നാളെ പകലില്ല, ചിത്രമായി ചിരിക്കും; വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രിന്‍സിപ്പലിന് അധ്യാപകന്റെ ഭീഷണി


1 min read
Read later
Print
Share

വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശങ്ങളിലൊന്ന്.

പുത്തൂര്‍ (കൊല്ലം): കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എസ്.ജെസിക്ക് സാമൂഹികമാധ്യമത്തിലൂടെ അധ്യാപകന്റെ ഭീഷണി. ഇതേ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനാണ് പരോക്ഷമായ വധഭീഷണിയുയര്‍ത്തുന്ന സന്ദേശം സ്‌കൂളിലെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ചത്. ''ആരോടു പറയും... നാളെ റൂം തുറക്കുമോ... അതോ ഇന്നേപ്പോലെ അലയണോ. ഏതായാലും എന്തായാലും വരച്ചവരയില്‍ നില്‍ക്കില്ല''-ഇങ്ങനെ പോകുന്നു സന്ദേശം.

പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ: പ്രിന്‍സിപ്പലിന്റെ ഓഫീസും സ്റ്റാഫ് റൂമും ഒന്നാണ്. എന്നാല്‍ ചില അധ്യാപകര്‍ ഇവിടിരിക്കാതെ തൊട്ടടുത്ത മുറിയില്‍ സജ്ജമാക്കിയിരിക്കുന്ന ലാബിലാണ് വിശ്രമിക്കുന്നത്. എല്ലാവരും സ്റ്റാഫ് റൂമില്‍ തന്നെ ഇരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചിലര്‍ അനുസരിച്ചില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം ലാബ് പൂട്ടി. ഇതില്‍ പ്രകോപിതനായാണ് അധ്യാപകന്‍ ഇത്തരത്തില്‍ സന്ദേശം രാത്രി പത്തരയോടെ ഇട്ടത്. തനിക്ക് സംരക്ഷണം വേണമെന്നും പ്രിന്‍സിപ്പല്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amboori rakhi murder case

4 min

മിസ്ഡ്‌കോള്‍ പ്രണയം, രഹസ്യമായി താലിചാര്‍ത്തി; മൃതദേഹം നഗ്നമായ നിലയില്‍, ഉപ്പ് വിതറി കുഴിച്ചിട്ടു

Jun 7, 2023


rohini sindhuri d roopa ips
Premium

8 min

രോഹിണി-രൂപ പോര് ഏറ്റുപിടിച്ച് ഫാന്‍സും, പേരുകേട്ട ഉദ്യോഗസ്ഥരുടെ 'കലിപ്പിന്റെ' നാള്‍വഴി

Mar 1, 2023


tamilnadu police

1 min

ഗോഡ്‌സെയുടെ ചരമവാര്‍ഷികം ആചരിച്ചു; തമിഴ്‌നാട്ടില്‍ ശിവസേനാ നേതാവിനെതിരേ കേസ്

Nov 21, 2021

Most Commented