍ശന പ്രജാപതി(31)യാണ് അമ്മ മഞ്ജുള(55) സഹോദരി ഫാല്‍ഗുനി(29) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയ ദര്‍ശന ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം.

ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യ നല്‍കിയാണ് ദര്‍ശന ഇരുവരെയും കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും കാല്‍മുട്ട് വേദനയുണ്ടായിരുന്നു. ഈ വേദനയ്ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രണ്ടുപേര്‍ക്കും അനസ്‌തേഷ്യ കുത്തിവെച്ചത്. ഇതിനുശേഷം വനിതാ ഡോക്ടര്‍ 26 ഉറക്കഗുളികകളാണ് കഴിച്ചതെന്നും പിറ്റേദിവസം രാവിലെ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കടുത്ത വിഷാദത്തിലായിരുന്ന ദര്‍ശന ജീവനൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്നണ് പോലീസ് പറയുന്നത്. ദര്‍ശനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജീവിതം മടുത്തെന്നും അതിനാല്‍ ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. അമ്മയും സഹോദരിയുമായി തനിക്ക് ഏറെ അടുപ്പമുണ്ടെന്നും മിക്ക കാര്യങ്ങള്‍ക്കും അവര്‍ തന്നെയാണ് ആശ്രയിച്ചിരുന്നതെന്നും യുവതി പോലീസിനോടും പറഞ്ഞു. താന്‍ മരിച്ചാല്‍ അവരുടെ ജീവിതം ദുരിതത്തിലാകുമെന്ന് കരുതിയാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്.

ദര്‍ശനയുടെ സഹോദരന്‍ ഗൗരവും ഭാര്യയും മൂന്നുദിവസം മുമ്പാണ് മുംബൈയിലേക്ക് പോയത്. ഞായറാഴ്ച അതിരാവിലെ ഇവര്‍ വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ എത്രവിളിച്ചിട്ടും ആരും വാതില്‍ തുറക്കാതായതോടെ ഗൗരവ് പിറകുവശത്തെ വാതില്‍ പൊളിച്ച് വീടിനകത്ത് പ്രവേശിക്കുകയായിരുന്നു. ഇതോടെയാണ് അമ്മയെയും ഇളയസഹോദരിയെയും മരിച്ചനിലയില്‍ കണ്ടത്. അവശനിലയിലായിരുന്ന ദര്‍ശനയെ ഗൗരവ് ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കുടുംബാംഗങ്ങള്‍ക്കിടയില്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഗൗരവ് പോലീസിന് നല്‍കിയ മൊഴി. അതേസമയം, സംഭവത്തില്‍ ദര്‍ശനക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായും ആരോഗ്യനില മെച്ചപ്പെട്ടശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. യുവതിയുടെ വിശദമായ മൊഴി ലഭിച്ചാലേ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു.

Content Highlights: surat woman doctor attempts to suicide after killing mother and sister

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amboori rakhi murder case

4 min

മിസ്ഡ്‌കോള്‍ പ്രണയം, രഹസ്യമായി താലിചാര്‍ത്തി; മൃതദേഹം നഗ്നമായ നിലയില്‍, ഉപ്പ് വിതറി കുഴിച്ചിട്ടു

Jun 7, 2023


sessy xavier

2 min

പിടികിട്ടാപ്പുള്ളി, പോലീസിനെ വെട്ടിച്ച് 21 മാസം; വ്യാജ അഭിഭാഷക ഒളിവില്‍ കഴിഞ്ഞത് നേപ്പാളില്‍?

Apr 25, 2023


ripper jayanandan

2 min

'കൊലപാതകങ്ങളില്‍ ഹരംപിടിച്ച കൊടുംകുറ്റവാളി, സ്ത്രീകളെകൊന്ന് ലൈംഗികമായി ഉപയോഗിക്കുക പതിവ്'

Dec 28, 2021

Most Commented