പ്രതീകാത്മക ചിത്രം | മാതൃഭൂമി
ചെന്നൈ: വനിതാ അത്ലറ്റുകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കായിക പരിശീലകൻ നാഗരാജനെ (59) പ്രത്യേക കോടതി 12 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഇയാൾ ആശുപത്രിവിട്ടതിന് പിന്നാലെ പോലീസ് കസ്റ്റിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തശേഷം കഴിഞ്ഞദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്.
ചെന്നൈ പാരീസിൽ കായിക പരിശീലന കേന്ദ്രം നടത്തിയിരുന്ന നാഗരാജൻ വനിതാ കായികതാരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പി.എസ്.ബി.ബി. സ്കൂൾ വിവാദത്തിനുശേഷമാണ് സാമൂഹികമാധ്യമങ്ങളിലൂടെ നാഗരാജനെതിരേയും തുറന്നുപറച്ചിലുകളുണ്ടായത്.
പരിശീലനമെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കൗമാരക്കാരിയുടെ പരാതിയിൽ ഫ്ളവർ ബാസാർ പോലീസ് പോക്സോ ഉൾപ്പെടെ അഞ്ച് വകുപ്പുകൾ ചേർത്ത് കേസെടുത്തു. എന്നാൽ ഇതറിഞ്ഞ് നാഗരാജൻ ഉറക്കഗുളിഗകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തുടർന്ന് റോയപ്പേട്ട ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോലീസ് നിരീക്ഷണത്തിലായിരുന്ന ഇയാൾക്ക് മാനസികസമ്മർദമുണ്ടെന്ന പരാതിയെത്തുടർന്ന് കിൽപ്പോക് മാനസികാരോഗ്യ ആശുപത്രിയിലും ചികിത്സ നൽകി. അതിനുശേഷമാണ് കേസുമായി ബന്ധപ്പെട്ട് നാഗരാജനെ പോലീസ് ചോദ്യംചെയ്തത്. അതേസമയം, ഭർത്താവിനെതിരേ ഗൂഢലക്ഷ്യത്തോടെ വ്യാജപരാതികൾ ഉന്നയിക്കുകയാണെന്ന് നാഗരാജന്റെ ഭാര്യ ആരോപിച്ചു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..